കൊന്നത് ബക്കറ്റിൽ മുക്കി; പിടിതരാതെ മറഞ്ഞു നിന്ന കൊലയാളിയിലേക്ക് നയിച്ചത്ആ തെളിവ് ; ചുരുളഴിച്ച് പോലീസ്
കടൽ പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപിയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. സംഭവം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു. കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അധ്യാപിക രൂപശ്രീയെയായിരുന്നു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്നാൽ ഈ സംഭവത്തോടനുബന്ധിച്ച് സഹഅധ്യാപകന്‍ വെങ്കട്ടരമണയെ അറസ്റ്റ് ചെയ്തിരുന്നു. രൂപശ്രീയെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു പ്രതിയുമായി രൂപശ്രീക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്ന സംശയമായിരിക്കാം കൊലയ്ക്ക് പിന്നിൽ എന്ന് ഒരു ബന്ധു സംശയം പ്രകടിപ്പിച്ചു .
അധ്യാപികയുടെ സഹപ്രവര്‍ത്തകന്‍ വെങ്കട്ടരമണ ശല്യപ്പെടുത്തിയിരുന്ന് എന്ന് ബന്ധുക്കള്‍ നേരത്തേ ആരോപിച്ചിരുന്നു. രൂപശ്രീയുടെ മരണത്തില്‍ ഇയാള്‍ക്ക് പങ്ക് ഉണ്ടെന്ന് ആണ് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്ന് മകന്‍ കൃതികും പറഞ്ഞിരുന്നു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയതെങ്കിലും ഇയാളില്‍ നിന്ന് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ കിട്ടിയിരുന്നില്ല . എന്നാല്‍, വെങ്കട്ടരമണയുടെ കാറില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ രൂപശ്രീയുടെ മുടി അടക്കം ലഭിച്ചതാണ് തെളിവായി മാറിയത്.
https://www.facebook.com/Malayalivartha