Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

കാട്ടുപ്രദേശത്ത് കത്തി കരിഞ്ഞ നിലയില്‍ പുരുഷമൃതദേഹം; പറമ്പില്‍ ബസാര്‍ ചെറുവറ്റയ്ക്ക് സമീപമുള്ള കാടുമൂടിയ പ്രദേശത്ത് നിന്ന് നാട്ടുകാര്‍ കണ്ടത് 168 സെന്റീ മീറ്റര്‍ ഉയരമുള്ള പുരുഷന്റെ മൃതദേഹം; ലോക്കല്‍ പൊലീസ് മൂന്നരമാസക്കാലം അന്വേഷിച്ചിട്ടും വ്യക്തത വരാത്തതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

25 JANUARY 2020 03:28 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് കാട്ടുപ്രദേശത്ത് കത്തി കരിഞ്ഞ നിലയില്‍ പുരുഷമൃതദേഹം കണ്ടെത്തിയ വിഷയത്തിൽ ക്രൈം ബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചു. പറമ്പില്‍ ബസാറിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് മൂന്ന് വര്‍ഷം മുന്‍പാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 168 സെന്റീ മീറ്റര്‍ ഉയരമുള്ള പുരുഷന്റെ മൃതദേഹമാണ് പറമ്ബില്‍ബസാര്‍ ചെറുവറ്റയ്ക്ക് സമീപമുള്ള കാടുമൂടിയ പ്രദേശത്ത് നിന്ന് നാട്ടുകാര്‍ കണ്ടത്. ക്രൈം ബ്രാഞ്ച് ഐ ജി ജയരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുനരാരംഭിച്ചത്. കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പുരുഷമൃതദേഹത്തെകുറിച്ച്‌ അന്വേഷണ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.

ലോക്കല്‍ പൊലീസ് മൂന്നരമാസക്കാലം അന്വേഷിച്ചിട്ടും വ്യക്തത വരാത്തതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മരിച്ചയാളുടെ കൈവരലിലെ രേഖകള്‍ ഉപയോഗിച്ച്‌ ആധാര്‍ വഴി ആളെ തിരിച്ചറിയാന്‍ ചേവായൂര്‍ പൊലീസ് ആധാര്‍ അതോറിറ്റിയെ സമീപിച്ചെങ്കിലും വിവരം നല്‍കാന്‍ അവര്‍ തയ്യാറായില്ല. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കാന്‍ കഴിയില്ല എന്നായിരുന്നു ആധാര്‍ അതോറിറ്റിയുടെ നിലപാട്. ഇതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ജീവിച്ചിരിക്കുന്ന ആളുടെ വിവരമല്ല മരിച്ചയാളുടെ വിവരം ആണ് വേണ്ടത് എന്ന് ക്രൈം ബ്രാഞ്ചും ആധാര്‍ അതോറിറ്റിയെ അറിയിച്ചെങ്കിലും അപ്പോഴും വിവരം ലഭിച്ചില്ല.

രണ്ട് വര്‍ഷം അന്വേഷണം നടത്തിയിട്ടും മരിച്ചയാളെ തിരിച്ചറിയാനായില്ല. കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഉപയോഗിച്ച്‌ കത്തിച്ചാണ് കൊല നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതേ ദിവസം താമരശ്ശേരിയിലെ പന്നിക്കോട് കാരാളി പറമ്ബില്‍ യുവാവിനെ കഴുത്തറുത്ത് കിണറ്റില്‍ തള്ളിയ സംഭവത്തിനും ഈ കേസിനും സമാനതകളുണ്ടെന്ന് സംശയമുണ്ടായിരുന്നു. മരിച്ചത് പാലക്കാട് തൃത്താല സ്വദേശിയാണെന്ന നിഗമനത്തില്‍ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ഡിഎന്‍എ പരിശോധനയും നടത്തി. എന്നിട്ടും കേസന്വേഷണം എവിടെയുമെത്തിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (5 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (7 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (8 hours ago)

Malayali Vartha Recommends