ഇതിലും വലുത് കണ്ടിട്ടുണ്ട്; നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; പണി കിട്ടിയത് പ്രതിപക്ഷത്തിന് ; പ്രതിപക്ഷത്തെ വിമര്‍ശിച്ച് നിയമമന്ത്രി എ കെ ബാലന്‍ അടക്കമുള്ളവർ രംഗത്തെത്തി
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇതിലും വലിയ പ്രതിഷേധം കണ്ടിട്ടുണ്ടെന്നു ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപനത്തിനുശേഷം നിയമസഭയില്‍നിന്ന് മടങ്ങുന്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
പ്രതിപക്ഷത്തെ വിമര്‍ശിച്ച് നിയമമന്ത്രി എ കെ ബാലന്‍ അടക്കമുള്ളവർ രംഗത്തെത്തി. ഇതോടെ ഒടുവില്‍ പണി കിട്ടിയത് പ്രതിപക്ഷത്തിനായിരുന്നു. രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ സമിതി യോഗത്തില്‍ ഗവര്‍ണര്‍ കയറി വരുമ്ബോള്‍ത്തന്നെ തടയാനും പ്രതിഷേധിക്കാനും പ്രതിപക്ഷം മുൻപിൽ ഉണ്ടായിരുന്നു. എന്നാല്‍, വിയോജിപ്പോടെ ഈ ഭാഗം വായിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍, എല്‍ഡിഎഫും ഗവര്‍ണറും ഭായ്- ഭായ് ആണെന്ന് പറഞ്ഞ് വിമര്‍ശനം സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ തിരിച്ചുവിടുകയാണ് ചെന്നിത്തല. മറുപക്ഷത്ത് ഗവര്‍ണറെ കൊണ്ട് കേന്ദ്രത്തിനെതിരെ പറയിക്കാന്‍ സാധിച്ചത് നേട്ടമാക്കി അവതരിപ്പിക്കുകയാണ് ഭരണപക്ഷം.
പൗരത്വ നിയമഭേദഗതിക്ക് എതിരായ 18-ാം ഖണ്ഡിക വായിക്കില്ലെന്ന് നേരത്തേ തന്നെ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുക വഴി ഒരു പോരിനില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അനുരഞ്ജനത്തിന്റെ പാതയായിരുന്നു സര്‍ക്കാരും സ്വീകരിച്ചത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമില്ലെന്നും, മര്യാദയോടെ തന്നെ സ്വീകരിക്കുമെന്നും, ഭരണപക്ഷവും തീരുമാനിക്കുകയുണ്ടായി. വിയോജിപ്പുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് ഈ ഖണ്ഡിക താന്‍ വായിക്കുകയാണെന്നും, ഇതിനോട് വ്യക്തിപരമായി വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നുമാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. ജനങ്ങളെ ഭിന്നിപ്പിക്കാനും വിവേചനം കാണിക്കാനുമുള്ള ഏതൊരു ശ്രമവും പ്രതിരോധിക്കേണ്ടതാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങൾ അതിന്റെ രൂപത്തിലും ഉള്ളടക്കത്തിലും സംരക്ഷിക്കപ്പെടണമെന്നു പ്രസംഗത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി. ഇവയിൽ ഒന്നില്ലാതെ മറ്റൊന്നു ജനാധിപത്യത്തെ ശൂന്യമായ ഒരു കൂടാക്കി മാറ്റും. ഇന്ത്യൻ ജനത അത് അനുവദിക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിലാക്കാൻ കഴിയില്ലെന്നു പ്രസംഗത്തിൽ വ്യക്തമാക്കിയ ഗവർണർ, പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കിയ കാര്യവും സുപ്രീംകോടതിയിൽ സർക്കാർ ഹർജി ഫയൽ ചെയ്ത കാര്യവും പ്രസംഗത്തിൽ പരാമർശിച്ചു.
അതേസമയം തന്റെ എതിര്‍പ്പ് രേഖപ്പെടുത്താന്‍ സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെടുമോ എന്നത് വ്യക്തമല്ല. ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ അത് രേഖകളിലുണ്ടാവില്ല. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നിയമസഭയില്‍ നടന്നത് നാടകമാണെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. മുഖ്യമന്ത്രിയും ബിജെപിയും തമ്മില്‍ വ്യക്തമായ അന്തര്‍ധാരയിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാരിന്റെ പാലമായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha