Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..

വധുവിന് ഭരണഘടന മഹറായി നല്‍കി വരന്‍; ഇജാസ് -അജ്ന ദമ്പതികൾക്ക് പിന്നാലെ തരംഗമായി മറ്റൊരു മഹർ

25 FEBRUARY 2020 04:15 PM IST
മലയാളി വാര്‍ത്ത

മുസ്ലീം മത വിശ്വാസികൾക്കിടയിൽ വിവാഹത്തിന് വേണ്ടി വരൻ വധുവിന് നൽകാനായി നിശ്ചയിക്കുന്ന വിവാഹ മൂല്യമാണ് മഹർ. സ്ത്രീകള്‍ക്കുള്ള അവകാശമാണ് മെഹര്‍. പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നൽകുന്നു എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. കാലങ്ങളായി സ്വർണവും ധനവുമാണ് മഹറായി നൽകിവരുന്നത്. എന്നാൽ, മാറ്റങ്ങളുടെ കാലത്ത് മഹർ എന്ന സങ്കൽപ്പത്തിലും മാറ്റം കൊണ്ടുവന്നിരിക്കുകയാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശികളായ അഡ്വ പി.എ നിഷാദും ഭാര്യ നജ്‌മ തബ്ഷീരയും.

ഇരുവരുടെയും വിവാഹത്തിന് മഹാറായി നജ്‌മ ആവശ്യപ്പെട്ടത് ഇന്ത്യൻ ഭരണഘടനയുടെയും ഖുറാന്റെയും ഓരോ പതിപ്പാണ് . തുടർന്ന് , പിന്നീട് രണ്ടാമത് ഒന്നു ചിന്തിക്കേണ്ടി വന്നില്ല നിഷാദിന്. വളരെ ഏറെ സന്തോഷത്തോടെ കൂടി തന്നെ നിഷാദ് തന്റെ പ്രിയസഖിയ്ക്ക് ഇന്ത്യൻ ഭരണഘടനയും ഖുറാനും സമ്മാനമായി നൽകി. ഇതോടെ മുസ്ലിം വിവാഹങ്ങളുടെ ചരിത്രത്തിൽ തന്നെ പുതിയ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ ആചാരം.

രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ അലയടിക്കുന്നതിന്റെ പശ്ചാത്തലത്തിലുമാണ് ഇന്ത്യൻ ഭരണഘടനയുടെയും, ഖുറാന്റെയും ഓരോ പതിപ്പ് കാലിക്കറ്റ് സർവ്വകലാശാലയിലെ എൽ. എൽ. എം വിദ്യാർത്ഥിനി കൂടിയായ നജ്മ ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

അതേസമയം,ഭരണഘടനയും ഖുറാനും മഹറായി നൽകുന്നതിൽ തങ്ങളുടെ വീട്ടുകാർ ശക്തമായി തന്നെ എതിർത്തിരുന്നുവെന്ന് അഡ്വ. നിഷാദ് പറയുന്നു. വളരെയധികം ശ്രമപ്പെട്ടാണ് വീട്ടുകാരെ പറഞ്ഞു മനസിലാക്കിയത്. എന്റേത് ഒരു യഥാസ്ഥിതിക സുന്നി കുടുംബമാണ്. അതുകൊണ്ട് തന്നെ അവരെ പറഞ്ഞു മനസിലാക്കാൻ കുറെ കഷ്ടപ്പെട്ടു. നിഷാദ് പറഞ്ഞു. ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു, രാജ്യത്തെ മുസ്‌ലീംങ്ങൾക്ക് ഖുറാനെ പോലെ തന്നെ ഇന്ത്യൻ ഭരണഘടനയും അതീവ പ്രാധാന്യമുള്ളതാണ്. ഭരണഘടനയാണ്ഖുറാനെ സംരക്ഷിക്കുന്നത്. അതുകൊണ്ട് തന്നെവിവാഹച്ചടങ്ങുകളിൽ സ്വർണ്ണത്തിനും ധനത്തിനും പകരമായി ഭരണഘടനാ സമ്മാനിക്കുന്നതിൽ ഞാൻ സംതൃപതി നേടുന്നു. നിഷാദ് വ്യക്തമാക്കി.

മുസ്ലിം മത പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ സയ്യദ് ഹൈദരാലി ശിഹാബ് തങ്ങൾ ചടങ്ങിൽ നാട്ടുനടപ്പനുസരിച്ച് ചിന്തിക്കാതെ മാറ്റത്തിന്റെ മാർഗം സ്വീകരിച്ചതിനെ ഇരുവരെയും അഭിനന്ദിച്ചു.

നേരെത്തെ ഇത്തരത്തിൽ പൊന്നിനും പണത്തിനും പകരം അതിനേക്കാള്‍ വിലപ്പെട്ട നൂറ് പുസ്തകങ്ങൾ മെഹറായി ലഭിച്ച ഇജാസ് -അജ്ന ദമ്പതികൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ഖുറാനും ബൈബിളും ഗീതയും ഉള്‍പ്പടേയുള്ള ഗ്രന്ഥങ്ങളും ഇജാസ് നല്‍കിയവയില്‍ ഉണ്ടായിരുന്നു. മലയാളികള്‍ക്ക് അത്ര കണ്ട് പരിചിതമല്ലാത്ത ഈ വിവാഹ രീതി നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറുകയായിരുന്നു. അങ്ങനെ തീർത്തും വ്യത്യസ്തമായ വിവാഹം.

ഭരണഘടനയും അതേച്ചൊല്ലിയുള്ള വിവാദങ്ങളും കൊഴുക്കുമ്പോൾ അതേപ്പറ്റി ആഴത്തിൽ അറിയണമെന്ന ആഗ്രഹമാണ് അജിന മഹറായി ഭരണഘടന ചോദിക്കാനുള്ള തീരുമാനത്തിനുപിന്നിൽ. വിവാഹം ഉറപ്പിക്കുമ്പോൾ മെഹറായി എന്തുവേണമെന്ന ചോദ്യത്തിന് അജിനയ്ക്ക് ഇന്ത്യൻ ഭരണഘടന എന്ന ഉത്തരമേ ഉണ്ടായിരുന്നുള്ളു. വരന്റെയും വധുവിന്റെയും ബന്ധുക്കൾ ഇത് കേട്ട് ഞെട്ടിയെങ്കിലും വരന്റേയും വധുവിന്റേയും വീട്ടുകാർക്ക് ഇത് ഉൾക്കൊള്ളാനായി. ഇതോടെ ഇവർ ഒരുമിച്ചു. ഭരണ ഘടന ചോദിച്ച വധുവിന് ഭാവി വരൻ നൽകിയത് അക്ഷര വെളിച്ചം. ഖുർആനും ബൈബിളും കൂടാതെ എം ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെ.ആർ. മീരയുടെയുമെല്ലാം പുസ്തകങ്ങളുമാണ് ചടയമംഗലം പേരേടം വെള്ളച്ചാലിൽവീട്ടിൽ ഇജാസ് അജിനയ്ക്ക് നൽകിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദര്‍ശനമാണിത്  (4 minutes ago)

എവിടെയും മാന്യത ലഭിക്കും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു നല്ല ദിനമാണിത്.  (18 minutes ago)

കൊല്ലം നഗര പരിധിയിലെ സ്കൂളുകൾക്കും  (27 minutes ago)

എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടം...  (43 minutes ago)

ഇന്ത്യക്ക് കന്നി കീരീടം  (1 hour ago)

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു  (7 hours ago)

ആരാധകരെ കാണാന്‍ ഷാരൂഖ് ബാല്‍ക്കണിയില്‍ എത്തിയില്ല; പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് ചോദിച്ച് ഷാരൂഖ് ഖാന്‍  (7 hours ago)

നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ബസ് ഇടിച്ചുകയറി 18 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി  (8 hours ago)

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും  (9 hours ago)

വനിതാ ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ  (9 hours ago)

സൂപ്പര്‍മാര്‍ക്കറ്റിലെ സ്‌ഫോടനത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ മരിച്ചു  (9 hours ago)

വാടകവീട്ടില്‍ 25 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

നടന്‍ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടി വീണ്ടും വിവാദത്തില്‍  (11 hours ago)

Corporation-election അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്  (12 hours ago)

Malayali Vartha Recommends