Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

വധുവിന് ഭരണഘടന മഹറായി നല്‍കി വരന്‍; ഇജാസ് -അജ്ന ദമ്പതികൾക്ക് പിന്നാലെ തരംഗമായി മറ്റൊരു മഹർ

25 FEBRUARY 2020 04:15 PM IST
മലയാളി വാര്‍ത്ത

മുസ്ലീം മത വിശ്വാസികൾക്കിടയിൽ വിവാഹത്തിന് വേണ്ടി വരൻ വധുവിന് നൽകാനായി നിശ്ചയിക്കുന്ന വിവാഹ മൂല്യമാണ് മഹർ. സ്ത്രീകള്‍ക്കുള്ള അവകാശമാണ് മെഹര്‍. പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നൽകുന്നു എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. കാലങ്ങളായി സ്വർണവും ധനവുമാണ് മഹറായി നൽകിവരുന്നത്. എന്നാൽ, മാറ്റങ്ങളുടെ കാലത്ത് മഹർ എന്ന സങ്കൽപ്പത്തിലും മാറ്റം കൊണ്ടുവന്നിരിക്കുകയാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശികളായ അഡ്വ പി.എ നിഷാദും ഭാര്യ നജ്‌മ തബ്ഷീരയും.

ഇരുവരുടെയും വിവാഹത്തിന് മഹാറായി നജ്‌മ ആവശ്യപ്പെട്ടത് ഇന്ത്യൻ ഭരണഘടനയുടെയും ഖുറാന്റെയും ഓരോ പതിപ്പാണ് . തുടർന്ന് , പിന്നീട് രണ്ടാമത് ഒന്നു ചിന്തിക്കേണ്ടി വന്നില്ല നിഷാദിന്. വളരെ ഏറെ സന്തോഷത്തോടെ കൂടി തന്നെ നിഷാദ് തന്റെ പ്രിയസഖിയ്ക്ക് ഇന്ത്യൻ ഭരണഘടനയും ഖുറാനും സമ്മാനമായി നൽകി. ഇതോടെ മുസ്ലിം വിവാഹങ്ങളുടെ ചരിത്രത്തിൽ തന്നെ പുതിയ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ ആചാരം.

രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ അലയടിക്കുന്നതിന്റെ പശ്ചാത്തലത്തിലുമാണ് ഇന്ത്യൻ ഭരണഘടനയുടെയും, ഖുറാന്റെയും ഓരോ പതിപ്പ് കാലിക്കറ്റ് സർവ്വകലാശാലയിലെ എൽ. എൽ. എം വിദ്യാർത്ഥിനി കൂടിയായ നജ്മ ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

അതേസമയം,ഭരണഘടനയും ഖുറാനും മഹറായി നൽകുന്നതിൽ തങ്ങളുടെ വീട്ടുകാർ ശക്തമായി തന്നെ എതിർത്തിരുന്നുവെന്ന് അഡ്വ. നിഷാദ് പറയുന്നു. വളരെയധികം ശ്രമപ്പെട്ടാണ് വീട്ടുകാരെ പറഞ്ഞു മനസിലാക്കിയത്. എന്റേത് ഒരു യഥാസ്ഥിതിക സുന്നി കുടുംബമാണ്. അതുകൊണ്ട് തന്നെ അവരെ പറഞ്ഞു മനസിലാക്കാൻ കുറെ കഷ്ടപ്പെട്ടു. നിഷാദ് പറഞ്ഞു. ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു, രാജ്യത്തെ മുസ്‌ലീംങ്ങൾക്ക് ഖുറാനെ പോലെ തന്നെ ഇന്ത്യൻ ഭരണഘടനയും അതീവ പ്രാധാന്യമുള്ളതാണ്. ഭരണഘടനയാണ്ഖുറാനെ സംരക്ഷിക്കുന്നത്. അതുകൊണ്ട് തന്നെവിവാഹച്ചടങ്ങുകളിൽ സ്വർണ്ണത്തിനും ധനത്തിനും പകരമായി ഭരണഘടനാ സമ്മാനിക്കുന്നതിൽ ഞാൻ സംതൃപതി നേടുന്നു. നിഷാദ് വ്യക്തമാക്കി.

മുസ്ലിം മത പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ സയ്യദ് ഹൈദരാലി ശിഹാബ് തങ്ങൾ ചടങ്ങിൽ നാട്ടുനടപ്പനുസരിച്ച് ചിന്തിക്കാതെ മാറ്റത്തിന്റെ മാർഗം സ്വീകരിച്ചതിനെ ഇരുവരെയും അഭിനന്ദിച്ചു.

നേരെത്തെ ഇത്തരത്തിൽ പൊന്നിനും പണത്തിനും പകരം അതിനേക്കാള്‍ വിലപ്പെട്ട നൂറ് പുസ്തകങ്ങൾ മെഹറായി ലഭിച്ച ഇജാസ് -അജ്ന ദമ്പതികൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ഖുറാനും ബൈബിളും ഗീതയും ഉള്‍പ്പടേയുള്ള ഗ്രന്ഥങ്ങളും ഇജാസ് നല്‍കിയവയില്‍ ഉണ്ടായിരുന്നു. മലയാളികള്‍ക്ക് അത്ര കണ്ട് പരിചിതമല്ലാത്ത ഈ വിവാഹ രീതി നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറുകയായിരുന്നു. അങ്ങനെ തീർത്തും വ്യത്യസ്തമായ വിവാഹം.

ഭരണഘടനയും അതേച്ചൊല്ലിയുള്ള വിവാദങ്ങളും കൊഴുക്കുമ്പോൾ അതേപ്പറ്റി ആഴത്തിൽ അറിയണമെന്ന ആഗ്രഹമാണ് അജിന മഹറായി ഭരണഘടന ചോദിക്കാനുള്ള തീരുമാനത്തിനുപിന്നിൽ. വിവാഹം ഉറപ്പിക്കുമ്പോൾ മെഹറായി എന്തുവേണമെന്ന ചോദ്യത്തിന് അജിനയ്ക്ക് ഇന്ത്യൻ ഭരണഘടന എന്ന ഉത്തരമേ ഉണ്ടായിരുന്നുള്ളു. വരന്റെയും വധുവിന്റെയും ബന്ധുക്കൾ ഇത് കേട്ട് ഞെട്ടിയെങ്കിലും വരന്റേയും വധുവിന്റേയും വീട്ടുകാർക്ക് ഇത് ഉൾക്കൊള്ളാനായി. ഇതോടെ ഇവർ ഒരുമിച്ചു. ഭരണ ഘടന ചോദിച്ച വധുവിന് ഭാവി വരൻ നൽകിയത് അക്ഷര വെളിച്ചം. ഖുർആനും ബൈബിളും കൂടാതെ എം ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെ.ആർ. മീരയുടെയുമെല്ലാം പുസ്തകങ്ങളുമാണ് ചടയമംഗലം പേരേടം വെള്ളച്ചാലിൽവീട്ടിൽ ഇജാസ് അജിനയ്ക്ക് നൽകിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (2 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (2 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (3 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (3 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (4 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (4 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (4 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (4 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (4 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (5 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (5 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (5 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (5 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (5 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends