രേണുക പൊട്ടിക്കരഞ്ഞു, സൂര്യയ്ക്ക് ഭാവവ്യത്യാസമില്ല; ഉത്രവധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ; ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ കുടുംബത്തിന് പങ്കുണ്ടെന്ന് സൂചന
ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് പിതാവ് വിജയസേനന്‍. സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ല. സ്വര്‍ണം കുഴിച്ചിട്ടതിലും സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. ഭാര്യയെയും മകളെയും രക്ഷിക്കാനാണ് സൂരജിന്‍റെ അച്ഛന്‍റെ ശ്രമം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശേഷം ഉത്രവധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ. അടൂർ പറക്കോട്ടെ വീട്ടിലെത്തിയാണ് പുനലൂർ പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ കുടുംബത്തിന് പങ്കുണ്ടെന്നാണ് സൂചന.
ശേഷം മുഖ്യപ്രതി സൂരജിന്റെ അമ്മയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ഇരുവരെയും രണ്ട് മുറികളിലായി ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. തനിയ്ക്ക് ഇതേപ്പറ്റി ഒന്നുമറിയില്ലെന്ന് കരഞ്ഞുകൊണ്ടാണ് അമ്മ രേണുക ആദ്യം പ്രതികരിച്ചത്. എന്നാൽ തങ്ങളുടെ പക്കലുള്ള തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലിൽ രേണുക പതറി. പിന്നീട് അന്വേഷണ സംഘവുമായി സഹകരിക്കുന്നുവെന്നാണ് പുറത്തുലഭിക്കുന്ന വിവരങ്ങൾ.
സൂര്യയ്ക്ക് ഭാവ വ്യത്യാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. രേണുകയെ ചോദ്യം ചെയ്ത അതേ ഉദ്യോഗസ്ഥൻ പിന്നീട് സൂര്യയെ ചോദ്യം ചെയ്യും. രണ്ടുപേരുടെയും മൊഴികൾ രേഖപ്പെടുത്തിയ ശേഷം ഇരുവരെയും ഒന്നിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യും. മൂന്നാം ഘട്ടത്തിൽ സൂരജിനെയും ഇവർക്കൊപ്പമെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വൈകിട്ടോടെ ചോദ്യം ചെയ്യൽ അവസാനിക്കും. അറസ്റ്റ് വേണമോ വേണ്ടയോയെന്ന കാര്യത്തിൽ അവസാന നിമിഷത്തിലേക്ക് അന്തിമ തീരുമാനമെടുക്കുകയുള്ളു. കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഗാർഹിക പീഢനം, തെളിവ് നശിപ്പിക്കൽ, കബളിപ്പിച്ച് സ്വർണം കൈക്കലാക്കൽ എന്നീ വകുപ്പുകൾ ചുമത്തി സൂരജിന്റെ പിതാവ് സുരേന്ദ്രൻ.കെ.പണിക്കരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും സഹോദരിയ്ക്കും ഇതേ വകുപ്പുകളിട്ട് കേസെടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചനകൾ.
എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട് കൂട്ടിച്ചേർക്കാനാണ് സാദ്ധ്യത. അടൂർ പറക്കോട്ടെ വീട്ടിൽ നിന്നും പിങ്ക് പൊലീസ് സംഘത്തിൻ്റെ വാഹനത്തിലാണ് രേണുകയെയും സൂര്യയെയും ഉച്ചയ്ക്ക് ഒന്നേകാലിന് കൊട്ടാക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ കൊണ്ടുവന്നത്. രാവിലെ പത്ത് മണിയ്ക്ക് ഇവിടെ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പൊലീസ് വന്നുകൊണ്ടുപോകണമെന്ന തീരുമാനത്തിലായിരുന്നു രേണുകയും സൂര്യയും.
ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കു സ്വര്‍ണം കാണിച്ചുകൊടുത്തത്. സ്വർണം ഉത്രയുടെ അമ്മ മണിമേഖല തിരിച്ചറിഞ്ഞു
https://www.facebook.com/Malayalivartha