Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 23കാരന്‍ അറസ്റ്റില്‍; ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ നിര്‍ണായകമായി; തെളിവില്ലായിരുന്ന കേസ് പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തെളിയിച്ചതിങ്ങനെ...

04 JUNE 2020 11:35 AM IST
മലയാളി വാര്‍ത്ത

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ താഴത്തങ്ങാടി സ്വദേശിയായ 23കാരനെയുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തിന് ശേഷം കാറുമായി കടന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

കൊല്ലപ്പെട്ട ഷീബയുമായും മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ സാലിയുമായും അടുപ്പമുള്ളയാളാണ് കൊലപാതകിയെന്ന് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഉറപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വീട്ടില്‍ നിന്ന് മോഷണംപോയ കാറിനെ ചുറ്റിപറ്റിയുള്ള അന്വേഷണം കൃത്യമായി പ്രതിയില്‍ തന്നെ എത്തി. കൊലയ്ക്ക് ശേഷം കാറുമായി രക്ഷപ്പെട്ട പ്രതി ചെങ്ങളത്തെ പമ്പിലെത്തി 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെ പ്രതി മലയാളിയാണെന്നും ഉറപ്പിച്ചു.

ബന്ധുക്കളില്‍ നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ താഴത്തങ്ങാടി മുഹമ്മദ് ബിലാലിനെ കസ്റ്റഡിയിലെടുക്കുന്നത്. ഇയാള്‍ നിലവില്‍ കൊച്ചിയിലാണ് താമസം. കൊല നടന്ന സ്ഥലത്തു നിന്നു ലഭിച്ച ച്യൂയിംഗം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു ഇത് കേസില്‍ നിര്‍ണായക തെളിവാകും. കേസില്‍ കൂടുതല്‍ പേരുടെ പങ്കിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മോഷണം ലക്ഷ്യമിട്ടാണ് പ്രതി കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെത്തിയത്. ഇയാള്‍ക്ക് കുടുംബവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ പ്രതിയുടെ കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടായപ്പോള്‍ ഷീബ സഹായിച്ചിരുന്നു. പരിചയമുണ്ടായിരുന്നതിനാല്‍ ഷീബ വാതില്‍ തുറക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രതി ഷീബയുടെ ഭര്‍ത്താവ് സാലിയുമായി സംസാരിച്ചിരുന്നു. അല്പം കഴിഞ്ഞതോടെ അയാളെ പ്രതി ആക്രമിച്ചു.ഇതുകണ്ട് ഷീബ എത്തിയതോടെ പ്രതി അവരുടെ നേരെ തിരിഞ്ഞു.അടിയേറ്റ ഇരുവരും വീണതോടെ അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണം കൈക്കലാക്കി. തുടര്‍ന്ന് ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണവും എടുത്തു.

പിന്നീട് തെളിവുനശിപ്പിക്കാനായി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിടുകയും ഷീബയുടെയും സാലിയുടെയും ശരീരത്തില്‍ കമ്പിചുറ്റി വൈദ്യുതി പ്രവഹിക്കുകയും ചെയ്തു.തുടര്‍ന്നാണ് കാര്‍ കൈക്കലാക്കി രക്ഷപ്പെട്ടത്.കൊച്ചിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയുമായി കാക്കനാട്ട് തെളിവെടുപ്പ് ഇപ്പോള്‍ നടക്കുകയാണ്. മോഷ്ടിച്ചസ്വര്‍ണം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍.അറസ്റ്റിലായ മുഹമ്മദ് ബിലാല്‍ നേരത്തേ ചില ക്രിമിനല്‍കേസില്‍ പ്രതികകളായിട്ടുണ്ട്. പ്രതി ഒറ്റയ്ക്കാണ് കുറ്റം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (2 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (2 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (2 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (2 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (2 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (3 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (3 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (4 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (6 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (6 hours ago)

Malayali Vartha Recommends