Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടുക്കി രാജാപ്പാറയില്‍ നടന്ന വിവാദ നിശാപാര്‍ട്ടിയെ തുടര്‍ന്നു ഗൗരവ രാഷ്ട്രീയ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.... ഓരോ ടേബിളിലും 5 ലീറ്റര്‍ മദ്യം; കോടികള്‍ കോഴ യുവതികള്‍ക്ക് ദിവസം 5 ലക്ഷം കേസ് ഒതുക്കുന്നു'

06 JULY 2020 08:15 AM IST
മലയാളി വാര്‍ത്ത

ഇടുക്കി രാജാപ്പാറയില്‍ നടന്ന വിവാദ നിശാപാര്‍ട്ടിയെ തുടര്‍ന്നു ഗൗരവ രാഷ്ട്രീയ ആരോപണവുമായി കോണ്‍ഗ്രസ്. കോടികള്‍ കോഴ വാങ്ങി സ്വകാര്യ കമ്പനിക്ക് അനധികൃതമായി ക്രഷര്‍ നടത്താന്‍ അനുമതി നല്‍കിയെന്നാണ് ആരോപണം. എക്‌സൈസ് അന്വേഷണം പ്രഹസനമാണെന്നും പണം വാങ്ങി കേസൊതുക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞയാഴ്ച ക്രഷര്‍ യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു സ്വകാര്യ റിസോര്‍ട്ടില്‍ നടത്തിയ നിശാപാര്‍ട്ടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
എന്നാല്‍ ഉടുമ്പന്‍ചോലക്ക് സമീപം റവന്യൂ അധികൃതര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച പാറമട വാടകയ്ക്ക് എടുത്താണു ക്രഷര്‍ നടത്താന്‍ പദ്ധതിയെന്നാണു കോണ്‍ഗ്രസ് ആരോപണം. ഉടുമ്പന്‍ചോല പഞ്ചായത്തും സര്‍ക്കാര്‍ സംവിധാനങ്ങളും കോടികള്‍ കോഴ വാങ്ങിയെന്നാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതിനിടെ ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരവും സംഘടിപ്പിച്ചതിന് എക്സൈസും അന്വേഷണം തുടങ്ങി. പാര്‍ട്ടിയില്‍ എക്സൈസിന്റെ പെര്‍മിറ്റില്ലാതെയാണു ലക്ഷങ്ങളുടെ മുന്തിയ ഇനം വിദേശമദ്യം വിളമ്പിയത്.
പരിശോധനയില്‍ നിയമലംഘനം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് എക്സൈസ് സംഘം അറിയിച്ചു. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം സംഘടിപ്പിച്ച പാര്‍ട്ടിക്കായി എറണാകുളം ജില്ലയില്‍നിന്നും പ്രത്യേക വാഹനത്തിലാണു പാര്‍ട്ടിക്കെത്തുന്നവര്‍ക്കു വിളമ്പാന്‍ മദ്യം എത്തിച്ചത്. പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി ഒരുക്കിയിരുന്ന ഓരോ ടേബിളുകളിലും മദ്യത്തിന്റെ അഞ്ച് ലീറ്റര്‍ കുപ്പി ഒരുക്കിയിരുന്നു. ഇവകൂടാതെ ആയിരങ്ങള്‍ വിലയുള്ള വിദേശ മദ്യത്തിന്റെ നൂറിലധികം കുപ്പികള്‍ എത്തിച്ചിരുന്നതായുമാണു വിവരം.

കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതു വിവാദമായതോടെ അനധികൃതമായി നടത്തിയ മദ്യസല്‍ക്കാരത്തിനെതിരെയും നടപടിവേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മദ്യം വിളമ്പിയതിനു തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു ആദ്യം ഉടുമ്പന്‍ചോല എക്സൈസിന്റെ നിലപാട്. ബെല്ലി ഡാന്‍സിനായി യുവതികളെ സംസ്ഥാനത്തിനു പുറത്തുനിന്നുമാണ് കൊണ്ടുവന്നതെന്നും പ്രതിദിനം 5 ലക്ഷം രൂപ വീതമാണ് ഇവര്‍ക്കു നല്‍കിയിരുന്നതെന്നും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
കോവിഡ് ഭീതിയില്‍ നാട് കഷ്ടപ്പെടുമ്പോഴാണു കഴിഞ്ഞ ഞായറാഴ്ച ആഘോഷ പരിപാടികള്‍ നടന്നത്. വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം സ്വകാര്യ റിസോര്‍ട്ടിലായിരുന്നു. നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും രാത്രി 8 മുതല്‍ ആറു മണിക്കൂര്‍ നീണ്ടു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി.
നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു ബാക്കിയുള്ളവര്‍ക്കെതിരെയും കേസെടുക്കാനാണു തീരുമാനം. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്. പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാര്‍ റിസോര്‍ട്ടില്‍ എത്തിയിരുന്നതായും എന്നാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നു എന്നുമാണ് ആരോപണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (4 minutes ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 minutes ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (17 minutes ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (27 minutes ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (29 minutes ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (38 minutes ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (57 minutes ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (1 hour ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (1 hour ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (1 hour ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (2 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (2 hours ago)

വാല്‍പ്പാറ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

വനിതാ സംവരണ ബില്‍ ഭേദഗതി ലോക്‌സഭയില്‍ പരാജയപ്പെട്ടു  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍  (4 hours ago)

Malayali Vartha Recommends