ഞാൻ പേടിച്ചു കേട്ടോ'ന്ന് സ്വപ്ന; ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ
യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ അമ്ബലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. ഒരു മണിക്കൂറോളമായി കസ്റ്റംസിന്റെ നേതൃത്വത്തില്‍ റെയ്ഡ് തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരായിരുന്നു സ്വപ്ന സുരേഷിനെ ഇന്ന് ഐ.ടി വകുപ്പ് പിരിച്ചു വിട്ടിരുന്നു. ഇവര്‍ നേരത്തെ യു.എ.ഇ കോണ്‍സുലേറ്റിലും ജോലി ചെയ്തിരുന്നു. സ്വപ്ന ഇപ്പോള്‍ ഒളിവിലാണ്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിയാത്ത സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ സജീവമാണ്. ഇത്തരത്തിൽ സ്ക്രീൻഷോട്ടുകൾ വൈറലാണ്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങൾക്ക് വന്ന കമന്റിന് മറുപടി നൽകിയാണ് സ്വപ്ന സജീവമായിരിക്കുന്നത്.
'ഞാൻ പേടിച്ചു കേട്ടോ'ന്ന് സ്വപ്നയുടെ കമന്റ്. 'ചേച്ചി പേടിക്കില്ല കൂടെ ഉള്ളത് കേരള ഭരണം അല്ലേ...' എന്നാണ് ഇതിന് ഒരു വിരുതന്റെ മറുപടി. ഇയാൾക്കും മറുപടി കൊടുക്കുന്നുണ്ട് സ്വപ്ന. 'അതെ, എന്തേലും സംശയമുണ്ടോ' എന്നാണ് ഇതിന് സ്വപ്ന നൽകുന്ന ഉത്തരം.
സ്വപ്നയെ പിരിച്ചു വിട്ടതായി ഐ.ടി വകുപ്പ് ഇന്ന് അറിയിച്ചിരുന്നു. ഐ.ടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്ന നേരത്തെ യു.എ.ഇ കോൺസുലേറ്റിൽ ഓപ്പറേഷണൽ മാനേജർ ആയിരുന്നു. സ്വർണക്കടത്ത് പിടികൂടിയതിനെ തുടർന്ന് സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് റിപ്പോർട്ട്. അതേസമയം, മറ്റൊരു പ്രതിയും യു എ ഇ കോൺസുലേറ്റിലെ മുൻ പി ആർ ഒയും ആയിരുന്ന സരിത്ത് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്.
സ്വപ്‍ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐ.ടി സെക്രട്ടറിയുമായും അടുത്ത ബന്ധമുണ്ടെന്നും ഇന്നലെ സ്വര്‍ണകള്ളക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ചു എന്നും ആരോപണമുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് ഭക്ഷണസാധനമെന്ന പേരില്‍ പാഴ്‌സലായി കടത്താന്‍ ശ്രമിച്ച 30 കിലോയോളം സ്വര്‍ണമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്.
https://www.facebook.com/Malayalivartha