Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..

'അമ്മ വേലി ചാടിയാൽ മകൾ മതില് ചാടും !' സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വർണം കടത്തി..ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ അമ്മയുടെ പിതാവിന്റെ സഹോദരനായ സോമന്‍

11 JULY 2020 04:11 PM IST
മലയാളി വാര്‍ത്ത

വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസില്‍ എന്‍ഐഎ തേടിക്കൊണ്ടിരിക്കുന്ന ആളാണ് സ്വപ്‌ന സ്വരേഷ്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ രണ്ടാം പ്രതിയാണ് സ്വപ്‌ന. എന്നാല്‍ സ്വപ്‌നയുടെ അമ്മയും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വപ്‌നയുടെ ബന്ധുവിനെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്

സ്വപ്‌നയുടെ അമ്മയുടെ പിതാവിന്റെ സഹോദരനായ സോമന്‍ എന്ന വ്യക്തിയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. 1988ൽ ആണ് സംഭവം നടന്നത് എന്നും പറയുന്നു.. എന്നാൽ മകൾ തെറ്റുകാരിയെങ്കിൽ ശിക്ഷിക്കണമെന്ന നിലപാടാണ് സ്വപ്നയുടെ 'അമ്മ ഈയിടെ മാധ്യമങ്ങളോട് പങ്ക് വെച്ചത് . താൻ ‘‘സത്യത്തിനൊപ്പമേ ഞാൻ നിൽക്കൂ. മകൾ ഇങ്ങനെയൊരു ബന്ധത്തിൽ പെട്ടതിന്റെ അമ്പരപ്പിലാണു ഞാൻ.. എന്നും സ്വപ്നയുടെ 'അമ്മ പറഞ്ഞിരുന്നു.

സ്വപ്ന സ്വർണം കടത്തുന്നത് ഇത് ആദ്യമായല്ല.. കഴിഞ്ഞ ആറുമാസത്തിനിടെ പത്ത് തവണ തിരുവനന്തപുരം വിമാനത്താവളം വഴി കളളക്കടത്ത് നടത്തിയെന്നാണ് വിവരം....നയതന്ത്ര ചാനലിലൂടെ കഴിഞ്ഞ ജനുവരിയിലാണ് സരിത്തും സ്വപ്ന സുരേഷും കളളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം..

അതേമയം നയതന്ത്ര ബാഗിന്റെ മറവിലുള്ള സ്വർണക്കടത്തിന് ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. സ്വർണമെത്തിച്ചത് ഭീകരപ്രവർത്തനത്തിന് സാമ്പത്തികസഹായം നൽകാനാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. യു.എ.പി.എ. നിയമത്തിലെ വകുപ്പ് അനുസരിച്ച് സ്വർണക്കടത്ത് ഭീകരപ്രവർത്തനമായി കണക്കാക്കാനാകും. വിദേശത്തുനിന്ന് വലിയതോതിൽ സ്വർണമെത്തിച്ചത് രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തികഭദ്രതയെയും ബാധിക്കുന്ന കാര്യമാണെന്നും എഫ്.ഐ.ആറിലുണ്ട്....

രാജ്യ സുരക്ഷയ്ക്കും സുഹൃത്ത് രാജ്യവുമായുള്ള ബന്ധം നിലനിർത്തുന്നതിനും വെല്ലുവിളി ഉയർത്തുന്നതാണ് കേസെന്നും അത്തരത്തിലുള്ള പ്രവർത്തിയാണ് സ്വപ്‌നയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും എഫ്ഐആറില്‍ പറയുന്നു

എൻ.ഐ.എ. ഏറ്റെടുത്തതോടെ കേസ് സ്വർണക്കടത്തെന്നതിൽനിന്ന് ദേശസുരക്ഷയുമായി ബന്ധപ്പെട്ട മാനത്തിലേക്കു മാറി.......ഇതോടെ സ്വപ്നയുടെ ജാമ്യാപേക്ഷക്ക് പ്രസക്തി ഇല്ലാതായിരിക്കുകയാണ് ..ഇതിന്റെ അടിസ്ഥാനത്തിൽ ഒളിവിൽക്കഴിയുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തെരച്ചിൽ തുടരുകയാണ്.

2013ലെ കേരള ഹൈക്കോടതിയുടെ തന്നെ ഉത്തരവനുസരിച്ച് എന്‍ഐഎ കേസുകളില്‍ ഹൈക്കോടതിക്ക് നേരിട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനാവില്ല. എന്‍ഐഎ ആക്ട് അനുസരിച്ച് ഇത്തരം കേസുകളില്‍ ഹൈക്കോടതിക്ക് അപ്പീലറ്റ് അധികാരം മാത്രമാണുള്ളത്. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ എന്‍ഐഎ പ്രത്യേക കോടതിയെയാണ് ആദ്യം സമീപിക്കേണ്ടത്.

ഈ കോടതിയുടെ ഉത്തരവുകള്‍ ചോദ്യം ചെയ്ത് മാത്രമേ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയൂ. 2013 ഡിസംബര്‍ 12ന് മമ്മൂഞ്ഞി തളങ്കാടി മഹ്മൂദും കേരള സര്‍ക്കാരും തമ്മിലുള്ള കേസിലാണ് ഹൈക്കോടതി, എന്‍ഐഎ കേസുകളിലെ അധികാര പരിധി സംബന്ധിച്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തതിനാല്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കസ്റ്റംസിന്‍റെയും എന്‍.ഐ.എയുടെയും അഭിഭാഷകര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.

ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച ഹര്‍ജിയുടെ സാധുത തന്നെയായിരിക്കും കോടതി ആദ്യം പരശോധിക്കുക.

കസ്റ്റംസ് അറസ്റ്റ് ചെയ്ത സരിതിനായി സിജെഎം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും എന്‍ഐഎ കേസ് വന്നതോടെ ആ ജാമ്യാപേക്ഷയും അപ്രസക്തമായി. റിമാൻഡിൽ കഴിയുന്ന സരിത്തിനെ ആലുവയിലെത്തിച്ച് സ്രവപരിശോധന നടത്തി. കോവിഡ് രോഗബാധയില്ലെന്ന് ഉറപ്പിച്ചശേഷം അടുത്തദിവസം തന്നെ കസ്റ്റഡിയിൽവാങ്ങാനാണ് കസ്റ്റംസ് തീരുമാനം എന്ന് അറിയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിടണമെന്ന് തീട്ടുരം  (2 minutes ago)

ഒറ്റപ്പെട്ട് കോൺഗ്രസ്  (19 minutes ago)

ഒന്നാം സമ്മാനം 12 കോടി രൂപ...  (31 minutes ago)

10 കോടി രൂപയുടെ കേന്ദ്ര സർക്കാർ ആനുകൂല്യം  (48 minutes ago)

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന  (52 minutes ago)

ശുഭ്മൻ ഗില്ലിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും...  (1 hour ago)

കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി  (1 hour ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും  (1 hour ago)

അപകടശേഷം കാർ നിർത്താതെ... ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി  (1 hour ago)

ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (1 hour ago)

തിരക്ക് കുറയുന്നതിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗിന് ഇളവ്  (2 hours ago)

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (11 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (12 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (12 hours ago)

Malayali Vartha Recommends