Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..


കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ.. നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തല്‍ രാഷ്ട്രീയമായും ചര്‍ച്ചയാകുകയാണ്..


മുതിർന്ന നേതാവ് എ.കെ.ബാലനേ‍ാട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ.. വായ തുറക്കരുതെന്നു നിർദേശിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി.. വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം..

'അമ്മ വേലി ചാടിയാൽ മകൾ മതില് ചാടും !' സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വർണം കടത്തി..ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ അമ്മയുടെ പിതാവിന്റെ സഹോദരനായ സോമന്‍

11 JULY 2020 04:11 PM IST
മലയാളി വാര്‍ത്ത

വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസില്‍ എന്‍ഐഎ തേടിക്കൊണ്ടിരിക്കുന്ന ആളാണ് സ്വപ്‌ന സ്വരേഷ്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ രണ്ടാം പ്രതിയാണ് സ്വപ്‌ന. എന്നാല്‍ സ്വപ്‌നയുടെ അമ്മയും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വപ്‌നയുടെ ബന്ധുവിനെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്

സ്വപ്‌നയുടെ അമ്മയുടെ പിതാവിന്റെ സഹോദരനായ സോമന്‍ എന്ന വ്യക്തിയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. 1988ൽ ആണ് സംഭവം നടന്നത് എന്നും പറയുന്നു.. എന്നാൽ മകൾ തെറ്റുകാരിയെങ്കിൽ ശിക്ഷിക്കണമെന്ന നിലപാടാണ് സ്വപ്നയുടെ 'അമ്മ ഈയിടെ മാധ്യമങ്ങളോട് പങ്ക് വെച്ചത് . താൻ ‘‘സത്യത്തിനൊപ്പമേ ഞാൻ നിൽക്കൂ. മകൾ ഇങ്ങനെയൊരു ബന്ധത്തിൽ പെട്ടതിന്റെ അമ്പരപ്പിലാണു ഞാൻ.. എന്നും സ്വപ്നയുടെ 'അമ്മ പറഞ്ഞിരുന്നു.

സ്വപ്ന സ്വർണം കടത്തുന്നത് ഇത് ആദ്യമായല്ല.. കഴിഞ്ഞ ആറുമാസത്തിനിടെ പത്ത് തവണ തിരുവനന്തപുരം വിമാനത്താവളം വഴി കളളക്കടത്ത് നടത്തിയെന്നാണ് വിവരം....നയതന്ത്ര ചാനലിലൂടെ കഴിഞ്ഞ ജനുവരിയിലാണ് സരിത്തും സ്വപ്ന സുരേഷും കളളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം..

അതേമയം നയതന്ത്ര ബാഗിന്റെ മറവിലുള്ള സ്വർണക്കടത്തിന് ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. സ്വർണമെത്തിച്ചത് ഭീകരപ്രവർത്തനത്തിന് സാമ്പത്തികസഹായം നൽകാനാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. യു.എ.പി.എ. നിയമത്തിലെ വകുപ്പ് അനുസരിച്ച് സ്വർണക്കടത്ത് ഭീകരപ്രവർത്തനമായി കണക്കാക്കാനാകും. വിദേശത്തുനിന്ന് വലിയതോതിൽ സ്വർണമെത്തിച്ചത് രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തികഭദ്രതയെയും ബാധിക്കുന്ന കാര്യമാണെന്നും എഫ്.ഐ.ആറിലുണ്ട്....

രാജ്യ സുരക്ഷയ്ക്കും സുഹൃത്ത് രാജ്യവുമായുള്ള ബന്ധം നിലനിർത്തുന്നതിനും വെല്ലുവിളി ഉയർത്തുന്നതാണ് കേസെന്നും അത്തരത്തിലുള്ള പ്രവർത്തിയാണ് സ്വപ്‌നയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും എഫ്ഐആറില്‍ പറയുന്നു

എൻ.ഐ.എ. ഏറ്റെടുത്തതോടെ കേസ് സ്വർണക്കടത്തെന്നതിൽനിന്ന് ദേശസുരക്ഷയുമായി ബന്ധപ്പെട്ട മാനത്തിലേക്കു മാറി.......ഇതോടെ സ്വപ്നയുടെ ജാമ്യാപേക്ഷക്ക് പ്രസക്തി ഇല്ലാതായിരിക്കുകയാണ് ..ഇതിന്റെ അടിസ്ഥാനത്തിൽ ഒളിവിൽക്കഴിയുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തെരച്ചിൽ തുടരുകയാണ്.

2013ലെ കേരള ഹൈക്കോടതിയുടെ തന്നെ ഉത്തരവനുസരിച്ച് എന്‍ഐഎ കേസുകളില്‍ ഹൈക്കോടതിക്ക് നേരിട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനാവില്ല. എന്‍ഐഎ ആക്ട് അനുസരിച്ച് ഇത്തരം കേസുകളില്‍ ഹൈക്കോടതിക്ക് അപ്പീലറ്റ് അധികാരം മാത്രമാണുള്ളത്. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ എന്‍ഐഎ പ്രത്യേക കോടതിയെയാണ് ആദ്യം സമീപിക്കേണ്ടത്.

ഈ കോടതിയുടെ ഉത്തരവുകള്‍ ചോദ്യം ചെയ്ത് മാത്രമേ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയൂ. 2013 ഡിസംബര്‍ 12ന് മമ്മൂഞ്ഞി തളങ്കാടി മഹ്മൂദും കേരള സര്‍ക്കാരും തമ്മിലുള്ള കേസിലാണ് ഹൈക്കോടതി, എന്‍ഐഎ കേസുകളിലെ അധികാര പരിധി സംബന്ധിച്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തതിനാല്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കസ്റ്റംസിന്‍റെയും എന്‍.ഐ.എയുടെയും അഭിഭാഷകര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.

ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച ഹര്‍ജിയുടെ സാധുത തന്നെയായിരിക്കും കോടതി ആദ്യം പരശോധിക്കുക.

കസ്റ്റംസ് അറസ്റ്റ് ചെയ്ത സരിതിനായി സിജെഎം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും എന്‍ഐഎ കേസ് വന്നതോടെ ആ ജാമ്യാപേക്ഷയും അപ്രസക്തമായി. റിമാൻഡിൽ കഴിയുന്ന സരിത്തിനെ ആലുവയിലെത്തിച്ച് സ്രവപരിശോധന നടത്തി. കോവിഡ് രോഗബാധയില്ലെന്ന് ഉറപ്പിച്ചശേഷം അടുത്തദിവസം തന്നെ കസ്റ്റഡിയിൽവാങ്ങാനാണ് കസ്റ്റംസ് തീരുമാനം എന്ന് അറിയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (7 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (8 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (8 hours ago)

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം  (8 hours ago)

ലഹരിമരുന്ന് കടത്തിനും വില്‍പനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്  (8 hours ago)

മദ്യപ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് എംഎല്‍എയുടെ മകളും കോണ്‍ഗ്രസ് നേതാവിന്റെ മകനുമടക്കം 3 പേര്‍ക്ക് ദാരണാന്ത്യം  (9 hours ago)

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (11 hours ago)

ജിദ്ദയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു  (11 hours ago)

മഞ്ജു വാര്യരെ പ്രശംസിച്ച് ശാരദക്കുട്ടിയുടെ കുറിപ്പിന് എതിര്‍പ്പ് അറിയിച്ച് ശോഭനയുടെ മറുപടി  (12 hours ago)

പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ  (12 hours ago)

അന്ധവിശ്വാസത്തിന്റെ പേരില്‍ അയല്‍ക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി  (12 hours ago)

കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ  (12 hours ago)

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും  (12 hours ago)

നിര്‍ണായക ചുവടുവെയ്പ്പ്: ഇന്ത്യയില്‍ ആദ്യമായി പിഎന്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ: പിഎന്‍ രോഗികള്‍ക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം  (12 hours ago)

ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാനും ആഗ്രഹിക്കുന്നില്ല; തന്ത്രിയുടെ അറസ്റ്റില്‍ ഒന്നും പറയാനില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  (12 hours ago)

Malayali Vartha Recommends