തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞ് വീണു മരിച്ച വീട്ടമ്മക്കും എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചു...ഇതോടെ ഇന്ന് രണ്ടു കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്
തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞ് വീണു മരിച്ച വീട്ടമ്മക്കും എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് രണ്ടു കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്
തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണു മരിച്ച വീട്ടമ്മക്ക് ആണ് കോവിഡ് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ ഇപ്പോൾ വന്നിരിക്കുന്നത് . ജൂലൈ അഞ്ചിന് ആണ് വത്സല മരിച്ചത് . ആദ്യ ട്രൂനാറ്റ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പോസ്റ്റുമോർട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ആദ്യ ഫലം നെഗറ്റീവ് ആയിരുന്നതിനാൽ പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു മൃതദേഹം സംസ്കരിച്ചത്.
അഞ്ചിന് വൈകീട്ട് നാല് മണിയോടെയായിരുന്നു വത്സല നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുന്നത്. പരിശോധനാഫലത്തിലെ സംശയം കാരണം രണ്ട് ദിവസം കൂടി മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചു. ജൂണ്‍ ഏഴിനാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം പുറത്തെടുത്തത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസ്റ്റീവായത്. ഈ പരിശോധനാഫലം കാത്തുനില്‍ക്കാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയാണ് മൃതദേഹം സംസ്‌കരിച്ചത്.
ഗുരുവായൂരിലെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ബസില്‍ വത്സലയുടെ മകള്‍ യാത്ര ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അമ്മയും മകളും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്
സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പുത്തൂരാം കവല പി.കെ ബാലകൃഷ്ണൻ നായരാണ് ആണ് മരിച്ചത്. 79 വയസ്സായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്
കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ബാലകൃഷ്ണന്‍ ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചിട്ടു. ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
ആരോഗ്യവകുപ്പ് അധികൃതര്‍ ഇദ്ദേഹവുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി വരികയാണ്.സ്വകാര്യ ബാങ്കിലും പൊതുമേഖല ബാങ്കിലുമടക്കം പലയിടത്തും ഇദ്ദേഹം പോയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.......
ഇദ്ദേഹത്തിന്റെ മകന്‍ ആലുവ കെഎസ്ഇബി ഓഫിസിലാണ് ജോലി ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha