മണർകാട് നാലു മണിക്കാറ്റിന് സമീപത്തെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ പരിശോധന: 17.83 ലക്ഷം രൂപയും 14 കാറും പിടിച്ചെടുത്തു: 40 പേർ പിടിയിൽ
മണര്‍കാട് നാലുമണികാറ്റിനു സമീപം ബ്ളേഡ് മാഫിയ സംഘത്തലവൻ നേതൃത്വം നൽകുന്ന ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ പരിശോധന. 17.83 ലക്ഷം രൂപയുമായി 40 പേരെ പൊലീസ് പിടികൂടി. സംഭവ സ്ഥലത്തുനിന്നു 14 ആഡംബര കാറും 40 മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
ഇന്നലെ വൈകിട്ട് എഴുമണിയോടെ ആരംഭിച്ച റെയിഡ് രണ്ടു മണിക്കൂർ നീണ്ടു നിന്നു. ജില്ലയിലെ ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ള മാലത്തെ ബ്ളേഡ് മാഫിയ സംഘത്തലവൻ്റെ നേതൃത്വത്തിലാണ് ചീട്ടുകളി കേന്ദ്രം നടത്തിയിരുന്നത്. ഇയാള്‍ മണര്‍കാട് നാലുമണിക്കാറ്റിനു സമീപള്ള വീട് വാടകയ്ക്കു എടുത്ത ശേഷം ചീട്ടുകളി കേന്ദ്രമാക്കി മാറ്റുകയായിരുന്നു. പുറത്തു നിന്നു പോലീസോ മറ്റുനാട്ടുകാരോ എത്താതിരിക്കല്‍ കൊലക്കേസ് പ്രതികള്‍ അടക്കമുള്ള ഗുണ്ടാ സംഘങ്ങളെ കാവല്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് വീടിനുള്ളിലെ ആറു മുറികളിലാണു ചീട്ടുകളി നടന്നിരുന്നത്.
ദിനം പ്രതി നിരവധി പേരാണ് ചീട്ടുകളിക്കുന്നതിനായി ഇവിടെ എത്തിയിരുന്നത്. ചീട്ടുകളി കേന്ദ്രം നത്തിപ്പുകാരനായ ബ്ളേഡ് മാഫിയ തലവന് ഇതിലൂടെ ഒരു ദിവസം ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ പ്രതിഫലം ലഭിച്ചിരുന്നു. അതീവ രഹസ്യമായാണ് കേന്ദ്രം നടത്തിപ്പോന്നത്. എന്നല്‍, സംഭവത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ചിന് വിവരം ലഭിക്കുകയും, ഈ വിവരം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു കൈമാറുകയുമായിരുന്നു. നേരത്തെ ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് മണര്‍കാട് പോലീസിനു നല്‍കിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തില്‍ സെപ്ഷല്‍ ബ്രാഞ്ച് ഡിവൈ.എഫ്.ഐ. അനീഷ് വി. കോര, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ.സന്തോഷ് കുമാർ , മണര്‍കാട് എസ്.എച്ച്.ഒ രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് എഴുമണിയോടെ കേന്ദ്രത്തില്‍ റേഡ് നടത്തുകയായിരുന്നു. വീടിനുള്ളിലേയ്ക്കു ഓടിക്കേറിയ പോലീസ് ചീട്ടുകളി സംഘം പുറത്തു പോകാതിരിക്കുന്നതിനായി മുറികള്‍ അകത്തു നിന്നു അടച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 17.83 ലക്ഷം രൂപ പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരെ പണം വെച്ചു ചീട്ടുകളി,കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ഒത്തുചേരല്‍, അധികൃതമായി ഭക്ഷണം പാകംചെയ്തു വിതരണംചെയ്യൽ , തുടങ്ങിയവയ്ക്കു കേസെടുത്തു.
https://www.facebook.com/Malayalivartha