വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി

കരുവാറ്റയില്‍ വയോധികനെ വാടകവീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കരുവാറ്റ മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന കൊല്ലം സ്വദേശി ശിവന്‍കുട്ടി ചെട്ടിയാര്‍ (67) ആണ് കൊല്ലപ്പെട്ടത്. കൈകാലുകള്‍ കൂട്ടിക്കെട്ടി, കഴുത്തില്‍ കയര്‍ കുരുക്കിയ നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കാണപ്പെട്ടത്.
മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവന്‍കുട്ടിയുടെ ഭാര്യ സരസ്വതിയും കുടുംബാംഗങ്ങളും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നതിനാല്‍ സംഭവസമയത്ത് ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. തിങ്കളാഴ്ച രാവിലെ ചെറുമകള്‍ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടർന്ന് സംശയം തോന്നിയ കുട്ടി അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വീടിന്റെ വാതില്‍ പൊളിച്ചു അകത്തുകയറി നോക്കിയപ്പോഴാണ് ശിവന്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശിവന്‍കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാലയടക്കം ശരീരത്തിലുണ്ടായിരുന്നതും വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നതുമായ ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി വിശദമായ പരിശോധനകള്‍ നടത്തി. ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശശികല, ശ്രീകല എന്നിവരാണ് മക്കള്‍.
https://www.facebook.com/Malayalivartha

























