Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2026-ലെ കേന്ദ്ര ബജറ്റ്..2026 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും...പതിവുപോലെ ബജറ്റ് പ്രസംഗം രാവിലെ 11:00 മണിക്ക് പാർലമെന്റിൽ ആരംഭിക്കും...


നേരെ പാലക്കാട്ടേക്കാണോ രാഹുൽ പോവുക? ‘രാഹുൽ ഇഫക്ടിന്’ പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ..?


ദൃക്‌സാക്ഷികള്‍ പറയുന്നത്.. അടിയന്തര ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചു.. ഓടിച്ചെല്ലുമ്പോള്‍ വിമാനം പൂര്‍ണ്ണമായും കത്തുകയായിരുന്നു..തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..


അജിത് പവാറിനും ഇതേ വിധി! തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികള്‍...യാത്രക്കാരെ പുറത്തെടുക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..


പുതിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻ ശക്തിപ്രകടനവുമായി അമേരിക്ക...അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു..

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അധികാരാവകാശങ്ങളെച്ചൊല്ലി കഴിഞ്ഞ 13 വര്‍ഷമായി തുടര്‍ന്ന തര്‍ക്കങ്ങള്‍ക്ക്‌ ഇന്നലെ സുപ്രീം കോടതി വിധിയോടെ പരിസമാപ്തിയായി... ഭക്തര്‍ കാത്തിരുന്ന വിധികേള്‍ക്കാന്‍ ആ രണ്ടുപേര്‍ ഇല്ല ;ഉത്രാടം തിരുനാളും സൗന്ദരരാജനും

14 JULY 2020 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളിൽ മാറ്റമെന്ന് കേന്ദ്രം..ഇന്ന് മത്സത്തൊഴിലാളികൾക്കൊഴികെ പ്രത്യേക മുന്നറിയിപ്പുകളില്ല..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

നേരെ പാലക്കാട്ടേക്കാണോ രാഹുൽ പോവുക? ‘രാഹുൽ ഇഫക്ടിന്’ പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ..?

ജനസേന എംഎല്‍എ പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അധികാരാവകാശങ്ങളെച്ചൊല്ലി കഴിഞ്ഞ 13 വര്‍ഷമായി തുടര്‍ന്ന തര്‍ക്കങ്ങള്‍ക്കാണ് ഇന്നലെ സുപ്രീം കോടതി വിധിയോടെ പരിസമാപ്തിയായത്.എന്നാല്‍ ആ വിധി കേള്‍ക്കാന്‍ രാജകുടുംബത്തിന്റെ അധികാരാവകാശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകനായ സൗന്ദരരാജനും, ഹൈക്കോടതിയുടെ പ്രതികൂല വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും ഇല്ല. ഇരുവരും മണ്‍മറഞ്ഞ ശേഷമാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നത്.
തര്‍ക്കത്തിന്റെതുടക്കം ഇങ്ങനെയാണ് . ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന് സ്വര്‍ണ, വെള്ളി ആഭരണങ്ങളുടെ ഫോട്ടോയെടുക്കാനുള്ള ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ 2007 ആഗസ്റ്റ് 2 ലെ തീരുമാനത്തിനെതിരെ രണ്ട് ഭക്തര്‍ തിരുവനന്തപുരം സബ് കോടതിയെ സമീപിച്ചു
പിന്നീട് ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അധികാരാവകാശത്തിനെതിരെ അഭിഭാഷകനായ സൗന്ദരരാജന്‍ ഹൈക്കോടതിയിലേക്ക് . രാജകുടുംബത്തിന് ക്ഷേത്രത്തില്‍ യാതൊരു അവകാശവുമില്ലെന്ന് 2007ല്‍ സബ് കോടതി വിധി പ്രഖ്യാപിച്ചു. . ഇതിനെതിരെ രാജകുടുംബം ഹൈക്കോടതിയെ സമീപിച്ചു .

ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസൃതമായി ഭരണം നടത്താന്‍ ട്രസ്റ്റോ മറ്റേതെങ്കിലും സംവിധാനമോ മൂന്ന് മാസത്തിനകം ഉണ്ടാക്കണമെന്ന് 2011 ജനുവരി 31 ന്‌ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. നിലവറകള്‍ തുറന്ന് പരിശോധന നടത്താനും സര്‍ക്കാരിന് നിര്‍ദ്ദേശം.
ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ അപ്പീലുമായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നുണ്ടായ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ഇന്നലെ സുപ്രീംകോടതി ഈ വിഷയത്തില്‍ അന്തിമ വിധി പറഞ്ഞത്. എന്നാല്‍ ആ വിധി കേള്‍ക്കാന്‍ രാജകുടുംബത്തിന്റെ അധികാരാവകാശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകനായ സൗന്ദരരാജനും, ഹൈക്കോടതിയുടെ പ്രതികൂല വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും ഇല്ല എന്നത് യാദൃശ്ചികം മാത്രം.


ചേരരാജവംശത്തില്‍ പെട്ട വേണാട് സ്വരൂപത്തില്‍ മഹാറാണി സേതു പാര്‍വതിഭായിയുടെയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ്മ കൊച്ചുകോയിത്തമ്പുരാന്റെയും മകനായി 1922 മാര്‍ച്ച് 22നാണ് ഉത്രാടം തിരുനാള്‍ മഹാരാജാവ് ജനിച്ചത്. 1991 ജൂലായ് 19ന് തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ നാട് നീങ്ങിയതോടെയാണ് ഉത്രാടംതിരുനാള്‍ കിരീടാവകാശിയായത്.

പിതാവിന്റെ പാത പിന്തുടര്‍ന്ന ഉത്രാടംതിരുനാള്‍ പത്മനാഭദാസനെന്ന നിലയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവും മഹാരാജാവ് എന്ന ബഹുമതിയും 1991ല്‍ ഏറ്റെടുത്തു. അസുഖബാധിതനാവുന്നതുവരെ മുടക്കമില്ലാതെ രാവിലെ ശ്രീപത്മനാഭസ്വാമിക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

ശ്രീപത്മനാഭനെ വണങ്ങുക എന്നത് ഒന്നാമത്തെ കര്‍മമായി വിശ്വസിച്ചിരുന്ന അദ്ദേഹം നാട് നീങ്ങിയ ജ്യേഷ്ഠന്റെ അഭീഷ്ടപ്രകാരം 1992- 93 കാലത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ വിപുലമായ കോടിഅര്‍ച്ചന നടത്തുകയും 93 ല്‍ പ്രധാന ബലിക്കല്ലില്‍ സ്വര്‍ണം പൂശുകയും ചെയ്തു.

ഇക്കാലത്താണ് ശൃംഗേരിമഠത്തിലെ ശ്രീ ശങ്കരാചാര്യരെ ക്ഷേത്രത്തില്‍ സ്വീകരിച്ച് ആദരിച്ചത്. ഇന്ത്യയില്‍ ഏറ്റവും അപൂര്‍വവും സമ്പന്നവുമായ രത്നശേഖരമുള്ള ക്ഷേത്രമെന്ന വെളിപ്പെടുത്തല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ചുണ്ടായത് അടുത്ത കാലത്താണ്.

1952ല്‍ ബാംഗ്ളൂരിലെ പ്ളൈമൗത്ത് കമ്പനിയില്‍ ചേര്‍ന്ന ഉത്രാടം തിരുനാള്‍ വ്യവസായപ്രമുഖനും കൂടിയാണ്്. സാഹിത്യ, കലാരംഗങ്ങളിലും ഫോട്ടോഗ്രാഫിയിലും അഗാധമായ അറിവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2026-ലെ കേന്ദ്ര ബജറ്റ്  (4 minutes ago)

ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പുകൾ അറിയാം  (20 minutes ago)

അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി  (24 minutes ago)

Rahul-Mamkootathil മാങ്കൂട്ടത്തലിന്റെ പകരക്കാരൻ ആര് ? ‘  (31 minutes ago)

അജിത് പവാറിനും ഇതേ വിധി!  (43 minutes ago)

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ  (52 minutes ago)

ജനസേന എംഎല്‍എ പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി  (1 hour ago)

അജിത് പവാറിനും ഇതേ വിധി!  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍  (1 hour ago)

US വൻ വ്യോമാഭ്യാസവുമായി അമേരിക്ക;  (1 hour ago)

NIA 20 പിഎഫ്ഐ കേന്ദ്രങ്ങളിൽ റെയ്ഡ്;  (1 hour ago)

NSS SNDPസുകുമാരൻ നായർക്ക് അതിജീവിക്കാൻ കഴിയുമോ  (1 hour ago)

44-കാരന് പുതുജീവൻ നൽകി കൊച്ചി അമൃത ആശുപത്രി  (2 hours ago)

യുവതി വൈശാഖന്റെ ബന്ധു  (2 hours ago)

ഉച്ചയോടെ പവന് വീണ്ടും 1400 രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends