Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു...സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത് , സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നതായും തുമ്പ പോലീസ്


  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അധികാരാവകാശങ്ങളെച്ചൊല്ലി കഴിഞ്ഞ 13 വര്‍ഷമായി തുടര്‍ന്ന തര്‍ക്കങ്ങള്‍ക്ക്‌ ഇന്നലെ സുപ്രീം കോടതി വിധിയോടെ പരിസമാപ്തിയായി... ഭക്തര്‍ കാത്തിരുന്ന വിധികേള്‍ക്കാന്‍ ആ രണ്ടുപേര്‍ ഇല്ല ;ഉത്രാടം തിരുനാളും സൗന്ദരരാജനും

14 JULY 2020 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍... മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും

ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിലുള്ള വിരോധം മൂലം സ്വന്തം അമ്മൂമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്... ചെറുമകന് ഒമ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു...സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത് , സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നതായും തുമ്പ പോലീസ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ 8,97,211 പേർ പുറത്ത്... നിയമസഭാ തിരഞ്ഞെടുപ്പ് നാമനിർദേശപത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാം

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് ഏഴു വയസ്സുകാരി കുഴഞ്ഞ് വീണ് മരിച്ചു....

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അധികാരാവകാശങ്ങളെച്ചൊല്ലി കഴിഞ്ഞ 13 വര്‍ഷമായി തുടര്‍ന്ന തര്‍ക്കങ്ങള്‍ക്കാണ് ഇന്നലെ സുപ്രീം കോടതി വിധിയോടെ പരിസമാപ്തിയായത്.എന്നാല്‍ ആ വിധി കേള്‍ക്കാന്‍ രാജകുടുംബത്തിന്റെ അധികാരാവകാശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകനായ സൗന്ദരരാജനും, ഹൈക്കോടതിയുടെ പ്രതികൂല വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും ഇല്ല. ഇരുവരും മണ്‍മറഞ്ഞ ശേഷമാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നത്.
തര്‍ക്കത്തിന്റെതുടക്കം ഇങ്ങനെയാണ് . ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന് സ്വര്‍ണ, വെള്ളി ആഭരണങ്ങളുടെ ഫോട്ടോയെടുക്കാനുള്ള ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ 2007 ആഗസ്റ്റ് 2 ലെ തീരുമാനത്തിനെതിരെ രണ്ട് ഭക്തര്‍ തിരുവനന്തപുരം സബ് കോടതിയെ സമീപിച്ചു
പിന്നീട് ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അധികാരാവകാശത്തിനെതിരെ അഭിഭാഷകനായ സൗന്ദരരാജന്‍ ഹൈക്കോടതിയിലേക്ക് . രാജകുടുംബത്തിന് ക്ഷേത്രത്തില്‍ യാതൊരു അവകാശവുമില്ലെന്ന് 2007ല്‍ സബ് കോടതി വിധി പ്രഖ്യാപിച്ചു. . ഇതിനെതിരെ രാജകുടുംബം ഹൈക്കോടതിയെ സമീപിച്ചു .

ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസൃതമായി ഭരണം നടത്താന്‍ ട്രസ്റ്റോ മറ്റേതെങ്കിലും സംവിധാനമോ മൂന്ന് മാസത്തിനകം ഉണ്ടാക്കണമെന്ന് 2011 ജനുവരി 31 ന്‌ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. നിലവറകള്‍ തുറന്ന് പരിശോധന നടത്താനും സര്‍ക്കാരിന് നിര്‍ദ്ദേശം.
ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ അപ്പീലുമായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നുണ്ടായ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ഇന്നലെ സുപ്രീംകോടതി ഈ വിഷയത്തില്‍ അന്തിമ വിധി പറഞ്ഞത്. എന്നാല്‍ ആ വിധി കേള്‍ക്കാന്‍ രാജകുടുംബത്തിന്റെ അധികാരാവകാശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകനായ സൗന്ദരരാജനും, ഹൈക്കോടതിയുടെ പ്രതികൂല വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും ഇല്ല എന്നത് യാദൃശ്ചികം മാത്രം.


ചേരരാജവംശത്തില്‍ പെട്ട വേണാട് സ്വരൂപത്തില്‍ മഹാറാണി സേതു പാര്‍വതിഭായിയുടെയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ്മ കൊച്ചുകോയിത്തമ്പുരാന്റെയും മകനായി 1922 മാര്‍ച്ച് 22നാണ് ഉത്രാടം തിരുനാള്‍ മഹാരാജാവ് ജനിച്ചത്. 1991 ജൂലായ് 19ന് തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ നാട് നീങ്ങിയതോടെയാണ് ഉത്രാടംതിരുനാള്‍ കിരീടാവകാശിയായത്.

പിതാവിന്റെ പാത പിന്തുടര്‍ന്ന ഉത്രാടംതിരുനാള്‍ പത്മനാഭദാസനെന്ന നിലയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവും മഹാരാജാവ് എന്ന ബഹുമതിയും 1991ല്‍ ഏറ്റെടുത്തു. അസുഖബാധിതനാവുന്നതുവരെ മുടക്കമില്ലാതെ രാവിലെ ശ്രീപത്മനാഭസ്വാമിക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

ശ്രീപത്മനാഭനെ വണങ്ങുക എന്നത് ഒന്നാമത്തെ കര്‍മമായി വിശ്വസിച്ചിരുന്ന അദ്ദേഹം നാട് നീങ്ങിയ ജ്യേഷ്ഠന്റെ അഭീഷ്ടപ്രകാരം 1992- 93 കാലത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ വിപുലമായ കോടിഅര്‍ച്ചന നടത്തുകയും 93 ല്‍ പ്രധാന ബലിക്കല്ലില്‍ സ്വര്‍ണം പൂശുകയും ചെയ്തു.

ഇക്കാലത്താണ് ശൃംഗേരിമഠത്തിലെ ശ്രീ ശങ്കരാചാര്യരെ ക്ഷേത്രത്തില്‍ സ്വീകരിച്ച് ആദരിച്ചത്. ഇന്ത്യയില്‍ ഏറ്റവും അപൂര്‍വവും സമ്പന്നവുമായ രത്നശേഖരമുള്ള ക്ഷേത്രമെന്ന വെളിപ്പെടുത്തല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ചുണ്ടായത് അടുത്ത കാലത്താണ്.

1952ല്‍ ബാംഗ്ളൂരിലെ പ്ളൈമൗത്ത് കമ്പനിയില്‍ ചേര്‍ന്ന ഉത്രാടം തിരുനാള്‍ വ്യവസായപ്രമുഖനും കൂടിയാണ്്. സാഹിത്യ, കലാരംഗങ്ങളിലും ഫോട്ടോഗ്രാഫിയിലും അഗാധമായ അറിവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും  (3 minutes ago)

മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (12 minutes ago)

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും  (19 minutes ago)

ചെറുമകന് ഒമ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും  (39 minutes ago)

കെ-​ടെ​റ്റി​ന്​ വി​ജ്ഞാ​പ​ന​മാ​യി...  (53 minutes ago)

ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നത് ഇരു ടീമുകൾക്കും തിരിച്ചടിയായി....  (1 hour ago)

കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതു...  (2 hours ago)

അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ  (2 hours ago)

മലപ്പുറത്ത് ഏഴു വയസ്സുകാരി കുഴഞ്ഞ് വീണ് മരിച്ചു....  (2 hours ago)

133 മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് അനുമതി ലഭ്യമായത്.  (2 hours ago)

കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി  (2 hours ago)

ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി  (3 hours ago)

  കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം..  (3 hours ago)

. കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുന്നംകുളം ടൗണിനു സമീപം വണ്‍വേ ജംഗ്ഷനിലാണ് അപകടം  (3 hours ago)

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു, സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ  (3 hours ago)

Malayali Vartha Recommends