കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് സമരം ; കൊവിഡ് വ്യപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ കാലയളവിൽ സമരങ്ങൾ നിരോധിക്കണം ; കേരളാ ഹൈക്കോടതിയിൽ ഹർജി
കേരളത്തിൽ വളരെയധികം പ്രകമ്പനം സൃഷ്ട്ടിക്കുന്ന ഒരു സംഭവമാണ് അരങ്ങേറിയിരിക്കുന്നതു . രാഷ്ട്രീയ പരമായും ഏറെ കോളിക്കങ്ങൾ ഉണ്ടാകുന്ന സ്ഥിതിയും.എങ്കിലും ഈ ആവേശങ്ങൾക്കിടയിൽ നമ്മുടെ നാട് കടന്ന് പോകുന്ന സ്ഥിതി ഗുരുതരമാണ് എന്ന കാര്യം ആരും മറക്കരുത്. കൊറോണ ഭീതി നാട്ടിൽ അ ലയടിക്കുന്ന.ലോകമാകമാനം ഈ പ്രതിസന്ധി നിൽക്കുന്നുൻമുണ്ട് .അതിനിടയിൽ ഒരു ഹർജി കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ് ... കൊവിഡ് വ്യപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ കാലയളവിൽ സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഹർജി. കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകള്‍ വന്നെങ്കിലും പലയിടങ്ങളും ഇന്നും കണ്ടെയിന്‍മെന്‍റ് സോണുകളാണ്.രോഗവ്യാപനം വലിയ തോതിൽ ഉയരുന്നു. ഈ രീതിയിൽ രോഗവ്യാപമുണ്ടായാൽ സാമൂഹിക വ്യാപനത്തിലേക്ക് സംസ്ഥാനമെത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ചട്ടങ്ങൾ ലംഘിച്ചുള്ള സമരം കൊവിഡിന്‍റെ സാമൂഹിക വ്യാപനത്തിലേക്ക് നയിക്കുമെന്ന് ഹർജിക്കാർ വ്യക്തമാക്കുന്നു. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും. സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളുടെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടേയും എണ്ണം കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് വലിയ രീതിയിൽ സമരങ്ങളുണ്ടായി. സാമൂഹിക അകലം പാലിക്കാതെ മാസ്ക്ക് ധരിക്കാതെയും തെരുവിലിറങ്ങിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. ഇത്തരത്തിലുള്ള സമരങ്ങള്‍ ഇനിയുമുണ്ടാകുന്നത് കൊവിഡ‍് വ്യാപനമുണ്ടാക്കാനിടയാക്കുമെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.
മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം ഇത് ഇനിയെങ്കിലും ശീലമാക്കിയില്ലെങ്കില്‍ കോവിഡ് നിങ്ങളെ തേടിയെത്താം. പറയുന്നത് ആരോഗ്യ വിദഗ്ദ്ധരർ മുന്നറിയിപ്പ് ഇപ്പോഴും നിലനിക്കുന്നുണ്ട്. . കേരളത്തില്‍ ദിനംപ്രതി രോഗം വര്‍ധിച്ച് വരുമ്ബോഴും, സമ്ബര്‍ക്കത്തിലൂടെ രോഗവ്യാപനം കൂടുമ്ബോഴും ലോക്ക്ഡൗണ്‍ കാലത്ത് കാണിച്ചിരുന്ന ജാഗ്രത പോലും ഇപ്പോള്‍ പലരും കാണിക്കുന്നില്ല.രോഗത്തെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയും സര്‍ക്കാരുകളും നിര്‍ദ്ദേശിച്ചിട്ടുള്ളതാണ് സാമൂഹിക അകലം. പൊതു നിരത്തുകളിലും കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ സാമൂഹിക അകലം പാലിച്ച് നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. ചുരുങ്ങിയത് ഒരു മീറ്റര്‍ അകലമെങ്കിലും മറ്റൊരാളില്‍ നിന്ന് പാലിക്കണമെന്ന് പറയുന്നു. എന്നാൽ ഇതും പാലിക്കപ്പെടുന്നില്ല. ജനങ്ങളുടെ ഇത്തരത്തിലുള്ള നിസ്സഹകരണം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. രോഗം കേരളത്തെ ബാധിച്ചിട്ട് ആറ് മാസങ്ങള്‍ പിന്നിടുന്നു. "എന്നാല്‍ ഇനിയും 'ബ്രേക്ക് ദ ചെയ്ന്‍' ബോധവല്‍ക്കരണം വേണമന്ന സ്ഥിതിയിലാണ് കേരളത്തിലെ അവസ്ഥ. ഇനിയും ബോധവല്‍ക്കരിച്ച് ഇത് നടപ്പാക്കണം എന്ന് വരുന്നത് കേരളം പോലൊരു സാക്ഷര സമൂഹത്തിന് ചേര്‍ന്നതല്ല",ഇതിനിടയിലാണ് സമരങ്ങൾ കൂടെ അരങ്ങേറുന്നത് എന്ന ശ്രദ്ധേയം .
https://www.facebook.com/Malayalivartha