കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് തനിക്ക് പ്രിയപ്പെട്ടവരേ കാണാതായതിനെ അങ്കലാപ്പിലാണ് ദീപൻ .. പേടിപ്പെടുത്തുന്ന ഇരുട്ട മാത്രമാണ് ദീപന്റെ ഓർമയിൽ ഉള്ളത്....ഒപ്പം രക്ഷിക്കണേ എന്ന് അമ്മയും ഒമ്പത് മാസം ഗർഭിണിയായ സ്വന്തം മുത്തുലക്ഷ്മിയും എവിടെ നിന്നോ നിലവിളിക്കുന്ന ശബ്ദവും...
കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് തനിക്ക് പ്രിയപ്പെട്ടവരേ കാണാതായതിനെ അങ്കലാപ്പിലാണ് ദീപൻ .. പേടിപ്പെടുത്തുന്ന ഇരുട്ട മാത്രമാണ് ദീപന്റെ ഓർമയിൽ ഉള്ളത്....ഒപ്പം രക്ഷിക്കണേ എന്ന് അമ്മയും ഒമ്പത് മാസം ഗർഭിണിയായ സ്വന്തം മുത്തുലക്ഷ്മിയും എവിടെ നിന്നോ നിലവിളിക്കുന്ന ശബ്ദവും...എന്നാൽ ദീപാണ് അവരെ കാണാനായില്ല...അപ്പോഴെക്കുംഇരുട്ട് വന്നു എല്ലാം മൂടിയിരുന്നു... കൈയും കാലും പോലും അനക്കാൻ കഴിയാതെ കഴുത്തൊപ്പം ചെളിയിൽ പുതഞ്ഞ് പോയിരുന്നു ..
മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിലിരുന്ന് ഭാവിയിലെ ഇരുട്ടിലേക്ക് കൂടിയാണ് ഇനിയെന്ത് എന്നറിയാതെ ദീപൻ ഉറ്റുനോക്കുന്നത്. തൊട്ടടുത്തു നിന്നാണ് ഭാര്യയും അച്ഛനമ്മമാരും ചെളിയിൽ പുതഞ്ഞുപോയത്. ഒരു കൈ നീട്ടി രക്ഷിക്കാൻ തനിക്കയില്ലല്ലോ എന്ന ഓർമയിൽ വിതുമ്പലടക്കാൻ ആ പാവത്തിന് കഴിയുന്നില്ല
കൈപിടിക്കാൻ ആയുമ്പോഴേക്കും അമ്മ പളനിയമ്മ മണ്ണിൽ പുതഞ്ഞു. നിലവിളി കേട്ടെങ്കിലും ഇരുട്ടിൽ ഭാര്യ മുത്തുലക്ഷ്മിയെയും അച്ഛനെയും ദീപന് കണ്ടെത്താനായില്ല.
ഒമ്പത് മാസം ഗർഭിണിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വളകാപ്പ് ചടങ്ങായിരുന്നു പിറ്റേന്ന്. എല്ലാ ഒരുക്കങ്ങളുമായി, നേരത്തേ എഴുന്നേൽക്കാൻ നേരത്തേ കിടന്നതായിരുന്നു ദീപനും കുടുംബവും. വലിയൊരു ശബ്ദം കേട്ട് കട്ടിലിൽ നിന്ന് തകിടം മറിഞ്ഞ് ചളിയിൽ താഴ്ന്ന ദീപൻ പിന്നെ മുത്തുലക്ഷ്മിയെ കണ്ടില്ല. ഇരുട്ട് മാത്രം.. അപ്പ ഇല്ല. പോയി എന്നാണ് പറയുന്നത്. അമ്മയും മുത്തും അവിടെയുണ്ട്. വരും..'', എന്ന് പറയുമ്പോഴേയ്ക്ക് ദീപന്‍റെ കണ്ണ് നിറഞ്ഞൊഴുകി, തേങ്ങി.
''ഒമ്പതരയ്ക്കാണ് ഞങ്ങൾ കിടന്നത്. പത്തരയ്ക്കാണ് മണ്ണിടിഞ്ഞ് വന്നത്. ദീപന്റെ പിതാവ് പ്രഭു, ഭാര്യ മുരുകേശ്വരി, സഹോദരന്‍ പ്രതീഷ്, പ്രതീഷിന്റെ ഭാര്യ കസ്തൂരി, മക്കളായ കൃഷ്ണപ്രിയ, പ്രിയദര്‍ശിനി എന്നിവരെയാണ് കാണാതായത്.
വ്യാഴാഴ്ച രാത്രി 10.45ഓടെ ഇവരുടെ വീട് തകര്‍ന്ന് മണ്ണിനടിയില്‍ ആവുകയായിരുന്നു. ദീപന്റെ അരക്ക് താഴെ മണ്ണ് പുതഞ്ഞു. അനങ്ങാനാവാതെ പുലര്‍ച്ചെ വരെ അങ്ങനെ നടന്നു. കണ്‍മുന്നില്‍ കുത്തിയൊലിക്കുന്ന ചെളിയും കല്ലുകളും ചെറുതായി കാണാമായിരുന്നു. പലപ്രാവശ്യം അലറി കരഞ്ഞ് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.
പിന്നീട് എന്തോ ശക്തമായി തലയില്‍ വന്ന് അടിക്കുന്നത് പോലെ ദീപന് തോന്നി. അത് വരെയേ ദീപന് ഓര്‍മയുള്ളു. രാവിലെ ഏഴരയോടെ സമീപവാസി മണ്ണില്‍ നിന്ന് വലിച്ചെടുത്ത് കുലുക്കിയപ്പോഴാണ് കണ്ണ് തുറന്നത്. അപ്പോഴേക്കും ദീപന്റെ വീട് അടക്കമുള്ള പ്രദേശം ചെളിക്കുളമായി മാറിയിരുന്നു. പിന്നീട് അവിടെ നിന്നും ടാറ്റാ ആശുപത്രിയിലേക്ക് മാറ്റി.
''അഴാതപ്പാ, എല്ലാവരും വരും, കേട്ടോ'', എന്ന് കണ്ടുനിൽക്കുന്നവരും ആശുപത്രി ജീവനക്കാരും വിതുമ്പലോടെ ആശ്വസിപ്പിക്കുന്നു .. കൈയ്ക്ക് സാരമായി പരിക്കേറ്റ് ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലുള്ള ദീപന് ഉടൻ ശസ്ത്രക്രിയ നടത്തും.
പക്ഷേ, ദീപൻ ഇപ്പോഴും കാത്തിരിക്കുകയാണ്, തന്‍റെ കുഞ്ഞിനെയും വയറ്റിൽ പേറുന്ന ഭാര്യയെയും മാതാപിതാക്കളെയും ജീവനോടെ മണ്ണിനടിയിൽ നിന്ന് കണ്ടെത്താമെന്ന പ്രതീക്ഷയിൽ. പക്ഷേ ഇതിനെന്ത് മറുപടി നൽകുമെന്ന് അറിയാതെ വിതുമ്പുമ്പോഴും മനസ്സാന്നിധ്യം കൈവിടുന്നില്ല ആശുപത്രി ജീവനക്കാർ. അവർ ദീപനോട് പറയുന്നു, വരും, അവർ വരാതിരിക്കില്ല!
അമ്മ പളനിയമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട് . ഇവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. എന്നാൽ പിറ്റേ ദിവസം വളക്കാപ്പ് ചടങ്ങു നടത്താൻ കാത്തിരുന്നു ദീപന്റെ മുത്ത് എവിടെയാണെന്ന് ആർക്കും അറിയില്ല ...
https://www.facebook.com/Malayalivartha