Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്‍ഡിഗോ ലാന്‍ഡ് ചെയ്തു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു; കാരണങ്ങള്‍ ഇങ്ങനെ; അപകടത്തിന് പ്രധാനകാരണം അവ്യക്തമായ കാഴ്ച്ച, ലാന്‍ഡിംഗ് റെണ്‍വേയുടെ പകുതി പിന്നിട്ട ശേഷം, വിമാനത്തിന്റെ വലുപ്പം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇതെ സാഹചര്യത്തില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു

10 AUGUST 2020 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

നാടിനെ നടുക്കിയ വിമാനാപകടത്തിന്റെ കാരണങ്ങള്‍ എന്തായിരിക്കും. അതിനായുള്ള അന്വേഷണത്തിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുതല്‍ കേരളാ പോലീസ് വരെയുള്ളവര്‍. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇന്‍ഡിഗോ വിമാനം ഇതെ സാഹചര്യത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിയിരുന്നു. ഇന്‍ഡിഗോ എടിആര്‍ വിമാനത്താവളത്തിലെ റണ്‍വേ 10ല്‍ ഇറങ്ങുന്നതിന് മുന്‍പ്, അപകടത്തില്‍പെട്ട വിമാനത്തിന്റെ സമാനമായ അതേ വഴിയായിരുന്നു പിന്തുടര്‍ന്നതെന്ന് വ്യവസായ വിദഗ്ധനും ലണ്ടനിലെ റോയല്‍ എയറോനോട്ടിക്കല്‍ സൊസൈറ്റിയുടെ ഫെലോയുമായ അമിത് സിങ് ചൂണ്ടിക്കാട്ടുന്നു.

രാത്രി 7.40 ന് എത്തിച്ചേരേണ്ട ഇന്‍ഡിഗോ വിമാനം റണ്‍വേ 28 ല്‍ ഇറങ്ങാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചിരുന്നു. കരിപ്പൂരില്‍ കനത്ത മഴ ലഭിച്ചതിനാല്‍ മോശം കാലാവസ്ഥയായിരുന്നു ഇതിന് കാരണം. പിന്നീട് ഇന്‍ഡിഗോ വിമാനം രണ്ടാമത്തെ ശ്രമം നടത്തി. ഇത്തവണ റണ്‍വേ 10 ല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്നീട് ചെയ്തതുപോലെ. ഇന്‍ഡിഗോ ഫ്‌ലൈറ്റ് ലാന്‍ഡിങ് സമയത്ത്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ഉണ്ടായിരുന്നതിന് സമാനമായി 1500 മീറ്ററിനും 2000 മീറ്ററിനും ഇടയിലായിരുന്നു പൈലറ്റുമാര്‍ക്ക് റണ്‍വെയിലെ കാഴ്ച ലഭിച്ചത്. എന്നാല്‍, ഇന്‍ഡിഗോ ലാന്‍ഡ് ചെയ്യുമ്പോള്‍ കാലാവസ്ഥ കുറച്ചെങ്കിലും അനുകൂലമായിട്ടുണ്ടാകാം. ഇതോടൊപ്പം മന്ദഗതിയിലുള്ള ടര്‍ബോപ്രോപ്പ് കൂടുതല്‍ സഹായിച്ചിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാര്യം അന്നത്തെ ഫ്‌ലൈറ്റ് റഡാര്‍ ട്രാക്കിങ് ഡേറ്റകളിലും മാപ്പുകളിലും വ്യക്തമാണ്. ഇന്‍ഡിഗോ ഫ്‌ലൈറ്റ് 6 ഇ 7129 ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എത്തുന്നതിന് 1.45 മണിക്കൂര്‍ മുന്‍പായിരുന്നു ഇന്‍ഡിഗോയുടെ ലാന്‍ഡിങ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.

എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ടാമത്തെ ലാന്‍ഡിങ് ശ്രമം നടത്തിയോ ഇല്ലയോ എന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്‍ഡിഗോയുടെ എടിആര്‍ ഒരു ചെറിയ വിമാനമാണ്, മന്ദഗതിയിലുള്ള വേഗത്തില്‍, ലാന്‍ഡിങിന് ശേഷം പൈലറ്റുമാര്‍ക്ക് ഇത് നിയന്ത്രണത്തിലാക്കാനും നിര്‍ത്താനും എളുപ്പമാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോയിങ് 737 വിമാനമായിരുന്നു. ഇത് നനവുള്ള റണ്‍വെയില്‍ നിയന്ത്രിക്കുക ബുദ്ധിമുട്ടായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലാന്‍ഡിംഗിനിടെയുണ്ടായ അശ്രദ്ധമായ പ്രവൃത്തി മൂലമാണെന്ന് അപകടമെന്നാണ് കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയത എഫ്‌ഐആറില്‍ പറയുന്നത്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേരി സിജെഎമ്മിന്റെ ചുമതലയുള്ള നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് എഫ്‌ഐആര്‍ നല്‍കി. ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം നടത്തുന്നതിന് സമാന്തരമായാണ് പോലീസ് അന്വേഷണം. മലപ്പുറം ഡിവൈഎസ്പി കെ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. അപകടകാരണമെന്ന്, നടപടികളില്‍ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. അപകടസമയത്ത് വിസിബിളിറ്റിയും, വിമാനങ്ങളെ ബാധിക്കാറുള്ള ടെയില്‍ വിന്‍ഡും സാധാരണനിലയിലായിരുന്നു എന്നാണ് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പറയുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

അതേസമയം അപകടത്തിന്റെ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ റണ്‍വേ വികസനമെന്ന ആവശ്യം വീണ്ടും അധികൃതര്‍ സജീവമാക്കി. നിലവിലെ ലാന്‍ഡിംഗ് ഡിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഒന്ന്. റണ്‍വേ 800 മീറ്ററെങ്കിലും വികസിപ്പിക്കണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നതും ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും 2017ല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഉയ!ര്‍ന്ന വിലയും പ്രദേശവാസികളുടെ എതിര്‍പ്പും കാരണം ഇത് നടന്നില്ല. അതേസമയം റണ്‍വേ വികസനം സംബന്ധിച്ച അന്തിമ തീരുമാനം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) കരിപ്പൂര്‍ അപകടം സംബന്ധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടാണ് റണ്‍വേ വികസനത്തിന് തടസം നില്‍ക്കുന്നത്. നിലവിലെ ഭൂമി ഉപയോഗിച്ച് വികസനം സാധ്യമാണോ എന്ന കാര്യവും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (2 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (2 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (2 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (2 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (3 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (3 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (3 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (3 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (4 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (4 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (5 hours ago)

Malayali Vartha Recommends