Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

ഇന്‍ഡിഗോ ലാന്‍ഡ് ചെയ്തു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു; കാരണങ്ങള്‍ ഇങ്ങനെ; അപകടത്തിന് പ്രധാനകാരണം അവ്യക്തമായ കാഴ്ച്ച, ലാന്‍ഡിംഗ് റെണ്‍വേയുടെ പകുതി പിന്നിട്ട ശേഷം, വിമാനത്തിന്റെ വലുപ്പം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇതെ സാഹചര്യത്തില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു

10 AUGUST 2020 01:15 PM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ വിമാനാപകടത്തിന്റെ കാരണങ്ങള്‍ എന്തായിരിക്കും. അതിനായുള്ള അന്വേഷണത്തിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുതല്‍ കേരളാ പോലീസ് വരെയുള്ളവര്‍. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇന്‍ഡിഗോ വിമാനം ഇതെ സാഹചര്യത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിയിരുന്നു. ഇന്‍ഡിഗോ എടിആര്‍ വിമാനത്താവളത്തിലെ റണ്‍വേ 10ല്‍ ഇറങ്ങുന്നതിന് മുന്‍പ്, അപകടത്തില്‍പെട്ട വിമാനത്തിന്റെ സമാനമായ അതേ വഴിയായിരുന്നു പിന്തുടര്‍ന്നതെന്ന് വ്യവസായ വിദഗ്ധനും ലണ്ടനിലെ റോയല്‍ എയറോനോട്ടിക്കല്‍ സൊസൈറ്റിയുടെ ഫെലോയുമായ അമിത് സിങ് ചൂണ്ടിക്കാട്ടുന്നു.

രാത്രി 7.40 ന് എത്തിച്ചേരേണ്ട ഇന്‍ഡിഗോ വിമാനം റണ്‍വേ 28 ല്‍ ഇറങ്ങാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചിരുന്നു. കരിപ്പൂരില്‍ കനത്ത മഴ ലഭിച്ചതിനാല്‍ മോശം കാലാവസ്ഥയായിരുന്നു ഇതിന് കാരണം. പിന്നീട് ഇന്‍ഡിഗോ വിമാനം രണ്ടാമത്തെ ശ്രമം നടത്തി. ഇത്തവണ റണ്‍വേ 10 ല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്നീട് ചെയ്തതുപോലെ. ഇന്‍ഡിഗോ ഫ്‌ലൈറ്റ് ലാന്‍ഡിങ് സമയത്ത്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ഉണ്ടായിരുന്നതിന് സമാനമായി 1500 മീറ്ററിനും 2000 മീറ്ററിനും ഇടയിലായിരുന്നു പൈലറ്റുമാര്‍ക്ക് റണ്‍വെയിലെ കാഴ്ച ലഭിച്ചത്. എന്നാല്‍, ഇന്‍ഡിഗോ ലാന്‍ഡ് ചെയ്യുമ്പോള്‍ കാലാവസ്ഥ കുറച്ചെങ്കിലും അനുകൂലമായിട്ടുണ്ടാകാം. ഇതോടൊപ്പം മന്ദഗതിയിലുള്ള ടര്‍ബോപ്രോപ്പ് കൂടുതല്‍ സഹായിച്ചിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാര്യം അന്നത്തെ ഫ്‌ലൈറ്റ് റഡാര്‍ ട്രാക്കിങ് ഡേറ്റകളിലും മാപ്പുകളിലും വ്യക്തമാണ്. ഇന്‍ഡിഗോ ഫ്‌ലൈറ്റ് 6 ഇ 7129 ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എത്തുന്നതിന് 1.45 മണിക്കൂര്‍ മുന്‍പായിരുന്നു ഇന്‍ഡിഗോയുടെ ലാന്‍ഡിങ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.

എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ടാമത്തെ ലാന്‍ഡിങ് ശ്രമം നടത്തിയോ ഇല്ലയോ എന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്‍ഡിഗോയുടെ എടിആര്‍ ഒരു ചെറിയ വിമാനമാണ്, മന്ദഗതിയിലുള്ള വേഗത്തില്‍, ലാന്‍ഡിങിന് ശേഷം പൈലറ്റുമാര്‍ക്ക് ഇത് നിയന്ത്രണത്തിലാക്കാനും നിര്‍ത്താനും എളുപ്പമാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോയിങ് 737 വിമാനമായിരുന്നു. ഇത് നനവുള്ള റണ്‍വെയില്‍ നിയന്ത്രിക്കുക ബുദ്ധിമുട്ടായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലാന്‍ഡിംഗിനിടെയുണ്ടായ അശ്രദ്ധമായ പ്രവൃത്തി മൂലമാണെന്ന് അപകടമെന്നാണ് കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയത എഫ്‌ഐആറില്‍ പറയുന്നത്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേരി സിജെഎമ്മിന്റെ ചുമതലയുള്ള നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് എഫ്‌ഐആര്‍ നല്‍കി. ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം നടത്തുന്നതിന് സമാന്തരമായാണ് പോലീസ് അന്വേഷണം. മലപ്പുറം ഡിവൈഎസ്പി കെ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. അപകടകാരണമെന്ന്, നടപടികളില്‍ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. അപകടസമയത്ത് വിസിബിളിറ്റിയും, വിമാനങ്ങളെ ബാധിക്കാറുള്ള ടെയില്‍ വിന്‍ഡും സാധാരണനിലയിലായിരുന്നു എന്നാണ് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പറയുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

അതേസമയം അപകടത്തിന്റെ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ റണ്‍വേ വികസനമെന്ന ആവശ്യം വീണ്ടും അധികൃതര്‍ സജീവമാക്കി. നിലവിലെ ലാന്‍ഡിംഗ് ഡിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഒന്ന്. റണ്‍വേ 800 മീറ്ററെങ്കിലും വികസിപ്പിക്കണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നതും ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും 2017ല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഉയ!ര്‍ന്ന വിലയും പ്രദേശവാസികളുടെ എതിര്‍പ്പും കാരണം ഇത് നടന്നില്ല. അതേസമയം റണ്‍വേ വികസനം സംബന്ധിച്ച അന്തിമ തീരുമാനം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) കരിപ്പൂര്‍ അപകടം സംബന്ധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടാണ് റണ്‍വേ വികസനത്തിന് തടസം നില്‍ക്കുന്നത്. നിലവിലെ ഭൂമി ഉപയോഗിച്ച് വികസനം സാധ്യമാണോ എന്ന കാര്യവും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (1 hour ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (1 hour ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (1 hour ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (1 hour ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (2 hours ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (2 hours ago)

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (3 hours ago)

എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി  (3 hours ago)

പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും  (4 hours ago)

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശ്രീലേഖ  (4 hours ago)

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (7 hours ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (7 hours ago)

ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചു; ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ  (7 hours ago)

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (7 hours ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (7 hours ago)

Malayali Vartha Recommends