Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

ഇന്‍ഡിഗോ ലാന്‍ഡ് ചെയ്തു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു; കാരണങ്ങള്‍ ഇങ്ങനെ; അപകടത്തിന് പ്രധാനകാരണം അവ്യക്തമായ കാഴ്ച്ച, ലാന്‍ഡിംഗ് റെണ്‍വേയുടെ പകുതി പിന്നിട്ട ശേഷം, വിമാനത്തിന്റെ വലുപ്പം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇതെ സാഹചര്യത്തില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു

10 AUGUST 2020 01:15 PM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ വിമാനാപകടത്തിന്റെ കാരണങ്ങള്‍ എന്തായിരിക്കും. അതിനായുള്ള അന്വേഷണത്തിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുതല്‍ കേരളാ പോലീസ് വരെയുള്ളവര്‍. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇന്‍ഡിഗോ വിമാനം ഇതെ സാഹചര്യത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിയിരുന്നു. ഇന്‍ഡിഗോ എടിആര്‍ വിമാനത്താവളത്തിലെ റണ്‍വേ 10ല്‍ ഇറങ്ങുന്നതിന് മുന്‍പ്, അപകടത്തില്‍പെട്ട വിമാനത്തിന്റെ സമാനമായ അതേ വഴിയായിരുന്നു പിന്തുടര്‍ന്നതെന്ന് വ്യവസായ വിദഗ്ധനും ലണ്ടനിലെ റോയല്‍ എയറോനോട്ടിക്കല്‍ സൊസൈറ്റിയുടെ ഫെലോയുമായ അമിത് സിങ് ചൂണ്ടിക്കാട്ടുന്നു.

രാത്രി 7.40 ന് എത്തിച്ചേരേണ്ട ഇന്‍ഡിഗോ വിമാനം റണ്‍വേ 28 ല്‍ ഇറങ്ങാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചിരുന്നു. കരിപ്പൂരില്‍ കനത്ത മഴ ലഭിച്ചതിനാല്‍ മോശം കാലാവസ്ഥയായിരുന്നു ഇതിന് കാരണം. പിന്നീട് ഇന്‍ഡിഗോ വിമാനം രണ്ടാമത്തെ ശ്രമം നടത്തി. ഇത്തവണ റണ്‍വേ 10 ല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്നീട് ചെയ്തതുപോലെ. ഇന്‍ഡിഗോ ഫ്‌ലൈറ്റ് ലാന്‍ഡിങ് സമയത്ത്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ഉണ്ടായിരുന്നതിന് സമാനമായി 1500 മീറ്ററിനും 2000 മീറ്ററിനും ഇടയിലായിരുന്നു പൈലറ്റുമാര്‍ക്ക് റണ്‍വെയിലെ കാഴ്ച ലഭിച്ചത്. എന്നാല്‍, ഇന്‍ഡിഗോ ലാന്‍ഡ് ചെയ്യുമ്പോള്‍ കാലാവസ്ഥ കുറച്ചെങ്കിലും അനുകൂലമായിട്ടുണ്ടാകാം. ഇതോടൊപ്പം മന്ദഗതിയിലുള്ള ടര്‍ബോപ്രോപ്പ് കൂടുതല്‍ സഹായിച്ചിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാര്യം അന്നത്തെ ഫ്‌ലൈറ്റ് റഡാര്‍ ട്രാക്കിങ് ഡേറ്റകളിലും മാപ്പുകളിലും വ്യക്തമാണ്. ഇന്‍ഡിഗോ ഫ്‌ലൈറ്റ് 6 ഇ 7129 ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എത്തുന്നതിന് 1.45 മണിക്കൂര്‍ മുന്‍പായിരുന്നു ഇന്‍ഡിഗോയുടെ ലാന്‍ഡിങ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.

എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ടാമത്തെ ലാന്‍ഡിങ് ശ്രമം നടത്തിയോ ഇല്ലയോ എന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്‍ഡിഗോയുടെ എടിആര്‍ ഒരു ചെറിയ വിമാനമാണ്, മന്ദഗതിയിലുള്ള വേഗത്തില്‍, ലാന്‍ഡിങിന് ശേഷം പൈലറ്റുമാര്‍ക്ക് ഇത് നിയന്ത്രണത്തിലാക്കാനും നിര്‍ത്താനും എളുപ്പമാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോയിങ് 737 വിമാനമായിരുന്നു. ഇത് നനവുള്ള റണ്‍വെയില്‍ നിയന്ത്രിക്കുക ബുദ്ധിമുട്ടായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലാന്‍ഡിംഗിനിടെയുണ്ടായ അശ്രദ്ധമായ പ്രവൃത്തി മൂലമാണെന്ന് അപകടമെന്നാണ് കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയത എഫ്‌ഐആറില്‍ പറയുന്നത്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേരി സിജെഎമ്മിന്റെ ചുമതലയുള്ള നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് എഫ്‌ഐആര്‍ നല്‍കി. ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം നടത്തുന്നതിന് സമാന്തരമായാണ് പോലീസ് അന്വേഷണം. മലപ്പുറം ഡിവൈഎസ്പി കെ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. അപകടകാരണമെന്ന്, നടപടികളില്‍ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. അപകടസമയത്ത് വിസിബിളിറ്റിയും, വിമാനങ്ങളെ ബാധിക്കാറുള്ള ടെയില്‍ വിന്‍ഡും സാധാരണനിലയിലായിരുന്നു എന്നാണ് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പറയുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

അതേസമയം അപകടത്തിന്റെ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ റണ്‍വേ വികസനമെന്ന ആവശ്യം വീണ്ടും അധികൃതര്‍ സജീവമാക്കി. നിലവിലെ ലാന്‍ഡിംഗ് ഡിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഒന്ന്. റണ്‍വേ 800 മീറ്ററെങ്കിലും വികസിപ്പിക്കണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നതും ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും 2017ല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഉയ!ര്‍ന്ന വിലയും പ്രദേശവാസികളുടെ എതിര്‍പ്പും കാരണം ഇത് നടന്നില്ല. അതേസമയം റണ്‍വേ വികസനം സംബന്ധിച്ച അന്തിമ തീരുമാനം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) കരിപ്പൂര്‍ അപകടം സംബന്ധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടാണ് റണ്‍വേ വികസനത്തിന് തടസം നില്‍ക്കുന്നത്. നിലവിലെ ഭൂമി ഉപയോഗിച്ച് വികസനം സാധ്യമാണോ എന്ന കാര്യവും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (7 minutes ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (42 minutes ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (52 minutes ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (1 hour ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (1 hour ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (2 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (2 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (2 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (2 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (2 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (2 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (4 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (4 hours ago)

ശബരിമല സ്വർണ കൊള്ള കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ  (5 hours ago)

കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്‍  (5 hours ago)

Malayali Vartha Recommends