Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആൻമരിയയോട് താത്പര്യം പ്രകടിപ്പിച്ചെങ്കിലും, എതിർപ്പ് കാണിച്ചത് വൈരാഗ്യത്തിന് വഴിയൊരുക്കി; സോഷ്യൽ മീഡിയയിൽ ഭർതൃമതികളായ സ്ത്രീകളെ പുളകം കൊള്ളിച്ചതും, കൊലപാതകത്തിനുള്ള കരുക്കൾ നീക്കിയതും അച്ഛൻ വാങ്ങി നൽകിയ 'സ്മാർട്ഫോൺ' ഉപയോഗിച്ച്; മരവിച്ച മനസ്സുമായി ആൽബിൻ എന്ന കൊടും ക്രൂരൻ...

14 AUGUST 2020 11:20 AM IST
മലയാളി വാര്‍ത്ത

കാസർകോട് വെള്ളരിക്കുണ്ടില്‍ സഹോദരിയെയും അച്ഛനെയും അമ്മയെയും യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഒരു ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. നാടിനെ നടുക്കിയിട്ടും ആൽബിൻ എന്ന കൊലയാളിയ്ക്ക് യാതൊരു കുലുക്കവുമില്ല എന്നതാണ് യാഥാർഥ്യം.

സഹോദരിയായ ആൻമരിയയുടെ കൊലപാതകം പ്രതി ആസൂത്രണം ചെയ്തത് സ്മാർട്ട് ഫോൺ വഴിയാണെന്നാണ് പൊലീസ് വ്യക്തമാകുന്നത്. ഒരാഴ്ച മുൻപാണ് അച്ഛൻ ബെന്നി 16,000 രൂപയുടെ സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്. എന്നാൽ ആൽബിൻ കൃത്യത്തിനു കൂട്ടാളിയാക്കിയതും അതേ ഫോൺ തന്നെയായിരുന്നു. കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തത വന്നത് ഫോൺ ലഭിച്ച ശേഷമാണെന്നും പൊലീസ് പറയുന്നു.

അതേസമയം കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനും പ്രതിയായ ആൽബിൻ ശ്രമിസിച്ചിരുന്നു. സഹോദരിയായ ആൻമരിയയോട് ആൽബിന് താത്പര്യമുണ്ടായിരുന്നെങ്കിലും ഇത് ആൻമരിയ എതിർത്തതും കൊലപാതകത്തിന് കാരണമായി. സോഷ്യൽ മീഡിയയിൽ ഭർതൃമതികളായ നിരവധി സ്ത്രീകളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ മാസം അഞ്ചാം തീയതിയാണ് ആൻമരിയ ആശുപത്രിയിൽ വച്ച് മരിക്കുന്നത്. മഞ്ഞപ്പിത്തം മൂർച്ഛിച്ചാണ് മരണമെന്നാണ് കരുതിയിരുന്നത്. എന്നാൽ കൊവിഡ് പരിശോധനയിൽ ശരീരത്തിൽ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിന് പിന്നാലെ പിതാവിനേയും മാതാവിനേയും എലിവിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആൽബിന്റെ ശരീരത്തിൽ എലിവിഷമില്ലാത്തതും സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ ആൽബിൻ കുറ്റം സമ്മതിക്കുകയായിരുന്നു.സുഖജീവിതം ലക്ഷ്യമിട്ട് കുടുംബത്തെ മുഴുവൻ കൊല്ലാനായിരുന്നു പദ്ധതിയെന്ന് ആൽബിൻ പൊലീസിൽ മൊഴി നൽകി.

ഇയാൾ സ്വത്ത് തട്ടിയെടുക്കാനും തീരുമാനിച്ചിരുന്നു. ആൽബിന്റെ ജീവിത രീതികളോട് മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതും കൊലപാതക തീരുമാനത്തിന് കാരണമായി. ആദ്യ തവണ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തിയത്. വിഷബാധയേറ്റ അച്ഛൻ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

അതേസമയം ആല്‍ബിനെ ഇന്ന് വീട്ടില്‍ എത്തിച്ച് പോലീസ് തെളിവെടുത്തിട്ടുണ്ട്. അതിരാവിലെ തന്നെ രഹസ്യമായി വീട്ടിലെത്തിച്ച ശേഷമായിരുന്നു തെളിവെടുപ്പ്. വീടിന് പുറമെ വിഷം വാങ്ങിയ കടയിലും ആല്‍ബിനെ എത്തിച്ച് തെളിവെടുക്കും. ഇതിനുശേഷം വൈദ്യപരിശോധനക്കും കോവിഡ് പരിശോധനക്കും ശേഷം കോടതിയിൽ ഹാജരാക്കും. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാൽ കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (7 minutes ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (5 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (5 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (6 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (6 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (7 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (8 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (8 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (9 hours ago)

Malayali Vartha Recommends