വി എസ് അച്യുതാനന്ദന്‍ എവിടെ? മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്കല്ല ... സീനിയര്‍ മാന്‍ഡ്രേക്ക്, കോവിഡിന് മുന്‍പ് തന്നെ ക്വാറന്റൈന്‍ നടപ്പിലാക്കിയ മുഖ്യനെന്നും തുറന്നടിച്ച് ഷാജി

എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞു അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍ ആരെയൊക്കെയാണ് ശരിയാക്കിയതെന്ന് അക്കമിട്ട് പറഞ്ഞു തൊലിയുരിച്ചതിന് പിന്നാലെ അക്കൗണ്ടന്റ് ജനറലിന്റെ ഇടിവെട്ട് റിപ്പോര്‍ട്ട് കൂടി പുറത്തു വന്നിരിക്കുകയാണ് .എന്നും പാവപെട്ടവര്‍ക്കൊപ്പം നിലനില്‍ക്കുന്നു എന്ന് ആവര്‍ത്തിച്ചു പറയുന്ന ഇടതുസര്‍ക്കാര്‍ ശര്‍ക്കരക്കുടത്തിലും കയ്യിട്ടില്ലേ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം കൊള്ളേണ്ടടുത്തു തന്നെ കൊണ്ടു .
പാര്‍ട്ടിയുടെയും മുന്നണിയുടെയും നാടിന്റെയും അന്തകനായി മാറിയ വ്യക്തിയായി പിണറായി വിജയന്‍ കെ എം ഷാജിയുടെ പ്രസംഗത്തില്‍ ഉടനീളം ചിത്രീകരിക്കപ്പെട്ടു .പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം വോട്ടിനിട്ട് തള്ളാന്‍ കഴിഞ്ഞു എന്നതില്‍ തെല്ലും ആശ്വസിക്കേണ്ട കാര്യം അവര്‍ക്കില്ല ,അതിനു പ്രധാനമായ കാരണം എല്‍ ഡി എഫില്‍ ഇപ്പോഴത്തെ മുക്കാവസ്ഥ അതിലും ദയനീയമായി മാറുമോ എന്നാണ് പല തലമുതിര്‍ന്ന സഖാക്കളും ആലോചിച്ചു കൂട്ടുന്നത് .ഇടതുനേതാക്കളെ തൊലിയുരിക്കാന്‍ മാത്രമായിരുന്നോ ഇന്നലത്തെ ആ ദിവസം എന്ന് പലരും ചിന്തിക്കുകയാണ് .
ഉമ്മന്‍ ചാണ്ടി ക്ക് 2005 നേരിടേണ്ടി വന്ന അവിശ്വാസ പ്രമേയത്തിന് ശേഷം നീണ്ട 15 കൊല്ലത്തിനു ശേഷമാണ് ഇത്തരത്തിലൊരു പ്രമേയം പ്രതിപക്ഷത്തിരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ സമ്മര്‍ദം മൂലം കൊണ്ടുവന്നത്.പക്ഷെ അത് വോട്ടിനിട്ട് പാസാക്കാനല്ലായിരുന്നു ,മൃഗീയ ഭൂരിപക്ഷത്തോടെ ജയിച്ച സര്‍ക്കാരിനെ തൊലിയുരിച്ചു വറുചട്ടിയിലിടാനായിരുന്നു അവരുടെ യഥാര്‍ത്ഥ പ്ലാന്‍.കെ എം ഷാജിയെപ്പോലുള്ളവര്‍ പറയുന്ന ഓരോ വാക്കും പിണറായുടെ ചങ്കു തുളച്ചാണ് കയറുന്നത് .
കഴിഞ്ഞ നാല് കൊല്ലം ഭരണ പക്ഷത്തിന്റെ ദുര്‍ഗന്ധം സഹിച്ച് മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ജെ സുധാകരന് ഇപ്പോള്‍ അത് ദുര്‍ഗന്ധമായി തോന്നാത്തത് ഗതികേട് തന്നെയെന്ന് കെ എം ഷാജി പറഞ്ഞുവെച്ചു . ഇന്നലത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടത് 5 അഴിമതി ആരോപണങ്ങള്‍ ആയിരുന്നു . നാലെണ്ണം ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷവും ഒന്ന് പ്രതിപക്ഷത്തെ വി.ഡി. സതീശനെതിരെ ഭരണപക്ഷവും ഉന്നയിച്ചതായിരുന്നു . സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഒരു ആരോപണത്തിന്മേലും അന്വേഷണം പ്രഖ്യാപിക്കാന്‍ മന്ത്രിമാര്‍ തയാറായില്ല. ദേശീയപാതയോരത്ത് വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി 14 ഇടങ്ങളിലായി സ്വകാര്യ വ്യക്തികള്‍ക്കു തീറെഴുതി നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കി എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ഉന്നയിച്ചത് . റവന്യു മന്ത്രിയുടെ എതിര്‍പ്പ് അവഗണിച്ചാണ് പൊതുമരാമത്ത് സെക്രട്ടറി ഭൂമി കൈമാറാന്‍ ഉത്തരവിട്ടത് എന്നായിരുന്നു ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപിച്ചത് .
പിപിഇ കിറ്റ് 350 രൂപയ്ക്കു കിട്ടുമ്പോള്‍ കോടികള്‍ ചെലവിട്ട് 1550 രൂപയ്ക്കു വാങ്ങിക്കുകയും, ഇതേ കിറ്റ് പിറ്റേന്ന് 300 രൂപയ്ക്കും വാങ്ങിയാതായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ അഭിപ്രായപ്പെട്ടു .ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 1999 രൂപയ്ക്കു കിട്ടും എന്നാല്‍ വാങ്ങിയത് 5000 രൂപയ്ക്ക് ആയിരുന്നു .അതിനാല്‍ തന്നെ വന്‍ അഴിമതിയാണ് ഇപ്പോള്‍ സംഭവിച്ചത് എന്നാണ് ആരോപണം ഉയര്‍ന്നത് . ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൃത്യമായി ശമ്പളം നല്‍കുന്നുമില്ല എന്നും അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും പരോക്ഷമായി മുനീര്‍ അഭിപ്രായപ്പെട്ടു .സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഇപ്പോള്‍ കൈക്കൂലി മിഷന്‍ പദ്ധിതിയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത് .സര്‍ക്കാരിനെ ഏറ്റവും ശക്തമായി കടന്നാക്രമിച്ച ദിവസമായിരുന്നു ഇന്നലെ .അഞ്ചുമണിക്കൂര്‍ ചര്‍ച്ചയാണ് നിയമസഭയില്‍ അവിശ്വാസപ്രമേയത്തിനായി ആദ്യം അനുവദിച്ചതെങ്കിലും പിന്നീട് അത് പത്തരമണിക്കൂറില്‍ ഏറെ യായി ഉയരുകയാണ് ചെയ്തത് .മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്കല്ല എന്നും സീനിയര്‍ മാന്‌ഡ്രേക്കാണെന്നും കെ എം ഷാജി പറയാന്‍ മടിച്ചില്ല .പലരെയും രാഷ്ട്രീയപരമായും കായികപരമായും ചവിട്ടി ഒതുക്കിയ വ്യക്തിയാണ് പിണറായി വിജയന്‍ എന്നും കോവിഡിന് മുന്‍പ് തന്നെ ക്വറന്റയിന്‍ നടപ്പിലാക്കിയ മുഖ്യനാണ് പിണറായി എന്നും ഷാജി തുറന്നടിച്ചു .
https://www.facebook.com/Malayalivartha


























