പാര്‍ട്ടിക്കുള്ളിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ്; ശശിതരൂരിനെതിരെ ആഞ്ഞടിച്ച് കൊടി കുന്നിൽ സുരേഷ്

കോൺഗ്രസിൽ നേതൃ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തിൽ ശശിതരൂരിനെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ്. ശശി തരൂർ പാർട്ടിയിലെ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളാണെന്നും കൊടിക്കുന്നിൽ സുരേഷ് പരിഹസിച്ച സാഹചര്യത്തിൽ തരൂരിന്റെ പ്രതികരണം അറിയേണ്ടുന്നത് ഉണ്ട്.
തരൂർ വിശ്വപരൗരനാണെങ്കിലും പാർട്ടിക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിലപാട് തനിക്ക് ബാധകമല്ലെന്നാണ് തരൂർ കരുതുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു.
ഗസ്റ്റ് ആർട്ടിസ്റ്റിനേപ്പോലെയാണ് അദ്ദേഹം പാർട്ടിയിലേക്ക് വന്നത്. ഇപ്പോഴും അദ്ദേഹം ഗസ്റ്റ് ആർട്ടിസ്റ്റായി തുടരുന്നു. പാർട്ടിയുടെ അതിർവരമ്പുകൾക്കകത്ത് നിന്നുള്ള പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ അദ്ദേഹത്തിന് ഇതുവെയും മനസിലാക്കാൻ സാധിച്ചിട്ടില്ല എന്നതുകൊണ്ടാണ് എല്ലാത്തിലും അദ്ദേഹം എടുത്തുചാട്ടം കാണിക്കുന്നത്. പക്വതയില്ലായ്മ പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാരനാണ്.
അദ്ദേഹം വിശ്വ പൗരനായിരിക്കാം. വലിയ അറിവും പാണ്ഡിത്യവും ഉള്ള ആളായിരിക്കാം. പക്ഷെ രാഷ്ട്രീയപരമായ പക്വത ഇല്ലാത്ത ആളാണെന്നാണ് പല നടപടികളിൽ നിന്നും വ്യക്തമാകുന്നത്- കൊടിക്കുന്നിൽ പറഞ്ഞു.
☰നേരത്തെയും കൊടിമക്കുന്നിൽ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു..
മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിഗൂഢ സംഘം പ്രവര്‍ത്തിക്കുന്നു-കൊടിക്കുന്നില്‍ പറഞ്ഞിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെതിരെ പാർട്ടിക്കുള്ളിൽ നിഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിൽ കൂടി എ.കെ ആന്റണിയെ അപമാനിക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കളാണ്. പാർട്ടിയിൽ യുവാക്കൾക്ക് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗഡർ കുട്ടന്മാരും അമൂൽ ബേബിമാരുമാണ് സമൂഹമാധ്യമങ്ങളിൽകൂടി ആക്രമണം നടത്തുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു. കുറച്ചുനാളായി പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരായി സംഘടിത ആക്രമണം നടന്നുവരുന്നു. പി.ജെ കുര്യൻ, കെ.വി തോമസ് ഇപ്പോൾ എ.കെ. ആന്റണിക്കെതിരെയും. എ.കെ ആന്റണിക്കെതിരായ ആക്രമണങ്ങൾ പാർട്ടിക്ക് ഗുണകരമാകില്ല. മുതിർന്ന നേതാക്കളെ ഉന്മൂലനം ചെയ്യാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്ന് മുതിർന്ന നേതാക്കളെ മാറ്റുന്നതിന് വേണ്ടി ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പാർട്ടിയിലും ഇത്തരമൊരു പ്രവണത കാണാൻ കഴിയിയില്ല. യുവനേതാക്കൾക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മികച്ച പരിഗണനയാണ് നൽകിയതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















