'പുറമെ എത്ര തർക്കം കാണിച്ചാലും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം ഒരു ഊണ് മേശക്ക് അപ്പുറവും ഇപ്പുറവും തീരും.. അണികളും സാധാരണക്കാരും അതറിയില്ല.. രാഷ്ട്രീയ സ്വാധീനം എന്നതിൽ ഉപരി കൈയൂക്കുള്ളവൻ കാര്യക്കാർ ആണ്...' പിഎസ്‍സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറിപ്പുമായി സൈക്കോളജിസ്റ്റ് കലാ മോഹൻ
പിഎസ്‍സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ഏറെ വേദനിപ്പിക്കുകയാണ്. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു. ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് അനുവിന്‍റെ ആത്മഹത്യാ കുറിപ്പിലുണ്ട്. ഇതേതുടർന്ന് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സൈക്കോളജിസ്റ്റ് കലാ മോഹൻ
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
ഞാനിപ്പോ"" മുന്നറിയിപ്പ്"" എന്ന സിനിമ കാണുന്നു..
ജയിലിൽ നിന്നും ഇറക്കി കൊണ്ട് വന്നിട്ട്, രാഘവനെ കൊണ്ട് നോവൽ എഴുതിപ്പിക്കുന്നത് എളുപ്പമാണെന്ന് ജേര്ണലിസ്റ് ആയ അഞ്ജലി,
അവളുടെ ജോലിയിൽ ഒരു മുതൽക്കൂട്ട് ആകാൻ ഇടയുള്ള പബ്ലിഷറിനോട് എത്ര എളുപ്പത്തിൽ പറയുന്നു..
രാഘവൻ എന്ത് എഴുതും എന്നത് പോലും അവർ തീരുമാനിക്കുന്നു..
ജയിലിൽ നിന്നും കൊണ്ട് വന്നു മറ്റൊരു ജയിലേയ്ക്ക്...
വേറെ പണിയൊന്നും ഇല്ലല്ലോ, വെറുതെ ഇരിക്കുക അല്ലെ ചുമ്മാ എഴുതിക്കോ എന്നും പറഞ്ഞു രാഘവനെ മറ്റൊരു ഇടത്തേക്ക്..
കുറെ പേപ്പർ ഇട്ടു കൊടുക്കുന്നു..
സത്യത്തിൽ മനുഷ്യരെല്ലാം ഇങ്ങനെ ആണ്..
നമ്മളെല്ലാം ഇങ്ങനെ ആണ്..
ഒരു തടവറയിൽ നിന്നും മറ്റൊരു തടവറയിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുന്നു..
തനിക്കെന്ത് പറ്റുമെന്നും എന്ത് പറ്റില്ല എന്ന തീരുമാനം പോലും മറ്റൊരാളെ ഏൽപ്പിക്കുന്നു..
അല്ലേൽ ആ തീരുമാനം ഇനിയൊരാൾ തട്ടിയെടുക്കുന്നു .
സോഷ്യൽ മൃഗം എന്ന ലേബലിൽ..
അവനവൻ എന്താകണമെന്ന്, തീരുമാനം പോലും ഒരുപാട് പേരുടെ ജീവിതം കോർത്തു കൊണ്ട്..
കടം, സമ്പാദ്യം എന്നീ രണ്ടു വാക്കുകൾ ആണ് നാം ഏറ്റവും കൂടുതൽ ചിന്തിക്കുന്നത്..
ഇതിനു ഇടയിലാണ് ശരാശരി മനുഷ്യന്റെ പരക്കംപാച്ചിൽ...
ജീവിക്കാനുള്ള വരുമാനം മാത്രം മതി എന്ന തീരുമാനം എടുക്കാൻ ധൈര്യമില്ല..
അങ്ങനെ ആകുമ്പോൾ ഉണ്ടാകുന്ന ഒരു സ്വാതന്ത്ര്യം ഒരുപാട് ആണ്..
മുന്നോട്ട് നീങ്ങാനുള്ള പ്രചോദനം ആണത്..
വിജയം എന്നതിനെക്കാൾ സമാധാനം ലക്ഷ്യം ആക്കിയ യാത്ര..
അല്ലേലും വിജയം എന്ന വാക്കിന്റെ അർഥം പലർക്കും പലതാണ്...
ഒട്ടും സമയം ഇല്ല, ഓടിക്കോ, എന്നൊരു അശരീരി ഓരോ ആളിനും ചുറ്റിലും ഉണ്ട്..
എങ്ങോട്ട് ഓടണം..
എവിടേയ്ക്ക് എന്നത് ഒരു ആശയ കുഴപ്പമാണ്..
നാളിതുവരെ നേടിയ വിദ്യാഭ്യാസയോഗ്യത മുന്നില് നിന്ന് പല്ലിളിയ്ക്കും..
അറിവൊരു ഭാരമാകും..
ക്ഷമ നശിക്കും..
എന്തെടുക്കുവാ, ജോലി ഒന്നുമായില്ലേ എന്നുള്ള കുശലം കേട്ടു കേട്ടു വിഷാദാവസ്ഥയിൽ എത്തുന്ന മനസ്സ്..
മുന്നില് ഇരുട്ടാണ്..
വെളിച്ചം കാട്ടി തരേണ്ടവർ കണ്ണടയ്ക്കുന്നു എന്ന പരിഭവം ഉണ്ടാകുന്ന കഠിനമായ നോവ്...
എന്തെങ്കിലും പോരല്ലോ..
എങ്ങനെ എങ്കിലും പോരല്ലോ..
പുറമെ എത്ര തർക്കം കാണിച്ചാലും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം ഒരു ഊണ് മേശക്ക് അപ്പുറവും ഇപ്പുറവും തീരും..
അണികളും സാധാരണക്കാരും അതറിയില്ല..
രാഷ്ട്രീയ സ്വാധീനം എന്നതിൽ ഉപരി കൈയൂക്കുള്ളവൻ കാര്യക്കാർ ആണ്..
അതായത് പണം ഉണ്ടോ എല്ലാം ഉണ്ട്..
അതിനു മേലെ വരില്ല ഒരു രാഷ്ട്രീയമുദ്രാ വിളികളും..
അവരുടെ പക്കൽ നിന്നുള്ള നീതി ഒരു ഞാണിന്മേൽ കളിയാണ്...
ജോലി കിട്ടാത്തത് കൊണ്ട് മനം നൊന്ത് ആത്മഹത്യ ചെയ്ത ഒരാളുടെ കുറിപ്പാണു ഈ പോസ്റ്റിനോടൊപ്പം..
മുന്നറിയിപ്പ് സിനിമയിൽ, നോവൽ എഴുതി തീർക്കാൻ എത്ര മാത്രം മാനസിക പീഡനമാണ് ആ യുവതിയായ ജേര്ണലിസ്റ്, രാഘവന് മേലെ വെയ്ക്കുന്നത്...
ദാ, ഇപ്പോൾ സീനിൽ, അവൾ കുറേ പേപ്പർ എടുത്തു കൊടുത്തിട്ട്, മാറി നിൽക്കുക ഇരിക്കുന്നു..
അയാളെ ഇടയ്ക്ക് നോക്കുന്നു.
ഇടയ്ക്ക് ഭക്ഷണം കൊണ്ട് വരുന്ന കുട്ടിയെ വിരട്ടുന്നു..
അയാൾക്ക് എഴുതാൻ പറ്റുന്നില്ല..
അവളോട് അല്പം സമയം കൂടി കെഞ്ചി അയാൾ അപേക്ഷിക്കുന്നു..
സിനിമ ബാക്കി കാണുന്നില്ല..
ഒരു മനുഷ്യന് മേലെ ഇത്രയും
അടിച്ചേൽപ്പിക്കാൻ മറ്റാർക്കാണ് അവകാശം !!
ഇതന്നെ അല്ലേ എന്നും ജീവിതത്തിൽ കാണുന്നത്...
സിനിമയിൽ അവസാനം, രാഘവൻ അവളെ കൊല്ലുമെന്ന് അറിയാം...
ജീവിതത്തിൽ, പലപ്പോഴും സ്വയം കൊന്നു കളയുന്ന പോലെ..
അവനവന്റെ ബുദ്ധിക്ക് യോജിക്കുന്ന വിദ്യാഭ്യാസവും ക്ഷമയുള്ള തീരുമാനവും സ്വാതന്ത്ര്യം അറിഞ്ഞുള്ള യാത്രയും അനിവാര്യമാണ് ഒരേയൊരു ജീവിതത്തിൽ..
Deadline കൊടുത്തു കൊണ്ടുള്ള ജിവിത പരീക്ഷണങ്ങൾ കൊണ്ട് ശ്വാസം മുട്ടി മരിക്കരുത്..
സ്വാതന്ത്ര്യം എന്നതിനേക്കാൾ വലിയ ധനം മറ്റൊന്നില്ല...
ഓരോരുത്തരും അതു ആസ്വദിക്കുന്നത് ഓരോ രീതിയിൽ ആണെന്ന് മാത്രം...
ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാതിരിക്കുക..
അവനവനും മറ്റൊരുവനും
https://www.facebook.com/Malayalivartha
























