ഉത്രാടനാളിലെ നൊമ്പരമായി അനു; ദ്ദാക്കിയ സിവിൽ എക്‌സൈസ് ലിസ്റ്റിൽ എഴുപത്തിയാറാമത് റാങ്കുകാരൻ; അനുവിന്റെആത്മഹത്യയിൽ വ്യാപക പ്രതിഷേധം

ഉത്രാടനാളിൽ നൊമ്പരമായി പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവ്. പ്രതീക്ഷകളെല്ലാം കൈവിട്ടപ്പോൾ അവസാനമായി അവൻ കുറിച്ചത് ഇങ്ങനെയായിരുന്നു. കുറച്ചു ദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ്-സോറി.'ഈ വരികളിൽ നിന്നും മനസിലാക്കാൻ സാധിക്കും, എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു യുവാവിന്റെ മനസിലൂടെ കടന്നുപോയ അവസാന നിമിഷങ്ങൾ എത്രത്തോളം കഠിനമായിരുന്നു എന്ന്.
കാരക്കോണം സ്വദേശി അനുവാണ്(28) ജീവനൊടുക്കിയത്. റദ്ദാക്കിയ സിവിൽ എക്‌സൈസ് ലിസ്റ്റിൽ എഴുപത്തിയാറാമത് റാങ്കായിരുന്നു അനുവിന്. ഇന്ന് പുലർച്ചെയാണ് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണി ചെയ്ത് കിട്ടുന്ന പണമുപയോഗിച്ചായിരുന്നു യുവാവ് ബിരുദപഠനം പൂര്‍ത്തായാക്കിയത്. എല്ലാം ശരിയാകുമെന്ന് തന്നെയായിരിക്കും ഇന്നലെവരേയ്ക്കും ഈ പാവം യുവാവും ധരിച്ചിട്ടുണ്ടാകുക. ഊണും ഉറക്കവുമുപേക്ഷിച്ച് പഠിച്ച് തന്നെയാണ് എക്സൈസ് റാങ്ക് ലിസ്റ്റില്‍ 76ാം റാങ്കുകാരനായത്. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോൾ ആ യുവാവിന്റെ മുന്നിൽ ആത്മഹത്യ എന്നഹഒരു വഴിയേ ഉണ്ടായിരുന്നുള്ളു.
അനുവിന്റെ ആത്മഹത്യയിൽ സംസ്ഥാനമാകെ യുവജന സംഘടനകളുടെ വ്യാപക പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട്ട് ഡി സി സി ഓഫീസിൽ നിന്ന് സ്റ്റേഡിയം ബസ്‍ സ്റ്റാന്റിലേക്ക് പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെയും പി എസ് സി ചെയർമാന്റെയും കോലം കത്തിച്ചു. യുവമോർച്ച പ്രവർത്തകർ സുൽത്താൻ പേട്ട ജംഗ്ഷൻ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നിക്കി.ആത്മഹത്യചെയ്ത അനുവിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും കുടുംബത്തിലെ മറ്റൊരാൾക്ക് ജോലിയും സാമ്പത്തിക സഹായവും നൽകണമെന്നും ആവശ്യപ്പെട്ട അദ്ദേഹം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടു.
നേരത്തേ അനുവിന്റെ വീട്ടിലെത്തിയ സികെ ഹരീന്ദ്രൻ എം എൽ എക്ക് എതിരെ പ്രതിഷേധമുണ്ടായി. യുവമോർച്ച പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പി എസ് സിയെ ന്യായീകരിച്ചു എന്നാരോപിച്ച് പ്രതിഷേധിച്ചവരെ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുളള നേതാക്കളും സർക്കാരിനും പി എസ് സിക്കും എതിരെ രംഗത്തെത്തി. ആത്മഹത്യക്ക് കാരണം സർക്കാരാണെന്നും പി എസ് സിയെ സർക്കാർ അട്ടിമറിച്ചെന്നും ചെയർമാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.ബക്കറ്റിൽ തൊഴിൽ എടുത്ത് വച്ചിട്ടില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും, പി.എസ്.സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദിയെന്നും കേരളം മുഴുവൻ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























