Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം

അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന്ന് വ്യക്തമായതോടെ സിബിഐ അടവ് മാറ്റുന്നു

29 SEPTEMBER 2020 08:06 AM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷനില്‍ കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ജോണ്‍ ബ്രിട്ടാസാണ്. കൈരളിയിലെ അവതാരകനായി എത്തിയപ്പോഴാണ് റേറ്റിംഗ് കൂട്ടാന്‍ ഇങ്ങനെയൊരു അബദ്ധം പറഞ്ഞത്. നാലര കോടിയില്‍ മൂന്നരക്കോടി കമ്മീഷനായി ഈജിപ്ഷ്യന്‍ പൗരന്‍ പറ്റിയെന്നും തിരുവനന്തപുരം കവടിയാറിന് സമീപമുള്ള കോഫി ഷോപ്പിനടുത്ത് വച്ചാണെന്നും ബ്രിട്ടാസ് തട്ടിവിട്ടു. അത് ധനമന്ത്രി തോമസ് ഐസക്കും നിയമ മന്ത്രി എകെ ബാലനും ഏറ്റെടുത്തതോടെ പുലിവാലായി അതിന്‍മേലാണ് ഇപ്പോള്‍ സിബിഐ വന്നിരിക്കുന്നത്.

സിബിഐ ആദ്യമായി ചോദ്യം ചെയ്ത സന്തോഷ് ഈപ്പനും ഇതാവര്‍ത്തിക്കുകയാണ് ചെയ്തത്. അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ചതിന് യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കു കമ്മിഷന്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയില്‍ സിബിഐക്കു സംശയം. നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ചരടുവലിച്ച കോടികളുടെ കമ്മിഷന്‍ ഇടപാടില്‍ യൂണിടാക് ഉടമ മറ്റാരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകളിലേക്കു സിബിഐ നീങ്ങും.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ 20 കോടി രൂപയുടെ വിദേശ ധനസഹായം ലഭിച്ച വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവനസമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ ലഭിച്ചതിനു 75 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്കും ബാക്കി 3.50 കോടി രൂപ 2019 ഓഗസ്റ്റ് 2നു രാത്രി തിരുവനന്തപുരം കവടിയാറുള്ള കാപ്പിക്കടയുടെ സമീപം വിദേശ കറന്‍സിയായും ഖാലിദിനു കൈമാറിയെന്നാണു യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി.

20 കോടി രൂപയുടെ വിദേശധനസഹായം ലഭിച്ച വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവനസമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ തുടക്കം മാത്രമെന്നാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞത്. നിര്‍മാണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയാല്‍ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നല്‍കിയതു തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദാണെന്നും സന്തോഷ് മൊഴി നല്‍കി.

നിര്‍മാണക്കരാര്‍ ലഭിച്ചതിന്റെ കമ്മിഷന്‍ തുകയില്‍ 3.50 കോടി രൂപ തിരുവനന്തപുരത്തുവച്ചു ഖാലിദിനു കൈമാറിയതിന്റെ തെളിവുകള്‍ യൂണിടാക്കിന്റെ ഓഫിസില്‍ സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വപ്നയുടെ രഹസ്യ ലോക്കറില്‍ എന്‍ഐഎ കണ്ടെത്തിയ 1 കോടി രൂപ വടക്കാഞ്ചേരി പദ്ധതിയുടെ കമ്മിഷനായി യൂണിടാക് നല്‍കിയ തുകയാണെന്നു അന്വേഷണ ഏജന്‍സികള്‍ ഉറപ്പിച്ചിട്ടില്ല. സ്വപ്ന നിര്‍ദേശിച്ചതനുസരിച്ചു 75 ലക്ഷം രൂപയാണു സ്വര്‍ണക്കടത്തു കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായര്‍, പി.എസ്.സരിത്ത് എന്നിവരുടെ സ്ഥാപനമായ ഐസോമോങ്കിന്റെ അക്കൗണ്ടില്‍ സന്തോഷ് ഈപ്പന്‍ നിക്ഷേപിച്ചത്. ഖാലിദിനു കൈമാറിയ തുക വിദേശകറന്‍സിയായാണു നല്‍കിയത്.

റെഡ് ക്രസന്റ് നല്‍കിയ 20 കോടി രൂപയില്‍ യഥാര്‍ഥത്തില്‍ എത്ര രൂപയുടെ നിര്‍മാണം യൂണിടാക് വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താന്‍ എന്‍ജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ സിബിഐ അടുത്ത ദിവസം പരിശോധന നടത്തും.

വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി വിദേശ രാജ്യത്തിന്റെ ജീവകാരുണ്യ സംഘടനയില്‍നിന്നു നേരിട്ടു യൂണിടാക്കിന്റെ അക്കൗണ്ടിലേക്കു പണം സ്വീകരിക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചിരുന്നില്ലെന്ന സത്യം മനസ്സിലാക്കിയത് വൈകിയാണെന്നു സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി.

അതേസമയം യൂണിടാക് ഉടമ കമ്മിഷന്‍ കൈമാറിയെന്ന ചാനല്‍ വെളിപ്പെടുത്തലില്‍ വിശദ അന്വേഷണത്തിന് സിബിഐ ഒരുങ്ങുകയാണ്. തിരുവനന്തപുരത്ത് കവടിയാറില്‍ മന്ത്രി മന്ദിരമായ മന്‍മോഹന്‍ ബംഗ്ലാവിനടുത്തുള്ള കോഫിഷോപ്പിനു സമീപം യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് യൂണിടാക് ഉടമ കമ്മിഷന്‍ കൈമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ചാനലിലൂടെ വെളിപ്പെടുത്തിയത്. എന്തായാലും വരും ദിനങ്ങള്‍ നിര്‍ണായകമാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (7 minutes ago)

തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി,  (22 minutes ago)

ശബരിമലനട ഇന്നലെ വൈകുന്നേരം അഞ്ചിന് തുറന്നു...  (41 minutes ago)

നൈറ്റ് ഡ്യൂ‍ട്ടി കഴിഞ്ഞ് തിരിച്ചെത്തിയില്ല....  (52 minutes ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (1 hour ago)

അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ  (1 hour ago)

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (8 hours ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (8 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (10 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (10 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (10 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (11 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (12 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (13 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (13 hours ago)

Malayali Vartha Recommends