Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന്ന് വ്യക്തമായതോടെ സിബിഐ അടവ് മാറ്റുന്നു

29 SEPTEMBER 2020 08:06 AM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷനില്‍ കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ജോണ്‍ ബ്രിട്ടാസാണ്. കൈരളിയിലെ അവതാരകനായി എത്തിയപ്പോഴാണ് റേറ്റിംഗ് കൂട്ടാന്‍ ഇങ്ങനെയൊരു അബദ്ധം പറഞ്ഞത്. നാലര കോടിയില്‍ മൂന്നരക്കോടി കമ്മീഷനായി ഈജിപ്ഷ്യന്‍ പൗരന്‍ പറ്റിയെന്നും തിരുവനന്തപുരം കവടിയാറിന് സമീപമുള്ള കോഫി ഷോപ്പിനടുത്ത് വച്ചാണെന്നും ബ്രിട്ടാസ് തട്ടിവിട്ടു. അത് ധനമന്ത്രി തോമസ് ഐസക്കും നിയമ മന്ത്രി എകെ ബാലനും ഏറ്റെടുത്തതോടെ പുലിവാലായി അതിന്‍മേലാണ് ഇപ്പോള്‍ സിബിഐ വന്നിരിക്കുന്നത്.

സിബിഐ ആദ്യമായി ചോദ്യം ചെയ്ത സന്തോഷ് ഈപ്പനും ഇതാവര്‍ത്തിക്കുകയാണ് ചെയ്തത്. അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ചതിന് യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കു കമ്മിഷന്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയില്‍ സിബിഐക്കു സംശയം. നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ചരടുവലിച്ച കോടികളുടെ കമ്മിഷന്‍ ഇടപാടില്‍ യൂണിടാക് ഉടമ മറ്റാരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകളിലേക്കു സിബിഐ നീങ്ങും.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ 20 കോടി രൂപയുടെ വിദേശ ധനസഹായം ലഭിച്ച വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവനസമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ ലഭിച്ചതിനു 75 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്കും ബാക്കി 3.50 കോടി രൂപ 2019 ഓഗസ്റ്റ് 2നു രാത്രി തിരുവനന്തപുരം കവടിയാറുള്ള കാപ്പിക്കടയുടെ സമീപം വിദേശ കറന്‍സിയായും ഖാലിദിനു കൈമാറിയെന്നാണു യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി.

20 കോടി രൂപയുടെ വിദേശധനസഹായം ലഭിച്ച വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവനസമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ തുടക്കം മാത്രമെന്നാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞത്. നിര്‍മാണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയാല്‍ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നല്‍കിയതു തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദാണെന്നും സന്തോഷ് മൊഴി നല്‍കി.

നിര്‍മാണക്കരാര്‍ ലഭിച്ചതിന്റെ കമ്മിഷന്‍ തുകയില്‍ 3.50 കോടി രൂപ തിരുവനന്തപുരത്തുവച്ചു ഖാലിദിനു കൈമാറിയതിന്റെ തെളിവുകള്‍ യൂണിടാക്കിന്റെ ഓഫിസില്‍ സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വപ്നയുടെ രഹസ്യ ലോക്കറില്‍ എന്‍ഐഎ കണ്ടെത്തിയ 1 കോടി രൂപ വടക്കാഞ്ചേരി പദ്ധതിയുടെ കമ്മിഷനായി യൂണിടാക് നല്‍കിയ തുകയാണെന്നു അന്വേഷണ ഏജന്‍സികള്‍ ഉറപ്പിച്ചിട്ടില്ല. സ്വപ്ന നിര്‍ദേശിച്ചതനുസരിച്ചു 75 ലക്ഷം രൂപയാണു സ്വര്‍ണക്കടത്തു കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായര്‍, പി.എസ്.സരിത്ത് എന്നിവരുടെ സ്ഥാപനമായ ഐസോമോങ്കിന്റെ അക്കൗണ്ടില്‍ സന്തോഷ് ഈപ്പന്‍ നിക്ഷേപിച്ചത്. ഖാലിദിനു കൈമാറിയ തുക വിദേശകറന്‍സിയായാണു നല്‍കിയത്.

റെഡ് ക്രസന്റ് നല്‍കിയ 20 കോടി രൂപയില്‍ യഥാര്‍ഥത്തില്‍ എത്ര രൂപയുടെ നിര്‍മാണം യൂണിടാക് വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താന്‍ എന്‍ജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ സിബിഐ അടുത്ത ദിവസം പരിശോധന നടത്തും.

വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി വിദേശ രാജ്യത്തിന്റെ ജീവകാരുണ്യ സംഘടനയില്‍നിന്നു നേരിട്ടു യൂണിടാക്കിന്റെ അക്കൗണ്ടിലേക്കു പണം സ്വീകരിക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചിരുന്നില്ലെന്ന സത്യം മനസ്സിലാക്കിയത് വൈകിയാണെന്നു സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി.

അതേസമയം യൂണിടാക് ഉടമ കമ്മിഷന്‍ കൈമാറിയെന്ന ചാനല്‍ വെളിപ്പെടുത്തലില്‍ വിശദ അന്വേഷണത്തിന് സിബിഐ ഒരുങ്ങുകയാണ്. തിരുവനന്തപുരത്ത് കവടിയാറില്‍ മന്ത്രി മന്ദിരമായ മന്‍മോഹന്‍ ബംഗ്ലാവിനടുത്തുള്ള കോഫിഷോപ്പിനു സമീപം യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് യൂണിടാക് ഉടമ കമ്മിഷന്‍ കൈമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ചാനലിലൂടെ വെളിപ്പെടുത്തിയത്. എന്തായാലും വരും ദിനങ്ങള്‍ നിര്‍ണായകമാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (2 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (2 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (3 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (3 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (3 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (3 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (3 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (3 hours ago)

Malayali Vartha Recommends