Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരിയുടെ മരണത്തെ തുടര്‍ന്നുള്ള സോക്ടറുടെ ആത്മഹത്യ... 'എല്ലാവരേയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുമില്ല'

02 OCTOBER 2020 12:09 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 23ന് ആശുപത്രിയില്‍ കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരി മരിച്ചിരുന്നു. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തുകയും ചെയ്തു. ചികിത്സാ പിഴവെന്ന ആരോപണത്തെ തുടര്‍ന്നുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്ത ഡോ. അനൂപ് കൃഷ്ണനെ കുറിച്ച് മറ്റൊരു ഡോക്ടറായ പി.കെ സുനിലിന്റെ ഫേസ്ബുക്ക് കുറിപ്പ്. നേരിട്ട് പരിചയമില്ലെങ്കില്‍ പോലും അനൂപിന്റെ ആത്മഹത്യ തന്റെ ഉള്ളുലയ്ക്കുകയാണെന്നും ശ്രദ്ധേയനായ ഒരു ഓര്‍ത്തോ സര്‍ജനായി പേരെടുത്ത അദ്ദേഹം അര്‍ഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ലെന്നും ഡോക്ടര്‍ സുനില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

'ആദരാഞ്ജലികള്‍ പ്രിയപ്പെട്ട അനൂപ്...

നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്.

ഇത്രയ്ക്ക് മനക്കട്ടിയില്ലാതായിപ്പോയല്ലോ... ഒരു ഡോക്ടറാവുമ്‌ബോള്‍ അല്‍പ്പം കൂടി ആത്മസംയമനം പാലിക്കണമായിരുന്നു എന്നൊക്കെയുളള കമന്റുകള്‍ പലയിടത്തും കണ്ടു.

താങ്കള്‍ കടന്നുപോന്ന സംഘര്‍ഷങ്ങള്‍ ഓര്‍ക്കുമ്‌ബോള്‍ അത്തരം വാക്കുകള്‍ പൊള്ളയാവുന്നു.

കൊല്ലത്ത് അനൂപ് ഓര്‍ത്തോ കെയര്‍ എന്ന ആതുരാലയം പടുത്തുയര്‍ത്തി ശ്രദ്ധേയനായ ഒരു ഓര്‍ത്തോ സര്‍ജനായി പേരെടുത്ത താങ്കള്‍ അര്‍ഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ല.

ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സര്‍ജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആര്‍ത്തി കൊണ്ടായിരുന്നില്ല. ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്ന ആ കുട്ടിയെ നിരവധി ആശുപത്രികള്‍ കയ്യൊഴിഞ്ഞപ്പോഴും അവരുടെ ദൈന്യത കണ്ടറിഞ്ഞ്, മുതിര്‍ന്ന് കഴിഞ്ഞാല്‍ ഇത്തരം സര്‍ജറി വേണ്ടത്ര ഫലവത്താകില്ല എന്നതും കണക്കിലെടുത്ത് അദ്ദേഹം എടുത്ത തീരുമാനത്തിന് പിന്തുണയാകാന്‍ അനസ്‌തെറ്റിസ്റ്റ് കൂടെയായ സഹധര്‍മ്മിണിയും കൂടെയുണ്ടായിരുന്നു.ശസ്ത്രക്രിയയ്ക്ക് നിരക്കില്‍ ഇളവുകള്‍ നല്‍കിയിരുന്നു എന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞറിയുന്നു.

പക്ഷേ ഓപ്പറേഷന് ശേഷം വെന്‍ട്രിക്കുലാര്‍ ഫിബ്രില്ലേഷന്‍ എന്ന ഹൃദയത്തിന്റെ മിടിപ്പിലുണ്ടാകുന്ന അനിയന്ത്രിതമായ താളം തെറ്റലും ഹൃദയസ്തംഭനവും നിമിത്തം ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് സംഘര്‍ഷഭരിതമായ ദിനങ്ങള്‍ ..

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും ബന്ധുക്കളുടേയും പ്രതിഷേധം..

മാധ്യമങ്ങളിലെ കീറിമുറിക്കല്‍ ..

സോഷ്യല്‍ മീഡിയ വഴിയുള്ള ക്രൂരമായ കുറ്റപ്പെടുത്തലുകള്‍...

ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറുടെ രക്തത്തിന് വേണ്ടി ദാഹിച്ചവര്‍ അത് നേടി.

താന്‍ സഹായിക്കാമെന്നോര്‍ത്ത ആ കുഞ്ഞിനോടൊപ്പം ആ ഡോക്ടറും യാത്രയാവുന്നു.

ഒരു ജീവനും പകരമാവില്ല മറ്റൊന്ന്..

ഇനിയും ഗുരുതരമായ അസുഖങ്ങള്‍ക്ക് ചികിത്സയും സര്‍ജറിയും ധാരാളം പേര്‍ക്ക് ആവശ്യമായി വരും.

എല്ലാവരേയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുമില്ല.

മരണത്തെ തോല്‍പ്പിക്കാനുള്ള മാന്ത്രികദണ്ഡ് ഉള്ളവരല്ല ആരും.

തങ്ങളുടെ കഴിവുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്ത് ഒരു രോഗിയുടെ ജീവന്‍ നഷ്ടപ്പെടുമ്‌ബോള്‍ ആ ബന്ധുമിത്രാദികള്‍ക്കൊപ്പം ഏറ്റവുമധികം ദുഃഖിക്കുക ആ ഡോക്ടര്‍ തന്നെയാവും.

പക്ഷേ അതിന് തങ്ങളുടെ ജീവന്‍ വിലയായി കൊടുക്കാന്‍ ഇടവരാതിരിക്കട്ടെ ഇനിയൊരാള്‍ക്കും.

ഡോക്ടര്‍മാരായ സഹപ്രവര്‍ത്തകരോട് ഒരഭ്യര്‍ത്ഥനയുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്പരം താങ്ങാവുക എന്നതാണ്. പുറമേക്ക് ശാന്തമെന്ന് തോന്നിയേക്കാമെങ്കിലും അവരുടെ ഉള്ളില്‍ ദു:ഖത്തിന്റെ കടലിരമ്ബുന്നുണ്ടാവും.

ആ കുഞ്ഞു മോള്‍ക്കും ആ മോളുടെ വൈകല്യം തീര്‍ക്കാനിറങ്ങിത്തിരിച്ച ഡോക്ടര്‍ക്കും ആദരാഞ്ജലികള്‍.'

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (2 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (4 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (4 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (4 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (4 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (4 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (5 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (5 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (5 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (6 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (6 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (6 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (7 hours ago)

Malayali Vartha Recommends