Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരിയുടെ മരണത്തെ തുടര്‍ന്നുള്ള സോക്ടറുടെ ആത്മഹത്യ... 'എല്ലാവരേയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുമില്ല'

02 OCTOBER 2020 12:09 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 23ന് ആശുപത്രിയില്‍ കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരി മരിച്ചിരുന്നു. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തുകയും ചെയ്തു. ചികിത്സാ പിഴവെന്ന ആരോപണത്തെ തുടര്‍ന്നുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്ത ഡോ. അനൂപ് കൃഷ്ണനെ കുറിച്ച് മറ്റൊരു ഡോക്ടറായ പി.കെ സുനിലിന്റെ ഫേസ്ബുക്ക് കുറിപ്പ്. നേരിട്ട് പരിചയമില്ലെങ്കില്‍ പോലും അനൂപിന്റെ ആത്മഹത്യ തന്റെ ഉള്ളുലയ്ക്കുകയാണെന്നും ശ്രദ്ധേയനായ ഒരു ഓര്‍ത്തോ സര്‍ജനായി പേരെടുത്ത അദ്ദേഹം അര്‍ഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ലെന്നും ഡോക്ടര്‍ സുനില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

'ആദരാഞ്ജലികള്‍ പ്രിയപ്പെട്ട അനൂപ്...

നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്.

ഇത്രയ്ക്ക് മനക്കട്ടിയില്ലാതായിപ്പോയല്ലോ... ഒരു ഡോക്ടറാവുമ്‌ബോള്‍ അല്‍പ്പം കൂടി ആത്മസംയമനം പാലിക്കണമായിരുന്നു എന്നൊക്കെയുളള കമന്റുകള്‍ പലയിടത്തും കണ്ടു.

താങ്കള്‍ കടന്നുപോന്ന സംഘര്‍ഷങ്ങള്‍ ഓര്‍ക്കുമ്‌ബോള്‍ അത്തരം വാക്കുകള്‍ പൊള്ളയാവുന്നു.

കൊല്ലത്ത് അനൂപ് ഓര്‍ത്തോ കെയര്‍ എന്ന ആതുരാലയം പടുത്തുയര്‍ത്തി ശ്രദ്ധേയനായ ഒരു ഓര്‍ത്തോ സര്‍ജനായി പേരെടുത്ത താങ്കള്‍ അര്‍ഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ല.

ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സര്‍ജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആര്‍ത്തി കൊണ്ടായിരുന്നില്ല. ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്ന ആ കുട്ടിയെ നിരവധി ആശുപത്രികള്‍ കയ്യൊഴിഞ്ഞപ്പോഴും അവരുടെ ദൈന്യത കണ്ടറിഞ്ഞ്, മുതിര്‍ന്ന് കഴിഞ്ഞാല്‍ ഇത്തരം സര്‍ജറി വേണ്ടത്ര ഫലവത്താകില്ല എന്നതും കണക്കിലെടുത്ത് അദ്ദേഹം എടുത്ത തീരുമാനത്തിന് പിന്തുണയാകാന്‍ അനസ്‌തെറ്റിസ്റ്റ് കൂടെയായ സഹധര്‍മ്മിണിയും കൂടെയുണ്ടായിരുന്നു.ശസ്ത്രക്രിയയ്ക്ക് നിരക്കില്‍ ഇളവുകള്‍ നല്‍കിയിരുന്നു എന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞറിയുന്നു.

പക്ഷേ ഓപ്പറേഷന് ശേഷം വെന്‍ട്രിക്കുലാര്‍ ഫിബ്രില്ലേഷന്‍ എന്ന ഹൃദയത്തിന്റെ മിടിപ്പിലുണ്ടാകുന്ന അനിയന്ത്രിതമായ താളം തെറ്റലും ഹൃദയസ്തംഭനവും നിമിത്തം ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് സംഘര്‍ഷഭരിതമായ ദിനങ്ങള്‍ ..

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും ബന്ധുക്കളുടേയും പ്രതിഷേധം..

മാധ്യമങ്ങളിലെ കീറിമുറിക്കല്‍ ..

സോഷ്യല്‍ മീഡിയ വഴിയുള്ള ക്രൂരമായ കുറ്റപ്പെടുത്തലുകള്‍...

ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറുടെ രക്തത്തിന് വേണ്ടി ദാഹിച്ചവര്‍ അത് നേടി.

താന്‍ സഹായിക്കാമെന്നോര്‍ത്ത ആ കുഞ്ഞിനോടൊപ്പം ആ ഡോക്ടറും യാത്രയാവുന്നു.

ഒരു ജീവനും പകരമാവില്ല മറ്റൊന്ന്..

ഇനിയും ഗുരുതരമായ അസുഖങ്ങള്‍ക്ക് ചികിത്സയും സര്‍ജറിയും ധാരാളം പേര്‍ക്ക് ആവശ്യമായി വരും.

എല്ലാവരേയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുമില്ല.

മരണത്തെ തോല്‍പ്പിക്കാനുള്ള മാന്ത്രികദണ്ഡ് ഉള്ളവരല്ല ആരും.

തങ്ങളുടെ കഴിവുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്ത് ഒരു രോഗിയുടെ ജീവന്‍ നഷ്ടപ്പെടുമ്‌ബോള്‍ ആ ബന്ധുമിത്രാദികള്‍ക്കൊപ്പം ഏറ്റവുമധികം ദുഃഖിക്കുക ആ ഡോക്ടര്‍ തന്നെയാവും.

പക്ഷേ അതിന് തങ്ങളുടെ ജീവന്‍ വിലയായി കൊടുക്കാന്‍ ഇടവരാതിരിക്കട്ടെ ഇനിയൊരാള്‍ക്കും.

ഡോക്ടര്‍മാരായ സഹപ്രവര്‍ത്തകരോട് ഒരഭ്യര്‍ത്ഥനയുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്പരം താങ്ങാവുക എന്നതാണ്. പുറമേക്ക് ശാന്തമെന്ന് തോന്നിയേക്കാമെങ്കിലും അവരുടെ ഉള്ളില്‍ ദു:ഖത്തിന്റെ കടലിരമ്ബുന്നുണ്ടാവും.

ആ കുഞ്ഞു മോള്‍ക്കും ആ മോളുടെ വൈകല്യം തീര്‍ക്കാനിറങ്ങിത്തിരിച്ച ഡോക്ടര്‍ക്കും ആദരാഞ്ജലികള്‍.'

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (1 hour ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (1 hour ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (1 hour ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (1 hour ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (2 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (2 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (3 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (4 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (4 hours ago)

പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം  (4 hours ago)

ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...  (5 hours ago)

അപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം‌  (5 hours ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (5 hours ago)

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി.... പൊലീസില്‍ പരാതി നല്‍കിയതായി പി കെ ശ്രീമതി  (5 hours ago)

കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടിഡോളറിന്റെ സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ  (5 hours ago)

Malayali Vartha Recommends