ഏവരെയും ഞെട്ടിച്ച അമ്മയുടെ കൊലപാതകിയെ തിരിച്ചറിഞ്ഞവർ അമ്പരന്നു... അമ്മയുടെ കൊലപാതകത്തിന് പിന്നാലെ മകളുടെ കൈകളിൽ വിലങ്ങ് വീണതോടെ ഇതുവരെ അമ്പരപ്പി ൽ നിന്നും ആരും മുക്തരായിട്ടില്ല ..

ഏവരെയും ഞെട്ടിച്ച അമ്മയുടെ കൊലപാതകിയെ തിരിച്ചറിഞ്ഞവർ അമ്പരന്നു... അമ്മയുടെ കൊലപാതകത്തിന് പിന്നാലെ മകളുടെ കൈകളിൽ വിലങ്ങ് വീണതോടെ ഇതുവരെ അമ്പരപ്പി ൽ നിന്നും ആരും മുക്തരായിട്ടില്ല ... അമ്മയെ കൊന്നതാണെന്ന് തെളിയുകയായിരുന്നു ...സംഭവത്തിൽ മക്കൾ അറസ്റ്റിൽ; മദ്യപിച്ച് ചീത്തവിളിച്ചത് പ്രകോപനമായി.... ഇത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു... സംഭവം ഇങ്ങനെയാണ് വയോധികയുടെ മരണം കൊലപാതകമായിരുന്നെന്ന് കണ്ടെത്തിയതോടെ ആരായിരുന്നു കൊലപാതകി എന്ന് അറിയുവാനുള്ള നെട്ടോട്ടത്തിലായിരുന്നു അന്വേഷണസംഘം... സംഭവത്തിൽ, ഇവരുടെ മകനെയും മകളെയും പോലീസ് അറസ്റ്റുചെയ്തു. അപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല ഇവരാണ് കൊലപാതകത്തിന് പിന്നിലെന്ന്... ഫെബ്രുവരി 17-നാണ് അണക്കരമെട്ട് ചെരുവിള പുത്തൻവീട്ടിൽ ചന്ദ്രികയെ(75) മരിച്ചനിലയിൽ കണ്ടെത്തിയത്.
മക്കളായ അനിൽകുമാർ(49), അജിത (40) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തത്. ചന്ദ്രിക മദ്യപിക്കുമായിരുന്നു. സംഭവം നടന്ന അന്നേദിവസം മദ്യലഹരിയിൽ ചന്ദ്രിക ചീത്ത വിളിച്ചിരുന്നു. എന്നാൽ ചീത്ത വിളി അസഹ്യമായതോടെ ചന്ദ്രികയെ അനിൽകുമാർ പിടിച്ചുതള്ളുകയും, തല പിടിച്ച് ഭിത്തിയിലിടിപ്പിക്കുകയും ചെയ്തു... ഇതിനുശേഷംമുറ്റത്തേക്ക് എറിയുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്. മുറ്റത്തേക്ക് ഏറിയ പെട്ടതോടെ ചന്ദ്രികയുടെ ചലനം നഷ്ടമായി.. ചലനമറ്റ ചന്ദ്രികയെ എടുത്ത് കട്ടിലിൽ കിടത്തി. കൊലപാതകം മറച്ചുവെച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് അജിതയെ അറസ്റ്റ് ചെയ്തത്. ചന്ദ്രികയും മക്കളും മകളുടെ മകനും ഭാര്യയും അണക്കരമെട്ടിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മദ്യത്തിനടിമയായിരുന്ന ചന്ദ്രികയെ വീടിന്റെ തിണ്ണയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യപാനംമൂലമുള്ള അസുഖംകൊണ്ടാണ് ചന്ദ്രിക മരിച്ചതെന്നാണ് മക്കൾ നാട്ടുകാരെ അറിയിച്ചത്.
ശവസംസ്കാരം നടത്താൻ മക്കൾ കാട്ടിയ തിടുക്കം സംശയത്തിനിടയാക്കി. ഇതോടെ, നാട്ടുകാർ നെടുങ്കണ്ടം പോലീസിൽ വിവരമറിയിച്ചു. കോവിഡ് സാഹചര്യംമൂലം അഞ്ചുമാസം വൈകിയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായതെന്ന് പോലീസ് പറഞ്ഞു. റിപ്പോർട്ടിൽ, വയോധികയുടെ തലയിൽ വലതുചെവിയുടെ മുകളിലായി കോൺക്രീറ്റ് പ്രതലത്തിൽ ഇടിച്ചുണ്ടായ ചതവാണ് മരണകാരണമെന്ന് ഉണ്ടായിരുന്നു. ഇതോടെ, അന്വേഷിക്കാൻ കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ്‌മോഹൻ നെടുങ്കണ്ടം എസ്.ഐ. കെ.ദിലീപ്കുമാറിനെ ചുമതലപ്പെടുത്തി. വയോധികയുടെ അകന്ന ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മകനെ ചോദ്യംചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. പ്രതികളുമായി പോലീസ് അണക്കരമെട്ടിലെ വീട്ടിൽ തെളിവെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ തൃശ്ശൂർ, മുട്ടം എന്നിവിടങ്ങളിലെ കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലേക്ക് റിമാൻഡുചെയ്തു. നെടുങ്കണ്ടം സി.ഐ. പി.കെ.ശ്രീധരൻ, എസ്.ഐ. കെ.ദിലീപ്കുമാർ, ഗ്രേഡ് എസ്.ഐ. ഷാജി, എ.എസ്.ഐ. റസാഖ്, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്, പ്രിനീത, രഞ്ജിത്ത്, അഖിൽകൃഷ്ണ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ഏതായാലും പക്കൽ തന്നെ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാരുടെ സംശയമായിരുന്നു വഴിത്തിരിവായത്...,
മദ്യപാന കാരണത്താൽ മരണപ്പെട്ടു എന്ന് ഒതുങ്ങി പോകേണ്ട കേസിനെ ഇത്രയും വലിയ ദുരൂഹത മറഞ്ഞിരിപ്പുണ്ട് എന്ന കണ്ടെത്തുകയായിരുന്നു.. സംഭവം തീർത്തും അപലപനീയമാണ്.. സ്വന്തം മക്കൾ തന്നെ മാതാവിനെ കൊലപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്... ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നു. ഓർമ്മകൾ തന്ന മാതാപിതാക്കളെ കൊല്ലുക എന്ന തലത്തിലേക്കുള്ള മാനസികമായി ട്ടുള്ള ക്രൂര മനസ്സ് ചിലർ രൊക്കെ അന്തർലീനമായിട്ടുണ്ട്.. അത്തരത്തിലൊരു സംഭവത്തിലാണ് കേരളം സാക്ഷിയായി ഇരിക്കുന്നത് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ നോക്കാം.
https://www.facebook.com/Malayalivartha


























