കോട്ടയത്തും തട്ടിപ്പ് സുന്ദരികൾ വിലസുന്നു.... പലപേരിൽ,പല അഡ്രസ്സിൽ കറങ്ങി നടക്കാൻ എല്ലാ സഹായവും നൽകി കൊച്ചിയിലെ അങ്കിൾമാർ...ഒത്താശയും നിയമസഹായവും നൽകി ആലപ്പുഴയിലെ അഭിഭാഷകനും സംഘവും..കേരളത്തിൽ ഐക്യമില്ലെന്ന് ആരാ പറഞ്ഞേ ?
കോട്ടയം കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ പോലീസിനു ലഭിച്ചിരിക്കുന്നതു ഞെട്ടിക്കുന്ന വിവരം. വിവാഹ വാഗ്ദാനം നൽകിയാണ് ഇവർ യുവാക്കളെയും മധ്യവയസ്ക്കരേയും പാട്ടിലാക്കുന്നത് ..വലയിൽ പെട്ടുകഴിഞ്ഞാൽ പിന്നെ യുവാക്കളുടെ പോക്കറ്റ് കാലിയാകുന്നത് അവർ പോലും അറിയില്ല ... മാനഹാനി ഭയന്ന് പലരും പരാതി നൽകാത്തതാണു ഇവർക്ക് പ്രചോദനമാകുന്നത്
തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പക്കൽ വ്യത്യസ് തമായ പേരുകളിലും മേൽവിലാസങ്ങളിലുമുള്ള നിരവധി തിരിച്ചറിയിൽ രേഖകളുള്ളതായി പോലീസ് കണ്ടെത്തി. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലയിൽ നിരവധി യുവാക്കളെ വശീകരിച്ചു കെണിയിൽപ്പെടുത്തിയിട്ടുണ്ട്. കെണിയിൽപ്പെടുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനു മാഫിയസംഘവും ഇവർക്കു പിന്നിൽ പ്രവർത്തിക്കുന്നു.
മറ്റു ബന്ധുക്കളില്ലെന്നും സാമ്പത്തികമായി വളരെ ഉന്നത നിലയിലാണെന്നും ധരിപ്പിച്ചാണു യുവാക്കളെ സ്ത്രീകൾ ആകർഷിപ്പിക്കുന്നത്.പോരാത്തതിന് ഉന്നത വിദ്യാഭ്യാസം ഉണ്ടെന്നും വ്യക്തമാക്കുന്നു. കൂടുതൽ അടുത്തു കഴിയുമ്പോൾ വിവാഹത്തിനു നിർബന്ധിക്കും.
പിന്നീട് പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ വിവാഹത്തിൽനിന്നും പിൻമാറുകയും പീഡനത്തിനു പോലീസിൽ കേസ് നൽകുമെന്നു സ്ത്രീ ഭീഷണിപ്പെടുത്തുകയുമാണു ചെയ്യുന്നത്.
ഇവർക്കു ആവശ്യമായ നിയമസഹായം ചെയ്തു നല്കുന്നതു ആലപ്പുഴ അരൂർ സ്വദേശിയായ അഭിഭാഷകന്റെ സംഘമാണ്.തട്ടിപ്പിനു നേതൃത്വം നല്കുന്ന സ്ത്രീയ്ക്കു പുറമേ സംഘത്തിൽപ്പെട്ട മറ്റു സ്ത്രീകൾക്കും സമാനമായ രീതിയിൽ തിരിച്ചറിയിൽ രേഖകളുണ്ടെന്നും പോലീസ് പറഞ്ഞു.
പല മേൽവിലാസത്തിൽ ലഭിച്ചിരിക്കുന്ന തിരിച്ചറിയൽ രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. സംഘത്തിൽപ്പെട്ടവർക്കും മറ്റുള്ളവരുടെ യഥാർഥ പേരും മേൽവിലാസവും അറിയില്ലെന്നും പോലീസ് പറഞ്ഞു.
ഇവർക്ക് ഇത്തരത്തിൽ തിരിച്ചറയിൽ രേഖകൾ സംഘടിപ്പിച്ചു നല്കുന്ന കൊച്ചിയിലുള്ള രണ്ട് അങ്കിളുമാരാണ്. ഉന്നത ബന്ധങ്ങളുള്ള അങ്കിളുമാർ ഇവരുടെ സ്വാധീനം ഉപയോഗിച്ചാണ് തിരിച്ചറിയിൽ രേഖകൾ സംഘടിപ്പിക്കുന്നത്.
വിവിധ ജില്ലകളിലായി സ്ത്രീകളുടെ സംഘം നടത്തുന്ന തട്ടിപ്പുകൾ പിടികൂടാതിരിക്കാനാണ് പല മേൽവിലാസമുള്ള തിരിച്ചറിയിൽ രേഖകൾ ഉപയോഗിക്കുന്നതെന്നും പോലീസ് പറയുന്നു.
തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവരെ ഏതെങ്കിലും കേസിൽ പോലീസ് പിടിയിലായാൽ ഉടൻ തന്നെ അരൂർ സ്വദേശിയായ അഭിഭാഷകന്റെ സംഘത്തിലുള്ളവർ നിയമസഹായവുമായി രംഗത്തെത്തും.
കൊച്ചിയിലെ അങ്കിളുമാരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇവർ പതിവായി ബന്ധപ്പെടുന്ന ചില ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കോട്ടയത്ത് നാളുകൾക്കു മുൻപ് നടന്ന ഹണിട്രാപ്പ് കേസുമായി ഈ സ്ത്രീകളുടെ തട്ടിപ്പ് സംഘത്തിനു ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. തട്ടിപ്പ് സംഘത്തിൽ പ്രവർത്തിക്കുന്ന ചില സ്ത്രീകൾ പതിവായി ഒരു സംഘത്തിൽ മാത്രമല്ല പ്രവർത്തിക്കുന്നത്. ഇവർ മറ്റു സംഘത്തിനൊപ്പവും പ്രവർത്തിക്കാറുണ്ട്. അതിനാൽ കോട്ടയം തട്ടിപ്പ് സംഘത്തിൽപ്പെട്ട സ്ത്രീ തന്നെയാണ് ഹണിട്രാപ്പിൽപ്പെട്ട വ്യവസായിക്കൊപ്പം നഗ്നചിത്രങ്ങൾ എടുക്കാൻ എത്തിയ സ്ത്രീയെന്നും പോലീസ് വ്യക്തമാക്കുന്നു.
കുറച്ചു നാൾ മുന്പു കോട്ടയം നഗരത്തിൽ ക്വട്ടേഷൻ, തട്ടിപ്പ്, പിടിച്ചുപറി കേസിൽ ഉൾപ്പെട്ട ഗുണ്ടാ സംഘത്തിലെ നേതാവിനു തട്ടിപ്പ് കേസിനു നേതൃത്വം നല്കുന്ന സ്ത്രീയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ ഒരു കേസുമായി ബന്ധപ്പെട്ട് ഇയാൾ ജയിലിലായതോടെ ആ സൗഹൃദം മുറിഞ്ഞു.
40 മുതൽ 55 വയസ് പ്രായമുള്ള സ്ത്രീകളാണു തട്ടിപ്പിനുവേണ്ടി രംഗത്തുവരുന്നത്. പോലീസിൽ സ്വാധീനമുള്ള രാഷ്ട്രീയക്കാർ ഇവർക്കായി രംഗത്തുവരുകയും ചെയ്യുന്നുണ്ട്
https://www.facebook.com/Malayalivartha