ബിനീഷ് കോടിയേരിയോട് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ തനിക്ക് പണം കിട്ടി; ബംഗളുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുകൾ ഇ.ഡി ഇപ്പോൾ അന്വേഷിക്കുന്നു; ബിനീഷ് കൊടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. പ്രതി അനൂപ് മുഹമ്മദ് എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ് . ബിനീഷ് കോടിയേരിയോട് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ പല അക്കൌണ്ടുകളില്‍ നിന്ന് തന്‍റെ അക്കൌണ്ടുകളിലേക്ക് പണം വന്നുവെന്ന് അനൂപ് മൊഴി നല്‍കുകയും ചെയ്തു . ബംഗളുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുകളാണ് ഇ.ഡി ഇപ്പോൾ അന്വേഷണ വിധേയമാക്കിയിരിക്കുന്നത് . ഇതിന്‍റെ ഭാഗമായി കേസിലെ പ്രതി അനൂപ് മുഹമ്മദിനെ കഴിഞ്ഞ അഞ്ച് ദിവസമായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത് തുടരുകയാണ് . പലരില്‍ നിന്നായി അനൂപ് മുഹമ്മദിന്‍റെ അക്കൌണ്ടിലേക്ക് പണം എത്തിയതായി ഇ.ഡി കണ്ടെത്തുകയും ചെയ്‌തു . മാത്രമല്ല ബിനീഷ് കോടിയേരിയില്‍ നിന്നും തനിക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി ആദ്യഘട്ടത്തില്‍ തന്നെ അന്വേഷണ സംഘത്തോട് അനൂപ് മുഹമ്മദ് സമ്മതിക്കുകയും ചെയ്തു
. പക്ഷേ മറ്റ് പല ഉറവിടങ്ങളില്‍ നിന്നും പണം എത്തിയതിന്‍റെ രേഖകള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഹാജരാക്കിയപ്പോഴായിരുന്നു ആരൊക്കെ നിക്ഷേപിച്ചുവെന്നറിയില്ലെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയിരിക്കുന്നത്. താന്‍ പണം ആവശ്യപ്പെട്ടത് ബിനീഷിനോടാണെന്ന് കൂടി അനൂപ് സമ്മതിച്ചതോടെ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഇ.ഡി എത്തുകയായിരുന്നു . ഇരുവരേയും ഒരുമിച്ച് ചോദ്യം ചെയ്യാനായും ഇ.ഡി പദ്ധതി തയ്യാറാക്കി. എന്നാൽ ബിനീഷ് അസൗകര്യം അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ബിനീഷിനെ പ്രത്യേകം വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഇ.ഡി എത്തുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 20 അക്കൌണ്ടുകളില്‍ നിന്നായി 30 ലക്ഷം രൂപ അനൂപിന് കിട്ടിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ ഇപ്പോഴത്തെ കണ്ടെത്തല്‍. എന്നാല്‍ ഹോട്ടല്‍ വ്യവസായത്തിനുള്ള സാമ്ബത്തിക സഹായം മാത്രമാണ് താന്‍ നല്‍കിയതെന്നാണ് ഇ.ഡിയോട് ബിനീഷ് കോടിയേരി പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha