Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ... പ്രതിരോധരംഗത്തു കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..

നിര്‍ണായക നീക്കം... ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി നാളെ തീര്‍പ്പാക്കുമ്പോള്‍ ആകാംക്ഷയോടെ കേരളം; വെറും സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറിന് മേല്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കൂടുതല്‍ തെളിവ് നിരത്തിയതോടെ മുന്‍കൂര്‍ ജാമ്യം തുലാസില്‍

27 OCTOBER 2020 08:25 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ സംബന്ധിച്ച് നാളത്തെ ദിവസം അതി നിര്‍ണായകമാണ്. 24 മണിക്കൂറിനുള്ളില്‍ ശിവശങ്കറെ പൊക്കാന്‍ കഴിയുമെന്നാണ് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കരുതുന്നത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട ഇ.ഡി, കസ്റ്റംസ് കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ഹൈക്കോടതിവിധി നാളെ ബുധനാഴ്ചയാണ്. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് അശോക് മേനോന്‍ നിര്‍ദേശിച്ചിരുന്നു. വെറും സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറിന്‌മേല്‍ ശക്തമായ തെളിവുകളാണ് ഇഡി ഹാജരാക്കിയത്.

തെളിവുകളുടെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ ഇ.ഡി. മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി. മാത്രമല്ല തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പാഴ്‌സലുകള്‍ വിട്ടുകിട്ടാനായി എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായെന്ന് ഇ.ഡി ഹൈക്കോടതിയില്‍ പറഞ്ഞത്. ശിവശങ്കറാണ് എല്ലാ ഇടപാടുകളുടെയും സൂത്രധാരന്‍ അഥവാ കിങ്പിന്‍ എന്നു വിശ്വസിക്കാന്‍ ശക്തമായ കാരണങ്ങളുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയെ അറിയിച്ചു.

ശിവശങ്കറാണു യഥാര്‍ഥ ഗുണഭോക്താവെന്നും സ്വപ്‌ന വെറും കാലാളാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. ചരടുകള്‍ വലിച്ചതു ശിവശങ്കറാണെന്നും സ്വപ്‌നയുടെ പൂര്‍ണ നിയന്ത്രണം അദ്ദേഹത്തിനാണെന്നും കരുതാം. ഈ സാധ്യതയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തു. മുഖം സ്വപ്‌നയുടേതാണെങ്കിലും കുറ്റകൃത്യത്തില്‍നിന്നുള്ള ലാഭം ശിവശങ്കറിന്റേതാകാം. അദ്ദേഹത്തിന്റെ പെരുമാറ്റം പൂര്‍ണമായ പങ്കാളിത്തത്തിന്റേതാണ്. ഇത്തരം കേസുകളില്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ കോടതികള്‍ വിവേചനാധികാരം ഉപയോഗിക്കരുതെന്ന സുപ്രീം കോടതിവിധികള്‍ ചൂണ്ടിക്കാട്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണു ശിവശങ്കര്‍. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അവകാശമല്ലെന്നു കസ്റ്റംസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ ചൂണ്ടിക്കാട്ടി. മുഖ്യപ്രതിയായ സ്വപ്‌നയുടെ എല്ലാ പ്രവൃത്തികളെക്കുറിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചു.

കസ്റ്റംസിനു മുന്നില്‍ സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും തുറന്നുപറയേണ്ടിവരുമെന്നതിനാലാണു രക്തസമ്മര്‍ദം കൂടിയതും ആശുപത്രിയില്‍ പോകേണ്ടിവന്നതും. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സ തേടിയത് തിരക്കഥയുടെ ഭാഗമാണ്. അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായെന്നും കസ്റ്റംസ് വാദിച്ചു.

താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്ന് ശിവശങ്കര്‍ ഹൈക്കോടതിയില്‍ വാദിച്ചതെങ്കിലും അതിനെ വീണ്ടും ഇഡി പൊളിച്ചടുക്കി. മാത്രമല്ല ശിവശങ്കറിനെ പറ്റിയുള്ള ശക്തമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കുകയും ചെയ്തു. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ അറിയില്ലെന്ന ശിവശങ്കറിന്റെ അവകാശവാദങ്ങളും ഇഡി പൊളിച്ചു. മാത്രമല്ല ചാര്‍ട്ടേഡ് അക്കൗണ്ടുമായി ശിവശങ്കര്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും വലിയ തെളിവായി മാറി. ഓരോ ദിവസവും നിരവധി തെളിവുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇതെല്ലാം തന്നെ ശിവശങ്കറിന് എതിരാണ്. അതോടെ ഇനിയുള്ള 24 മണിക്കൂറുകള്‍ അതി നിര്‍ണായകമാണ്. ഹൈക്കോടതി വിധി എതിരായാല്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറെ ഇഡിയും കസ്റ്റംസും പൊക്കും. പിന്നെ രക്ഷയില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍  (19 minutes ago)

തർക്കങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം! കർക്കിടകം രാശിക്കാർക്ക് ഇന്ന് സർവ്വത്ര ജയം!  (42 minutes ago)

സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (59 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ .....  (1 hour ago)

കേരളത്തിൽ ആരംഭിച്ചിട്ടുള്ള വിഴിഞ്ഞം തുറമുഖം വിജയിപ്പിക്കാൻ സംസ്ഥാനം കൂടുതൽ പഠിക്കണമെന്ന്...  (1 hour ago)

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (5 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (5 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (5 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (6 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (6 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (6 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (7 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (7 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (7 hours ago)

Malayali Vartha Recommends