Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

വേണ്ട സ്വപ്‌നേ വേണ്ട... സ്വര്‍ണക്കടത്തിന് പിന്നില്‍ അറബി വ്യവസായിയെന്ന് വെളിപ്പെടുത്തല്‍; എങ്ങെയെങ്കിലും പിടിക്കപ്പെട്ടാല്‍ എല്ലാ കുറ്റവും ഏറ്റെടുക്കാന്‍ തയ്യാറായി സരിത്തും; കെ.ടി. റമീസിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക തെളിവുകള്‍; സ്വര്‍ണക്കടത്ത് കേസ് കടല്‍ കടന്ന് ദുബായിലേക്കും

27 OCTOBER 2020 09:11 AM IST
മലയാളി വാര്‍ത്ത

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസ് നിര്‍ണായകമായ വഴിത്തിരിവിലേക്കാണ് നീളുന്നത്. സ്വര്‍ണക്കടത്തിന് പിന്നിലെ യഥാര്‍ത്ഥ ആള്‍ ആരെന്ന് കണ്ടുപിടിക്കാനായി ദേശീയ അന്വേഷണ ഏജന്‍സികള്‍ മാസങ്ങളായി അന്വേഷണം നടത്തുകയാണ്. സ്വപ്ന സുരേഷിനപ്പുറം മറ്റൊരു വമ്പന്‍ അറബിയുടെ പേര് കൂടി ഇപ്പോള്‍ പുറത്ത് വരികയാണ്.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ യുഎഇ പൗരന്‍ 'ദാവൂദ് അല്‍ അറബി'യെന്ന വ്യവസായിയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസാണ് ദാവൂദ് അല്‍ അറബിയുടെ പേര് വെളിപ്പെടുത്തിയത്. കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് എന്നിവയ്ക്കു നല്‍കിയ മൊഴിയിലാണ് ദാവൂദ് എന്ന പേര് റമീസ് പരാമര്‍ശിക്കുന്നത്. ഇത് യഥാര്‍ഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്ന് പരിശോധിച്ചു വരികയാണ്. ഇതോടെ സ്വര്‍ണക്കടത്ത് കേസ് കടല്‍ കടന്ന് ദുബായിലേക്കും വ്യാപിക്കുകയാണ്.

പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസ് സമര്‍പ്പിച്ച കോഫെപോസ രഹസ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണു റമീസിന്റെ മൊഴി. ഇരുവരെയും നേരിട്ടു കണ്ടിട്ടില്ല, ചാനല്‍ വാര്‍ത്തകളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ.

എന്നാല്‍ മറ്റൊരു പ്രതി സന്ദീപ് നായരും ഭാര്യയും കാരാട്ട് റസാഖ്, ഫൈസല്‍ എന്നിവര്‍ക്കു വേണ്ടിയാണു റമീസ് ഭായ് സ്വര്‍ണക്കടത്തു നടത്തുന്നതെന്നു മൊഴി നല്‍കിയിട്ടുണ്ട്.

30 കിലോ സ്വര്‍ണം ഒളിപ്പിച്ച പാഴ്‌സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞുവച്ച വിവരം അറിഞ്ഞ റമീസ് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ സന്ദീപിനെയും പി.എസ്.സരിത്തിനെയും തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ കണ്ടതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കസ്റ്റംസ് സ്വര്‍ണം പിടിച്ചാല്‍ സരിത് കുറ്റം ഏല്‍ക്കണമെന്നും അതിനു പ്രതിഫലം നല്‍കാമെന്നും റമീസ് ഉറപ്പു നല്‍കി. പരമാവധി ശിക്ഷ ഒരു വര്‍ഷത്തെ കരുതല്‍ തടവാണെന്നും ഡല്‍ഹിയില്‍ സ്വാധീനം ചെലുത്തി 6 മാസം കഴിയുമ്പോള്‍ പിഴയടച്ചു മോചനം ഉറപ്പാക്കാമെന്നും റമീസ് അറിയിച്ചു.

ഒരു ഘട്ടത്തിലും കൊടുവള്ളി ബന്ധവും തന്റെയും സന്ദീപിന്റെയും പേരും വെളിപ്പെടുത്തരുതെന്നും റമീസ് പറഞ്ഞു. തങ്ങള്‍ പുറത്തുണ്ടായാല്‍ മാത്രമേ പിഴയടച്ചു കേസ് ഒതുക്കാന്‍ കഴിയൂ. അന്വേഷണ സംഘത്തിന്റെ സമ്മര്‍ദമുണ്ടായാലും ദുബായ് സ്വദേശി ദാവൂദ് അല്‍ അറബിയും മലയാളിയായ ഫൈസല്‍ ഫരീദുമാണു കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തുന്നതെന്നു മൊഴി നല്‍കാനും റമീസ് നിര്‍ബന്ധിച്ചതായി സരിത്തും സന്ദീപും മൊഴി നല്‍കി. തടഞ്ഞുവച്ച പാഴ്‌സല്‍ കസ്റ്റംസ് തുറന്നു പരിശോധിക്കും മുന്‍പു റമീസ് പെരിന്തല്‍മണ്ണയിലേക്കു മടങ്ങി. ജൂലൈ 3 നു രാത്രി സ്വപ്നയുടെ വീട്ടില്‍ ഒത്തുചേര്‍ന്ന സരിത്തും സന്ദീപും അറസ്റ്റിലായാല്‍ സത്യം തുറന്നു പറയാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ. ഹമീദിനെ എന്‍ഐഎ ഇന്നലെ അറസ്റ്റ് ചെയ്തതോടെ കേസില്‍ മറ്റൊരു വഴിത്തിരിവായി. ഇന്റര്‍പോളിന്റെ സഹായത്തോടെ യുഎഇയില്‍ നിന്നു നാടുകടത്തിയ പ്രതിയുടെ അറസ്റ്റ് ഇന്നലെ വൈകിട്ടു 4.30 നു കൊച്ചി വിമാനത്താവളത്തിലാണു രേഖപ്പെടുത്തിയത്. യുഎപിഎ ചുമത്തിയ കേസിലെ 10ാം പ്രതിയാണു റബിന്‍സ്. അഞ്ചും ആറും പ്രതികളായ കെ.ടി. റമീസ്, എം.എം. ജലാല്‍ എന്നിവര്‍ക്കൊപ്പം ഗൂഢാലോചന നടത്തി ദുബായില്‍ നിന്നു നയതന്ത്ര പാഴ്‌സലില്‍ കേരളത്തിലേക്കു സ്വര്‍ണം കടത്തിയ റാക്കറ്റിലെ മുഖ്യപങ്കാളിയാണു റബിന്‍സ് എന്നാണ് അന്വേഷണസംഘം പറയുന്നത്. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറബിയുടെ പേരും പറഞ്ഞ് കേട്ടത്. എന്തായാലും റബിന്‍സിന്റെ ചോദ്യം ചെയ്യലോടെ അറബിയെ പറ്റിയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്താകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ ഡെപ്യൂട്ടി തഹസീൽദാർ മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിൽ  (58 minutes ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

രണ്ടു മരണം, നിരവധി പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി  (1 hour ago)

വിവാഹ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണാനും ഈ വാരം സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് നിർണായകമായത് ജഡേജയുടെ പ്രകടനം  (1 hour ago)

കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഉരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്  (2 hours ago)

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ...  (2 hours ago)

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്  (2 hours ago)

യുവാവ് വെടിയേറ്റു മരിച്ചു...  (2 hours ago)

ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരുക്ക്...  (2 hours ago)

ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്  (3 hours ago)

രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി...  (3 hours ago)

ദേവരഥസംഗമം....  (3 hours ago)

ആ തള്ളെ തൂക്കി..! കാമുകന്റെ നട്ടെല്ലുരും ..ദേ ചിത്രം പുറത്ത് 12 വയസുകാരനെ ഇഞ്ചപ്പരുവമാക്കിയ കാലൻ..! കിടപ്പുമുറിയില്‍ സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends