Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

കൈവിടുമ്പോള്‍... നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശത്തു നിന്നുള്ള ഫണ്ടിങ് കണ്ടെത്തിയാല്‍ തീര്‍ന്നു; റബിന്‍സ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ അവരേയും പൊക്കാനുറച്ച് എന്‍ഐഎ

27 OCTOBER 2020 09:54 AM IST
മലയാളി വാര്‍ത്ത

തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ടിംഗ് നടത്തുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി റബിന്‍സിനെ അറസ്റ്റ് ചെയ്തതോടെ റബിന്‍സ് സംസ്ഥാനത്തെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ അവരും കേസില്‍ പ്രതികളാവും.

നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനുപിന്നില്‍ വിദേശത്തുനിന്നുള്ള ഫണ്ടിങ് ഉണ്ടെന്ന നിഗമനത്തില്‍ എന്‍.ഐ.എ. നേരത്തേ എത്തിയിരുന്നു. വിദേശത്ത് നിന്ന് ഇത്തരകാര്‍ക്ക് ഫണ്ടിംഗ് നടത്തുന്നത് ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കാനാണ്. ഒപ്പം വിദേശത്ത് നിന്ന് തീവ്രവാദ സംഘടനകള്‍ക്കും ഫണ്ടിംഗ് ലഭിക്കുന്നുണ്ട്. ഇത് റബില്‍സും ഫൈസല്‍ ഫരീദും വഴി കേരളത്തില്‍ എത്തിയെന്ന് എന്‍ ഐ എ സംശയിക്കുന്നു.

ഇത് സംബന്ധിച്ച തെളിവുകള്‍ സമാഹരിക്കുക എന്നതായിരുന്നു വെല്ലുവിളി. റബിന്‍സിനെ അറസ്റ്റുചെയ്യാനായതോടെ ഫണ്ടിങ് എങ്ങനെയായിരുന്നു എന്നതില്‍ വ്യക്തതവരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുന്നതിനൊപ്പം സമാധാനം തകര്‍ക്കുന്നതും വിദേശരാജ്യങ്ങളുടെ ലക്ഷ്യത്തില്‍ പെടുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ യു.എ.ഇ.ലേക്ക് പോയിരുന്നു. അന്വേഷണത്തോടൊപ്പം നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ ഗൗരവത്തെക്കുറിച്ച് യു.എ.ഇ. അധികൃതരെ ബോധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്ത 10 പേര്‍ക്ക് എന്‍.ഐ.എ. കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരായിരുന്നു ഇവര്‍. സ്വര്‍ണക്കടത്തിനായി പണം പൂള്‍ ചെയ്തപ്പോള്‍ അതില്‍ കണ്ണിയായവരായിരുന്നു ഇവരില്‍ ഏറെയും. പക്ഷേ, ഇവര്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയതില്‍ കോടതി സംശയം രേഖപ്പെടുത്തി. എന്നാല്‍, ഇങ്ങനെ പൂള്‍ ചെയ്‌തെടുത്ത പണം മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന കണ്ടെത്തലാണ് നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത്.

എന്നാല്‍, സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നത് സ്ഥാപിക്കുക എന്ന വെല്ലുവിളിയും ഇതോടെ എന്‍.ഐ.എ. നേരിട്ടു. കേസിന്റെ അന്വേഷണംതന്നെ ദുര്‍ബലമാകുന്നുവെന്ന വിമര്‍ശനവും ഒരുകോണില്‍നിന്ന് ഉയര്‍ന്നുതുടങ്ങി. ഇതിനിടെയാണ് റബിന്‍സിന്റെ അറസ്റ്റ്. റബില്‍സിനെ അറസ്റ്റ് ചെയ്തതോടെ ഇക്കാര്യത്തില്‍ എന്‍ ഐ എ സേഫ്‌സോണിലായി. റബിന്‍സിനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് എന്‍ ഐ എക്ക് അറിയാമായിരുന്നു. എന്നാല്‍ അക്കാര്യം കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാതിരിക്കാന്‍ എന്‍ ഐ എ ശ്രദ്ധിച്ചു.

ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴാണ് തീവ്രവാദസംഘടനകള്‍ കേരളത്തില്‍ വളരുന്നത്. ഇതില്‍ കൈവെട്ട് കേസിലെ പ്രതികളും ഉള്‍പ്പെടുന്നു. യു ഡി എഫ് അധികാരത്തിലെത്തുമ്പോള്‍ മുസ്ലീം ലീഗ് മന്ത്രിസഭയില്‍ ഉണ്ടാകുന്നത് കാരണമാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഇടതുമുന്നണി എക്കാലവും തീവ്രവാദസംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത് പതിവാണ്. തെരഞ്ഞടുപ്പ് വരുമ്പോഴാണ് ഇത്തരം ഫണ്ടിംഗുകള്‍ സജീവമാകുന്നത്. എറണാകുളം മഹാരാജാസില്‍ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസിലെ പ്രധാന പ്രതിയെ പിടികൂടാന്‍ താമസിച്ചതും ഇതേ നിലപാടിന്റെ ഭാഗമായാണ്. ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഇടതുമുന്നണി മതതീവ്രവാദസംഘടനകളുടെ രാഷ്ട്രീയ പാര്‍ട്ടികളുമായി കൈകോര്‍ക്കാറുണ്ട്.

റബിന്‍സില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിംഗിന്റെ വിശദാംശങ്ങള്‍ എന്‍ ഐ എ ശേഖരിക്കും. ബിജെപി ഒഴിച്ചുള്ള പാര്‍ട്ടികള്‍ക്കെല്ലാം സൗജന്യം ലഭിച്ചിട്ടുണ്ടാവുമെനു തന്നെയാണ് എന്‍ ഐ എ പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ നരേന്ദ്രമോദി തകര്‍ത്താടും. റബിന്‍ സിന് ഫണ്ടിംഗ് നടത്തിയ രാജ്യാന്തര ഏജന്‍സികളെ കണ്ടെത്തും. പിന്നീട് നടക്കുന്നത് ഒരു അശ്വമേധം ആയിരിക്കും.

എന്‍ ഐ എക്ക് എന്തു കോപ്പു കിട്ടി എന്ന് ചോദിച്ച് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് റബിന്‍സിന്റെ അറസ്റ്റ്. ഇനി ഫൈസല്‍ ഫരീദ് കൂടി കേരളത്തില്‍ എത്തുന്നതോടെ നാടകം കൊഴുക്കും. കഥാപാത്രങ്ങള്‍ തമിര്‍ത്താടും. എന്‍ ഐ എ വന്നിട്ട് എന്തായെന്ന് ഏറ്റവും കൂടുതല്‍ ചോദിച്ചത് സി പി എം ആണ്. കാരാട്ട് റസാഖിനെ 'ഇങ്ങ് എടുത്തതും' ഇതിന്റെ ഭാഗമായാണ്. ഏതായാലും എന്‍ ഐ എക്ക് വരാന്‍ പോകുന്നത് സുവര്‍ണകാലം തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (5 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (5 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (5 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (5 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (5 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (5 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (6 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (6 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (6 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (7 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (7 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (7 hours ago)

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍  (7 hours ago)

ചൂരക്കറി വിവാദത്തിനുശേഷം ഇടതുസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരന്‍  (7 hours ago)

Malayali Vartha Recommends