Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

കൈവിടുമ്പോള്‍... നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശത്തു നിന്നുള്ള ഫണ്ടിങ് കണ്ടെത്തിയാല്‍ തീര്‍ന്നു; റബിന്‍സ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ അവരേയും പൊക്കാനുറച്ച് എന്‍ഐഎ

27 OCTOBER 2020 09:54 AM IST
മലയാളി വാര്‍ത്ത

തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ടിംഗ് നടത്തുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി റബിന്‍സിനെ അറസ്റ്റ് ചെയ്തതോടെ റബിന്‍സ് സംസ്ഥാനത്തെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ അവരും കേസില്‍ പ്രതികളാവും.

നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനുപിന്നില്‍ വിദേശത്തുനിന്നുള്ള ഫണ്ടിങ് ഉണ്ടെന്ന നിഗമനത്തില്‍ എന്‍.ഐ.എ. നേരത്തേ എത്തിയിരുന്നു. വിദേശത്ത് നിന്ന് ഇത്തരകാര്‍ക്ക് ഫണ്ടിംഗ് നടത്തുന്നത് ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കാനാണ്. ഒപ്പം വിദേശത്ത് നിന്ന് തീവ്രവാദ സംഘടനകള്‍ക്കും ഫണ്ടിംഗ് ലഭിക്കുന്നുണ്ട്. ഇത് റബില്‍സും ഫൈസല്‍ ഫരീദും വഴി കേരളത്തില്‍ എത്തിയെന്ന് എന്‍ ഐ എ സംശയിക്കുന്നു.

ഇത് സംബന്ധിച്ച തെളിവുകള്‍ സമാഹരിക്കുക എന്നതായിരുന്നു വെല്ലുവിളി. റബിന്‍സിനെ അറസ്റ്റുചെയ്യാനായതോടെ ഫണ്ടിങ് എങ്ങനെയായിരുന്നു എന്നതില്‍ വ്യക്തതവരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുന്നതിനൊപ്പം സമാധാനം തകര്‍ക്കുന്നതും വിദേശരാജ്യങ്ങളുടെ ലക്ഷ്യത്തില്‍ പെടുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ യു.എ.ഇ.ലേക്ക് പോയിരുന്നു. അന്വേഷണത്തോടൊപ്പം നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ ഗൗരവത്തെക്കുറിച്ച് യു.എ.ഇ. അധികൃതരെ ബോധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്ത 10 പേര്‍ക്ക് എന്‍.ഐ.എ. കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരായിരുന്നു ഇവര്‍. സ്വര്‍ണക്കടത്തിനായി പണം പൂള്‍ ചെയ്തപ്പോള്‍ അതില്‍ കണ്ണിയായവരായിരുന്നു ഇവരില്‍ ഏറെയും. പക്ഷേ, ഇവര്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയതില്‍ കോടതി സംശയം രേഖപ്പെടുത്തി. എന്നാല്‍, ഇങ്ങനെ പൂള്‍ ചെയ്‌തെടുത്ത പണം മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന കണ്ടെത്തലാണ് നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത്.

എന്നാല്‍, സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നത് സ്ഥാപിക്കുക എന്ന വെല്ലുവിളിയും ഇതോടെ എന്‍.ഐ.എ. നേരിട്ടു. കേസിന്റെ അന്വേഷണംതന്നെ ദുര്‍ബലമാകുന്നുവെന്ന വിമര്‍ശനവും ഒരുകോണില്‍നിന്ന് ഉയര്‍ന്നുതുടങ്ങി. ഇതിനിടെയാണ് റബിന്‍സിന്റെ അറസ്റ്റ്. റബില്‍സിനെ അറസ്റ്റ് ചെയ്തതോടെ ഇക്കാര്യത്തില്‍ എന്‍ ഐ എ സേഫ്‌സോണിലായി. റബിന്‍സിനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് എന്‍ ഐ എക്ക് അറിയാമായിരുന്നു. എന്നാല്‍ അക്കാര്യം കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാതിരിക്കാന്‍ എന്‍ ഐ എ ശ്രദ്ധിച്ചു.

ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴാണ് തീവ്രവാദസംഘടനകള്‍ കേരളത്തില്‍ വളരുന്നത്. ഇതില്‍ കൈവെട്ട് കേസിലെ പ്രതികളും ഉള്‍പ്പെടുന്നു. യു ഡി എഫ് അധികാരത്തിലെത്തുമ്പോള്‍ മുസ്ലീം ലീഗ് മന്ത്രിസഭയില്‍ ഉണ്ടാകുന്നത് കാരണമാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഇടതുമുന്നണി എക്കാലവും തീവ്രവാദസംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത് പതിവാണ്. തെരഞ്ഞടുപ്പ് വരുമ്പോഴാണ് ഇത്തരം ഫണ്ടിംഗുകള്‍ സജീവമാകുന്നത്. എറണാകുളം മഹാരാജാസില്‍ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസിലെ പ്രധാന പ്രതിയെ പിടികൂടാന്‍ താമസിച്ചതും ഇതേ നിലപാടിന്റെ ഭാഗമായാണ്. ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഇടതുമുന്നണി മതതീവ്രവാദസംഘടനകളുടെ രാഷ്ട്രീയ പാര്‍ട്ടികളുമായി കൈകോര്‍ക്കാറുണ്ട്.

റബിന്‍സില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിംഗിന്റെ വിശദാംശങ്ങള്‍ എന്‍ ഐ എ ശേഖരിക്കും. ബിജെപി ഒഴിച്ചുള്ള പാര്‍ട്ടികള്‍ക്കെല്ലാം സൗജന്യം ലഭിച്ചിട്ടുണ്ടാവുമെനു തന്നെയാണ് എന്‍ ഐ എ പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ നരേന്ദ്രമോദി തകര്‍ത്താടും. റബിന്‍ സിന് ഫണ്ടിംഗ് നടത്തിയ രാജ്യാന്തര ഏജന്‍സികളെ കണ്ടെത്തും. പിന്നീട് നടക്കുന്നത് ഒരു അശ്വമേധം ആയിരിക്കും.

എന്‍ ഐ എക്ക് എന്തു കോപ്പു കിട്ടി എന്ന് ചോദിച്ച് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് റബിന്‍സിന്റെ അറസ്റ്റ്. ഇനി ഫൈസല്‍ ഫരീദ് കൂടി കേരളത്തില്‍ എത്തുന്നതോടെ നാടകം കൊഴുക്കും. കഥാപാത്രങ്ങള്‍ തമിര്‍ത്താടും. എന്‍ ഐ എ വന്നിട്ട് എന്തായെന്ന് ഏറ്റവും കൂടുതല്‍ ചോദിച്ചത് സി പി എം ആണ്. കാരാട്ട് റസാഖിനെ 'ഇങ്ങ് എടുത്തതും' ഇതിന്റെ ഭാഗമായാണ്. ഏതായാലും എന്‍ ഐ എക്ക് വരാന്‍ പോകുന്നത് സുവര്‍ണകാലം തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (6 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (6 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (8 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (9 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (10 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (10 hours ago)

Malayali Vartha Recommends