കേരളാ കോൺഗ്രസ്സ് എന്നാൽ ഇങ്ങനെയൊക്കെയാണ് ' എത്ര കേരളാ കോൺഗ്രസ്സ് ഉണ്ട് എന്നു ചോദിച്ചാൽ ഒറ്റയടിക്ക് ആർക്കെങ്കിലും ഉത്തരം പറയാൻ കഴിയുമോ? ഇല്ല' കേരളാ കോൺസ്സിലെ പിളർപ്പുകളും പുന:സമാഗമങ്ങളും പ്രവർത്തകർക്ക് ആഹ്ലാദവും ആവേശവുമാണ്. എന്നാൽ പുറത്തുള്ള സാമാന്യജനത്തിന് ഇത് കാണുമ്പോൾ ചിരിയാണ് ഉണ്ടാകുന്നത്. എന്നാൽ കേരള രാഷ്ട്രീയത്തിൽ ശക്തമായ ചലനം സൃഷ്ടിക്കാൻ ആ പിളർപ്പുകൾക്കും സമന്വയത്തിനും കഴിഞ്ഞിട്ടുണ്ടെന്നതാണ് ചരിത്രം 'ഇപ്പോൾ ഇതാ കേരളാ കോൺഗ്രസ്സ് പി.സി.തോമസ് വിഭാഗം യു ഡി എഫിലേക്ക് ഉപാധികളില്ലാതെ വരാൻ പോകുന്നു 'പി.ടി.ചാക്കോയുടെ മകനും മുൻ എംപിയുമായ പി.സി.തോമസ് ചെയർമാനായ കേരളാ കോൺഗ്രസ്സ് പാർട്ടി ഇപ്പോൾ എൻ ഡി എയിൽ അംഗമാണ്. എൻ ഡി എയിൽ അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്നാണ് പി.സി. പറയുന്നത്. വാഗ്ദാനം ചെയ്ത ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ ലഭിക്കാതെ വന്നതോടെയാണ് തോമസ് എൻ ഡി എ യുമായി അകലുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ചു പോകാനും നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുമാണ് യു ഡി എഫിൻ്റെ വാഗ്ദാനമെന്നാണ് കേൾവി.യു ഡി എഫിൽ രൂപപ്പെട്ട സവിശേഷ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് പി.സി. ഇങ്ങോട്ട് ചാടാൻ തയ്യാറെടുത്തു നിൽക്കുന്നത്. കുറെ നാളുകളായി പി.സി. പറയുന്നുണ്ട് മുന്നണി വിടും വിടും എന്ന്. അത് ഒരു ഭീഷണിപ്പെടുത്തലാണ്.കാരണം വാഗ്ദാനങ്ങൾ ഇനി അങ്ങോട്ട് വെച്ച് നീട്ടിയാൽp.c. വീണ്ടും എൻ ഡി.എ മുന്നണിയിലേക്ക് വന്നു എന്നും വരാം.ഇരുവളളത്തിലും കാൽവെച്ച് കൊണ്ടുള്ള വിലപേശലാണ് ഇപ്പോൾ നടക്കുന്നത്. ഇനി എന്തു പ്രതീക്ഷയാണ് യു ഡി എഫിൽ നിന്നുള്ളത് എന്നു ചോദിച്ചാൽ ജോസ് കെ മാണിയുടെ ഇടം ഒഴിഞ്ഞുകിടക്കുകയാണല്ലോ. അത് പി.സി.മനസ്സിൽ കണ്ടിട്ടുണ്ട്. കേരളാ കോൺഗ്രസ്സ് എം മുന്നണി വിട്ട സാഹചര്യത്തിൽ പി.സി.തോമസിനെ ഒപ്പം കൂട്ടുന്നതുമധ്യകേരളത്തിൽ ഗുണം ചെയ്യുമെന്നാണു യു ഡി എഫിൻ്റെ വിലയിരുത്തൽ.കേരളത്തിലെ രണ്ടു മുന്നണിയും തമ്മിലുള്ള അകലം നിഷ്പക്ഷരായ വോട്ടർമാരാണെന്ന് തിരഞ്ഞെടുപ്പു ഫല വിദഗ്ധർ പറയുമെങ്കിലും കേരള കോൺഗ്രസ്സുകളുടെ സ്വാധീനവും ഒരു ഘടകമാണ്. പ്രത്യേകിച്ച് മധ്യകേരളത്തിൽ. ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശത്തോടെ മധ്യകേരളത്തിലെ യുഡിഎഫ് മുൻതൂക്കത്തിന് ഇടിവ് ഉണ്ടാക്കാമെന്ന് അവർ കരുതുന്നു. അപ്പോൾ പി.സി.യെപ്പോലുള്ള ചെറിയ കോ കോൺഗ്രസ്സുകാരെ എങ്ങനെയെങ്കിലും അടുപ്പിച്ച് നിർത്താനാണ് ശ്രമം. ഭരണ പ്രതീക്ഷയിൽ നിൽക്കുന്ന യു ഡി എഫിലേക്ക് പോയാൽ ഒരു സീറ്റും മന്ത്രിപദവും സ്വപ്നം കണ്ടു കൊണ്ടാണ് പി.സി.അങ്ങോട്ട് ചാടാൻ നിൽക്കുന്നത്. ഇത്തരത്തിലുള്ള മോഹവുമായി വരുന്ന പി.സി.യോട് എതിർപ്പുള്ളവരും കോൺഗ്രസ്സിലുണ്ട്. എന്തായാലും കേരളാ കോൺഗ്രസ്സ് അല്ലെ വിജയപ്രതീക്ഷ ഉള്ളിടത്തേക്ക് ചാടണമല്ലോ.?പി.ജെ.ജോസഫ് എന്ന അതികായൻ ഭിന്നിച്ചു നിന്ന കേരള കോൺഗ്രസ്സ് നേതാക്കളെ ഒന്നിപ്പിക്കുന്നത് യു ഡി എഫിനും പ്രതീക്ഷ നൽകുന്നു 'ജോണി നെല്ലൂരും ഫ്രാൻസിസ് ജോർജുമെല്ലാം ജോസഫിനൊപ്പമായി. ഇനി പി.സി.യെ കൂടി മെരുക്കി എടുത്താൽ മതിയല്ലോ. എല്ലാം സഭയുടെ വോട്ട് കണ്ടുകൊണ്ടുള്ള നീക്കമാണ്. ഇനി മറ്റൊരു പി.സി.കൂടി യു ഡി എഫിലേക്ക് വരാൻ കുപ്പായം ഇട്ടു നിൽക്കുകയാണ്. സാക്ഷാൽ പി.സി.ജോർജ്ജ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫുമായി ധാരണയിൽ പോകണമെന്ന ആഗ്രഹത്തിലാണ്.പി.സി.ജോർജ്ജ് മടങ്ങിവരുന്നതിനോട് പ്രാദേശിക കോൺഗ്രസ്സ് നേതൃത്യത്തിന് അതയോജിപ്പ് ഇല്ല.എന്നാൽ ജോസ് പോയ വിടവ് പരിഹരിക്കാൻ വേണ്ടിയാണ് രണ്ട് പി സി മാരെയും മുന്നണിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. യു ഡി എഫിൽ ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളിൽ നിന്ന് പി.സി.തോമസ് വിഭാഗത്തിന് പങ്ക് നൽകണമെന്ന വാദവും കോൺഗ്രസ്സ് മുന്നോട്ടു വെക്കുന്നുണ്ട്. എന്നാൽ ഇതിനോട് ജോസഫിന് യോജിപ്പില്ല. പൂഞ്ഞാർ മേഖലയിലെ പി.സി.ജോർജ്ജിൻ്റെ കരുത്തായ മുസ്ലീം ന്യൂനപക്ഷത്തിന് അദ്ദേഹത്തോട് പഴയ താത്പര്യം ഇല്ല. ബി ജെ പിയുമായുള്ള ബന്ധമാണ് ഇവരിൽ നിന്നും അകറ്റിയത്. കോൺഗ്രസ്സ് പ്രാദേശിക നേതൃത്യത്തിനും ലീഗിനും പി.സി.യെ കൊണ്ടുവരുന്നതിൽ അതൃപ്തി ഉണ്ട്.പി.സി.ജോർജ്ജ് ഇപ്പോൾ ജനപക്ഷം പാർട്ടി ആണെങ്കിലും ഒരു കേരളാ കോൺഗ്രസ്സ് സംസ്ക്കാരമാണ് ഉള്ളത്. അത് കൊണ്ട് തീർച്ചയായും യു ഡി എഫിന് ഉൾക്കൊള്ളാൻ കഴിയും.നിലവിൽ പി.സി.ജോർജ്ജ് ഒരു മുന്നണിനിലവിൽ പി.സി.ജോർജ്ജ് ഒരു മുന്നണിയുടയും ഭാഗമല്ല'' കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പി.സി. ഒരു മുന്നണിയിലും നിന്നില്ല' തനിക്കെതിരെ മത്സരിച്ചവർക്ക് കെട്ടിവെച്ച പണം പോലും നഷ്ടപ്പെട്ടു എന്നാണ് പി.സി. പറയുന്നത്.തനിക്ക് കാഞ്ഞിരപ്പള്ളിയും പാലായും പുല്ലുപോലെ ജയിക്കാമെന്നാണ് പി.സി. പറയുന്നത് ' അപ്പോൾ തീർച്ചയായും യു ഡി എഫ് പി.സി.യെ കൈവിടില്ല' രണ്ട് പി.സി.മാരും ചേർന്ന് യു ഡി എഫിൻ്റെ അടിത്തറ വിശാലമാക്കിത്തരും എന്നു പ്രതീക്ഷിക്കാം'
"