ശിവശങ്കറിന്റെ കയ്യിൽ ഇഡി സമൻസ് കൈ മാറി; കൊച്ചിയിലെ ഓഫീസിലേക്ക് സ്വന്തം വണ്ടിയിലോ ഞങ്ങൾക്കൊപ്പമോ എത്താൻ നിർദേശം; ഒടുവിൽ എണ്ണത്തോണിയിൽ നിന്നും അവരുടെ വണ്ടിയിൽ ഇഡിയുടെ തട്ടകത്തിലേക്ക് ; അധികാര കേന്ദ്രത്തിൽ നിയന്ത്രണങ്ങളുടെ ചുക്കാൻ പിടിച്ച മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ഒടുവിൽ അറസ്റ്റിലേക്ക് ; വഞ്ചിയൂർ ആശുപത്രിയിൽ നടന്നത് നാടകീയ സംഭവ വികാസങ്ങൾ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കവേ നിർണ്ണയാക നീക്കം നടത്തി ഇഡി. ജാമ്യപേക്ഷ തള്ളിയ കോടതി വിധി വന്നു നിമിഷങ്ങൾക്കകം തന്നെ ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തു. ഇഡിയുടെ വാഹനത്തിൽ അദ്ദേഹത്തെ കൊണ്ട് പോയി . . ശിവശങ്കർ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിയിലേക്ക് എനഫോഴ്‌സ്‌മെന്റ് സംഘം എത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് . കോടതി വിധി വന്ന് മിനിറ്റുകൾക്കകമാണ് ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് എത്തിയത് എന്ന കാര്യം ശ്രദ്ധേയം . ഡോക്‌ടർമാരോട് സംസാരിച്ച ശേഷം എൻഫോഴ്‌സ്‌മെന്റ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നാണ് അറിയുവാൻ സാധിക്കുന്നത്.
ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കസ്റ്റംസും ഇഡിയും കോടതിയില്‍ വ്യക്തമാക്കി. രണ്ട് അന്വേഷണ ഏജന്‍സികളുടെയും വാദം അംഗീകരിച്ച ഹൈക്കോടതി, ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാമെന്ന് അംഗീകരിച്ചു. ശിവശങ്കറിനെ നിയമപരമായ നടപടികളിലൂടെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്നും കോടതി അറിയിച്ചു.സ്വര്‍ണക്കടത്തിന്‍റെ ഗൂഡാലോചനയില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി ദുരുപയോഗം ചെയ്തുവെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ വാദം. തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശിവശങ്കര്‍ . ഇവിടെ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് വമ്പ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത് . ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ശിവശങ്കറിന്റെ വാദങ്ങൾ കോടതി പ്രാഥമികമായി അംഗീകരിച്ചില്ല. കസ്റ്റംസിന്റേയും ഇ.ഡിയുടേയും എതിർ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തളളിയത്. സ്വാധീന ശേഷിയുളള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















