സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും മാത്രമല്ല കോഫെപോസ; സരിത് ഉൾപ്പെടെ 7 പേർക്കെതിരെകൂടി കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) ചുമത്താൻ കസ്റ്റംസ്; നടപടികൾക്ക് തുടക്കം
സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും മാത്രമല്ല കുരുക്ക് കൂടുതൽ മുറുകുന്നത് . ഇവർക്ക് പുറമേ പി.എസ്. സരിത് ഉൾപ്പെടെ 7 പേർക്കെതിരെകൂടി കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) ചുമത്താൻ കസ്റ്റംസ് നടപടി തുടങ്ങി കഴിഞ്ഞു . ഇതിന് കൊഫെപോസ ബോർഡിന്റെ അനുമതി തേടി. കെ.ടി. റമീസും റബിൻസ് കെ.ഹമീദും പട്ടികയിൽ ഉണ്ടെന്നാണു സൂചന. പ്രധാന പ്രതികളെയെല്ലാം കൊഫെപോസ ചുമത്തി ഒരു വർഷം തടവിൽ വയ്ക്കുന്നതിനാണു കസ്റ്റംസ് നീക്കം. കൊഫെപോസ പ്രതികളെ തിരുവനന്തപുരത്തു പൂജപ്പുര സെൻട്രൽ ജയിലിൽ അടയ്ക്കുന്നതിനാണ് അനുമതിയുള്ളത്. ഇവരെ മറ്റ് ഏജൻസികൾക്കും ചോദ്യം ചെയ്യാം.
ഇഡിക്ക് കേരളത്തിൽ പുതിയ തലവനെ തീരുമാനിക്കാൻ ഇരിക്കുകയാണ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരളത്തിൽ പുതിയ ജോയിന്റ് ഡയറക്ടറെ ഉടൻ നിയമിക്കും. തസ്തിക ഏറെനാളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ചെന്നൈ ജോയിന്റ് ഡയറക്ടർക്കാണു കേരളത്തിന്റെ അധികച്ചുമതല. ഇടയ്ക്ക് ഡൽഹിയിൽനിന്നു സ്പെഷൽ ഡയറക്ടർ സുശീൽ കുമാറിനെ മേൽനോട്ട ചുമതല ഏൽപിച്ചിരുന്നു. എം.ശിവശങ്കർ പോലെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ മുതിർന്ന ഓഫിസർ കേരളത്തിന്റെ ചുമതലയിൽ വേണമെന്നാണു കേന്ദ്രത്തിന്റെ തീരുമാനം.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയുവാനിരിക്കുകയാണ് . എന്നാൽ ഏറെ നിർണ്ണായകമാകുന്ന ദിനം കൂടിയാണ് ഇന്ന് . സ്വർണക്കടത്തു കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും വാദത്തിനിടെ, ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങൾ ഇഡി ഉന്നയിക്കുകയുണ്ടായി. ഇന്നുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇഡിക്കും കസ്റ്റംസിനും ജസ്റ്റിസ് അശോക് മേനോൻ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ നിർദേശം നൽകിയിരിക്കുകയും ചെയ്തു . എം.ശിവശങ്കർ ആയൂർവേദ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ ഉള്ളത് .
സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെന്റ് ഉയർത്തിയിരിക്കുന്ന വാദം. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha