കുറ്റപത്രത്തിൽ പേര് വന്നാൽ തിരിഞ്ഞൊന്നും നോക്കില്ല; തീർച്ചയായും രാജിവയ്‌ക്കും ; പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിട്ട് കൊണ്ടിരിക്കുകയാണ്; വെല്ലുവിളിച്ച് കാരാട്ട് റസാഖ്
സ്വർണക്കടത്ത് കേസിൽ കൊടുവളളിയിലെ ഇടത് എം.എൽ.എ കാരാട്ട് റസാഖിനും കുരുക്ക് മുറുകുകയാണ്. കാരാട്ട് റസാഖിനും ഫൈസലിനും പങ്കാളിത്തമുണ്ടെന്ന സന്ദീപിന്റെ ഭാര്യ മൊഴി കൊടുത്തിരുന്നു. ഇതോടെ സർക്കാരും സി.പി.എമ്മും കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ് . ഇതോടെ വിവാദങ്ങളും കനക്കുകയാണ് . എന്നാൽ വിവാദങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് കാരാട്ട് റസാഖ് . പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിട്ട് കൊണ്ടിരിക്കുകയാണ്. കൊടുവളളി മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ സമരപരിപാടികൾ മുഴുവൻ പഞ്ചായത്തുകളിലും തുടങ്ങി . പാർട്ടി കൂടിയാലോചിച്ച് കൂടുതൽ പരിപാടികൾ നടത്തും. നിയമപരമായ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിയമോപദേശം കിട്ടിയ ശേഷം കാര്യങ്ങളിലേക്ക് നീങ്ങും.മുസ്ലീം ലീഗും ബി.ജെ.പിയും തമ്മിലുളള കൂട്ടുകച്ചവടമാണിത്. വളഞ്ഞിട്ട് എന്നെ അടിക്കുകയാണ് അവരുടെ ലക്ഷ്യം. ആരോപണങ്ങൾ മാത്രമല്ല എന്നെ വധിക്കാൻ വരെ ശ്രമം നടത്തിയിട്ടുണ്ട് എന്നും അദേഹം വെളിപ്പെടുത്തി ..മാത്രമല്ല കുറ്റപത്രത്തിൽ പേര് വന്നാൽ തീർച്ചയായും രാജിവയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു . ഒരു എം.എൽ.എ എന്ന നിലയിൽ രാജ്യദ്രോഹകുറ്റം ഉണ്ടാകുന്ന ഒരു പ്രവർത്തനത്തിൽ പങ്കാളിയാകാൻ പാടില്ല എന്നത് കൊണ്ട് ആ തീരുമാനമെടുക്കും . അത് വളരെ കർക്കശമായി പാലിക്കേണ്ട കാര്യമാണ്. ഇല്ലാത്തൊരു ആരോപണമാണ് എനിക്കെതിരെ വന്നിരിക്കുന്നത്. പ്രതിയുടെ ഭാര്യയാണ് പരാമർശം നടത്തിയിരിക്കുന്നത്. പ്രതികളാരും തനിക്കെതിരെ ഒരു പരാമർശവും നടത്തിയിട്ടില്ല. അങ്ങനെ പരാമർശം നടത്താനുളള ഒരു സാഹചര്യവും തങ്ങൾക്കിടയിലില്ല എന്നും അദ്ദേഹം വ്യക്തമാക്കി . പ്രതികളുമായോ സ്വർണക്കടത്തുമായോ യാതൊരു ബന്ധവുമില്ല. ഒരു അന്വേഷണ ഏജൻസിക്കും പ്രതിയാക്കാൻ സാധിക്കില്ല. സത്യസന്ധമായ അന്വേഷണം നടക്കുകയാണെങ്കിൽ പ്രതിയാകില്ല എന്നും അദ്ദേഹം പറഞ്ഞു .
. പൊലീസിന്റെ സഹായം പലതവണ തേടേണ്ടി വന്നിട്ടുണ്ട്. ബി.ജെ.പിയെ കൂട്ടുപിടിച്ച് ഏതെല്ലാം രീതിയിൽ തകർക്കാമോ അതെല്ലാം ലീഗ് ചെയ്യുകയാണ് . സ്ഥാനാർത്ഥിയായ സമയം മുതൽ വധഭീഷണിയുണ്ട്. കൊടുവളളിയിൽ അടുത്ത തിരഞ്ഞെടുപ്പിലും വിജയ സാദ്ധ്യത ഉണ്ട് . അത് ലീഗിനെ ഭയപ്പെടുത്തുന്നു . വീണ്ടും ലീഗിന്റെ കോട്ട പിടിച്ചടക്കും എന്ന പേടിയുണ്ട് അവർക്ക്. അതാണ് ഈ ആരോപണങ്ങൾക്ക് പിന്നിൽ. കൊടുവളളി മുൻസിപ്പാലിറ്റിയിലെ കൗൺസിലറാണ് അദ്ദേഹം. ഒരേ വാർഡിലാണ് ഇരുവരുടെയും വീടുകളുളളത്. സ്വാഭാവികമായും കൊടുവളളിക്കാർ എന്ന ബന്ധമുണ്ട് . ലീഗിൽ നിൽക്കുന്ന സമയത്തേ ഫൈസൽ ഇടതുപക്ഷത്തിന്റെ കൗൺസിലറാണ്. . അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കാറോ ഇടപെടാറോയില്ല. ഒരുപാട് കാരാട്ടുമാരുണ്ട്. വൃന്ദ കാരാട്ടും പ്രകാശ് കാരാട്ടുമൊക്കെയുണ്ട്. കാരാട്ടെന്ന് പറഞ്ഞാൽ ഉടൻ എങ്ങനെയാണ് കാരാട്ട് ഫൈസലിന്റെ ബന്ധുവാകുന്നത് എന്നും അദ്ദേഹം ചോദിച്ചു .
താനൊരു ബിസിനസുകാരനായിരുന്നു. പക്ഷേ, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി പൊതുപ്രവർത്തനത്തിലേക്ക് എത്തിയപ്പോൾ അതിൽ ഹരംപിടിച്ച വ്യക്തിയായി . പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പല തരത്തിൽ ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട്. ആളുകളെ സഹായിക്കാൻ പറ്റുന്നത് കൊണ്ടു തന്നെ വ്യവസായത്തെക്കാൾ താത്പര്യം പൊതുപ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു .സി.ബി.ഐയെ സി.പി.എം പോളിറ്റ്ബ്യൂറോ കൂടി എതിർത്തിരിക്കുന്ന സാഹചര്യം ഉണ്ടായി.
സി.ബി.ഐ ആ അന്വേഷണം അനാവശ്യമായി ഏറ്റെടുത്തതാണ്. കോടതി പറഞ്ഞിട്ടോ സർക്കാർ പറഞ്ഞിട്ടോ ഏറ്റെടുത്തതല്ല. ഒരു എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ഏറ്റെടുത്തത് കൊണ്ടാണ് സർക്കാരിന് അങ്ങനെ ചിന്തിക്കേണ്ടി വന്നത്. മറിച്ച് സ്വർണക്കടത്ത് കേസിൽ ഏത് കേന്ദ്ര ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു . അവരുടെ അന്വേഷണത്തെ വിശ്വസിക്കണം.തിരഞ്ഞെടുപ്പിന് മുമ്പുളള വേട്ടയാടലാണ് ഇപ്പോൾ നടക്കുന്നത്. ഇനി ഇതുപോലെ ഒരുപാട് ഗൂഢാലോചനകൾ വരാൻ ബാക്കിയുണ്ട്. അതിനെയൊന്നും ഭയപ്പെടുന്നില്ല. കാരണം മടിയിൽ കനമില്ലാത്തവന് ഭയപ്പെടേണ്ട സാഹചര്യമില്ല എന്നും കാരാട്ട് റസാഖ് പറഞ്ഞു .
https://www.facebook.com/Malayalivartha