തൊടുപുഴയിലെ ഏഴുവയസുകാരന്‍റെ കൊലപാതകം..പിതാവ് ബിജുവിന്‍റെ മരണത്തിലും കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനും പങ്കുണ്ടോ എന്ന് അന്വേഷണം ... ബിജുവിന്‍റെ മൃതശരീരം റിപോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോൾ കൊലപാതകമാണോ എന്ന് സംശയം... കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻ, ആദ്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ ഭാര്യയ്ക്കും പങ്ക്
തൊടുപുഴയിൽ ഏഴു വയസുകാരനെ ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നടത്തിയ ക്രൂരതയുടെ കഥകൾ പുറത്ത്.. കൊലപാതകത്തോട് അനുബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ പിതാവ് ബിജുവിന്‍റെ മരണത്തിലും കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനും പങ്കുണ്ടോ എന്ന സംശയമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ... ബിജുവിന്‍റെ മൃതശരീരം റിപോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോൾ കൊലപാതകമാണോ എന്ന് സംശയം ബലപ്പെട്ടു. കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻ, ആദ്യ ഭർത്താവിനെ ഭാര്യതന്നെ ക്രൂരമായി കൊലപ്പെടുത്തിയണോയെന്നാണ് അന്വേഷിക്കുന്നത്
കുട്ടിയുടെ അമ്മയെയും സുഹൃത്ത് അരുൺ ആനന്ദിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. 2019 മാർച്ച് 28നാണ് തൊടുപുഴയിൽ ആര്യനെന്ന ഏഴ് വയസ്സുകാരനെ രണ്ടാം പിതാവ് അരുൺ ആനന്ദ് ഭിത്തിയിലടച്ച് കൊലപ്പെടുത്തിയത്.പത്ത് ദിവസം മരണത്തോട് മല്ലിട്ട് കുഞ്ഞ് ഏപ്രിൽ ആറിന് വിട പറഞ്ഞു
ബിജുവിന്‍റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് എം ഡി ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. സുഹൃത്ത് അരുണ്‍ ആനന്ദിന്‍റെ നിര്‍ദ്ദേശപ്രകാരം ഭാര്യ അഞ്ജന ബിജുവിന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നോ എന്നാണ് സംശയം. അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് അമ്മ കുടിക്കാന്‍ പാല്‍ നല്‍കിയിരുന്നു എന്ന് ഇളയ മകന്‍ മൊഴി നല്‍കിയിരുന്നു.
ബിജുവിന്‍റെ മൂത്തമകനെ ഭിത്തിയിലടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന അരുണിനെ വിയ്യൂര്‍ ജിയിലിലും അഞ്ജനയെ മൂവാറ്റുപുഴയിലെ വീട്ടിലും വച്ചാണ് ചോദ്യം ചെയ്തത്.
എന്നാല്‍ മരണ കാരണം ഹൃതയാഘാതമാണെന്നാണ് ഇരുവരും ഇടുക്കി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. 2018 മെയ് 23നാണ് ബിജു മരിച്ചത്. ഭര്‍ത്താവ് മരിച്ച് മാസങ്ങള്‍ക്കകം അഞ്ജന കുട്ടികളെയും കൂട്ടി സുഹൃത്ത് അരുണിന്‍റെ കൂടെ താമസം ആരംഭിക്കുകയായിരുന്നു. അരുണിന്‍റെ ക്രൂര പീഡനത്തിനിരയായ മൂത്തമകന്‍ 2019 ഏപ്രില്‍ ആറിനാണ് മരിച്ചത്.
ഇളയ കുട്ടി സോഫയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് മൂത്തകുട്ടിയെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും വടിക്ക് തലയ്ക്കടിക്കുകയുമായിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ തലച്ചോറ് പുറത്തുവന്നിരുന്നു. അരുൺ ആന്ദിൽ നിന്നും ക്രൂര പീഡനമാണ് ഏഴുവയസുകാരൻ ഏറ്റുവാങ്ങിയത്. കുട്ടിയുടെ മൂന്നു വയസുകാരനായ സഹോദരനേയും ഇയാൾ മർദ്ദിച്ചിരുന്നു
അരുൺ ആനന്ദ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ബിജുവിന്‍റെ കുഴിമാടം തുറന്ന് മൃതശരീരം റിപോസ്റ്റ്‍മോര്‍ട്ടം നടത്തിയിരുന്നു. ഫോറന്‍സിക് പരിശോധന ഫലം കൂടി ലഭിച്ചതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
https://www.facebook.com/Malayalivartha