Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

ആഞ്ഞ് വലിച്ചിട്ടും കൈ വിട്ടു പോയി; ശിവശങ്കറിന്റെ പതനത്തിൽ മുഖ്യന്റെ കസേരക്ക് ഇളക്കം? മടിയിൽ കനം കിളിർക്കുന്നുവോ ? തോളിൽ മാറാപ്പുമായി ശിവശങ്കർ

28 OCTOBER 2020 03:32 PM IST
മലയാളി വാര്‍ത്ത

സ്വർണ്ണക്കടത്ത് കേസ് തുടങ്ങിയ നാൾ മുതൽ ശിവശങ്കർ ഒരു വലിയ ചോദ്യമുനയായി നിന്ന വ്യക്തിയാണ്.പിണറായി സർക്കാരിന് വലിയ വെല്ലുവിളി തന്നെയായിരുന്നു മുൻ ഐ ടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ ചോദ്യം ചെയ്യലും. പല തവണ മുഖ്യൻ സംരക്ഷിച്ചെങ്കിലും പിന്നീട് പോക പോകെ ശിവശങ്കർ കൈ വിട്ടു പോകുകയായിരുന്നു . ഐഎഎസ് പദവിയിൽ മിന്നിത്തിളങ്ങിയായ അദ്ദേഹം ഇന്ന് അറസ്റ്റിന്റെ വക്കിൽ എത്തി നിൽക്കുമ്പോൾ സർക്കാരും പ്രതിരോധത്തിൽ ആകുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി ഭരണനിര്‍വഹണത്തില്‍ മുഴുവൻ നിയന്ത്രണം ഉണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് കേരളത്തിൽ ഏറെ വിവാദമായ സ്വര്‍ണക്കടത്തു കേസിലെ പ്രതിസ്ഥാനത്തേക്ക് എം. ശിവശങ്കര്‍ ഐഎഎസ് എത്തിയത്. മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നത് ശിവശങ്കര്‍ ആയിരുന്നു. സ്പ്രിങ്‌ളര്‍ വിവാദത്തില്‍ ശിവശങ്കര്‍ ആരോപണവിധേയനായെങ്കിലും കൈവിടാതെ ചേര്‍ത്തു നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ഭരണതലത്തില്‍ ഏറെ മികവുറ്റ ഉദ്യോഗസ്ഥനെന്നു പേരെടുത്ത ശിവശങ്കര്‍ പഠനകാലത്തും അതേ മികവാണു പുലര്‍ത്തിയിരുന്നത്. എസ്എസ്എല്‍സിക്കു റാങ്ക് നേടി എന്‍ജിനീയറിങ്ങിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം ഉദ്യോഗസ്ഥനെന്ന നിലയില്‍ ശ്രദ്ധേയമായ ഭരണ പാടവമാണ് കാഴ്ച വച്ചതും. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുകയും അമിതമായ അധികാരം ലഭിക്കുകയും ചെയ്ത ശേഷം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഏറെ മികവു തെളിയിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണു പിണറായി വിജയന്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ശിവശങ്കറിനെ തിരഞ്ഞെടുത്തത്. കെ–ഫോൺ ഉൾപ്പെടെ സർക്കാരിന്റെ സ്വപ്ന പദ്ധതികളുടെ കാവലാൾ കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ അത് അദ്ദേഹത്തിന്റെ പതനത്തിന്റെ തുടക്കമായിരുന്നു. ഐടി വകുപ്പിന്റെ സെക്രട്ടറി സ്ഥാനം കൂടി ലഭിച്ചത് ആ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഐഎഎസില്‍ 2023 ജനുവരി 31 വരെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് വീഴ്ച.

തിരുവനന്തപുരം സ്വദേശിയായ ശിവശങ്കര്‍ എസ്എസ്എല്‍സി പരീക്ഷയില്‍ രണ്ടാം റാങ്കോടെയാണു ജയിച്ചത്. തുടര്‍ന്നു പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ ബിടെക്കിനു ചേര്‍ന്നു. അവിടെ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്നു ഗുജറാത്തിലെ 'ഇര്‍മ'യില്‍നിന്നു റൂറല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ നേടി. മികച്ച വിദ്യാര്‍ഥിയെന്ന നിലയില്‍ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസ നേടി.

പഠന ശേഷം കുറെക്കാലം റിസര്‍വ് ബാങ്കില്‍ ഓഫിസറായിരുന്നു. പിന്നീട് റവന്യു വകുപ്പില്‍ ഡപ്യൂട്ടി കലക്ടറായി ജോലി ലഭിച്ചു. ആ പദവിയില്‍ ഇരിക്കെ 1995ല്‍ കണ്‍ഫേഡ് ഐഎഎസ് ലഭിച്ചു. 2000 മാര്‍ച്ച് ഒന്നിന് ഐഎഎസില്‍ സ്ഥിരപ്പെടുത്തി. മലപ്പുറം കലക്ടര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണു ശിവശങ്കർ കാഴ്ചവച്ചത്. പിന്നീടു ടൂറിസം ഡയറക്ടര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി, മരാമത്ത് സെക്രട്ടറി എന്നീ നിലകളില്‍ മികവു കാട്ടി. വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയുമായിരിക്കെ, പൊതുവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യകരമായ പല പ്രവണതകള്‍ക്കും തടയിട്ടു.വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഒപ്പുവച്ചു കൊണ്ടു സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ നേട്ടമായി. ശിവശങ്കര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയായിരിക്കെയാണു സംസ്ഥാനത്തു മികച്ച രീതിയില്‍ ദേശീയ ഗെയിംസ് നടന്നത്.


മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കവേ നിർണ്ണയാക നീക്കമായിരുന്നു ഇഡി നടത്തിയ്ത . ക്കോടതി വിധി വന്നു നിമിഷങ്ങൾക്കകം തന്നെ ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തു. ഇഡിയുടെ വാഹനത്തിൽ അദ്ദേഹത്തെ കൊണ്ട് പോയി . . ശിവശങ്കർ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിയിലേക്ക് എനഫോഴ്‌സ്‌മെന്റ് സംഘം എത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് . കോടതി വിധി വന്ന് മിനിറ്റുകൾക്കകമാണ് ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് എത്തിയത് എന്ന കാര്യം ശ്രദ്ധേയം . ഡോക്‌ടർമാരോട് സംസാരിച്ച ശേഷം എൻഫോഴ്‌സ്‌മെന്റ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .അറസ്റ്റ് ഉടനെ തന്നെ രേഖപ്പെടുത്തയുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (6 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (7 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (9 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (9 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (10 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (10 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (10 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (11 hours ago)

Malayali Vartha Recommends