വിശ്വസിച്ചാലും ഇല്ലെങ്കിലും... ഇല്ലായ്മയില്‍ നിന്നും രാജയോഗം ഒന്നുകൊണ്ട് മാത്രം ഭരണത്തിന്റെ നെറുകയില്‍ എത്തപ്പെട്ട എം. ശിവശങ്കന്‍ മുഖ്യമന്ത്രിയോടൊപ്പം ഇരിക്കാന്‍ സ്വാതന്ത്ര്യമുള്ള വിരലിലെണ്ണാവുന്നവരില്‍ ഒരാള്‍; വച്ചടി വച്ചടി കയറ്റമുണ്ടാകുമ്പോള്‍ തിരിഞ്ഞൊന്ന് നോക്കാന്‍ സമയമില്ലാത്തവര്‍ക്കുള്ള വലിയ തിരിച്ചടിയായി ശിവശങ്കര്‍ മാറുമ്പോള്‍; അറിയണം ആ വലിയ ജീവിതത്തെ

മനുഷ്യരെല്ലാം ദൈവത്തിന്റെ പരമവിശ്വാസികളായി മാറുന്നത് തനിക്കൊരു ആപത്ത് പറ്റുന്ന കാലത്താണ്. അപ്പോഴാണ് എത്ര നിരീശ്വര വാദികളാണെങ്കിലും അല്‍പം അന്ധവിശ്വാസത്തിലേക്ക് പോകുന്നത്. പ്രശ്‌നം വയ്ക്കലും ജാതക ദോഷവും ഒക്കെയായി പ്രാര്‍ത്ഥനയും വഴിപാടും ഒക്കെയുണ്ടാകും. മനുഷ്യരെപ്പോലെ ദൈവങ്ങള്‍ക്കും ദോഷം സമയമുണ്ടെന്നാണ് പുരാണങ്ങള്‍ പോലും പറയുന്നത്. ദോഷസമയം മാറ്റാനായി ചുമ്മ വീട്ടില്‍ മൂടിപ്പുതച്ച് കിടന്നുറങ്ങിയാലും അപവാദം വീട്ടില്‍ തേടിയെത്തുമെന്നാണ് വയ്പ്പ്.
നമ്മുടെ കഥാനായകന്‍ ശിവശങ്കറിന്റേയും അവസ്ഥ അതാണ്. മുഖ്യമന്ത്രിയോടൊപ്പം വേദിയില്‍ മൂടൂന്നി ഇരിക്കാന്‍ കഴിയുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് എം. ശിവശങ്കര്‍. അപ്പോള്‍ ശിവശങ്കറിന്റെ വളര്‍ച്ച പറേയണ്ടല്ലോ.
തിരുവനന്തപുരത്തെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിലാണ് എം. ശിവശങ്കര്‍ ജനിച്ചുവളര്‍ന്നത്. പഠനത്തില്‍ മിടുക്കനും എസ്എസ്എല്‍സി റാങ്ക്‌ഹോള്‍ഡറുമായിരുന്ന ശിവശങ്കര്‍ നാട്ടിലെ താരവുമായിരുന്നു. പിന്നീട് വച്ചടി വച്ചടി കയറ്റമായിരുന്നു. എഞ്ചിനീയറിംഗ് ബിരുദവും പിന്നീട് എംബിഎ യും കരസ്ഥമാക്കിയ അദ്ദേഹം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറായാണ് ആദ്യം ജോലിക്ക് കയറിയത്. പിന്നീട് കേരള സര്‍ക്കാര്‍ സര്‍വീസില്‍ ഡെപ്യൂട്ടി കലക്ടറായി ജോയിന്‍ ചെയ്ത അദ്ദേഹത്തിന് പിന്നീടാണ് മറ്റു രണ്ടുപേരുടെ സീനിയോറിറ്റി മറികടന്നാണ് ഐ.എ.എസ് സമ്മാനിക്കപ്പെട്ടത്. അദ്ദേഹം നേരിട്ടുള്ള ഐ.എ.എസ് കാരനല്ല. കണ്‍ഫേര്‍ഡ് ഐഎഎസാണ്.
സംസ്ഥാന സര്‍വീസില്‍ നിന്ന് സ്ഥാനക്കയറ്റത്തോടെ ഐ.എ.എസിലെത്തിയ ഒരു ഉദ്യോഗസ്ഥന് സ്വപ്നം കാണാനാവുന്ന പദവികളായിരുന്നില്ല ശിവശങ്കറിന് ലഭിച്ചത്. കെ.എസ്.ഇ.ബി ചെയര്‍മാന്‍, ഐ.ടി സെക്രട്ടറി മുതല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരെ. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യം നടത്തിയ നിയമനം ശിവശങ്കറിന്റേതായിരുന്നു, തന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി. അപ്രതീക്ഷിതമായ ഉയര്‍ച്ചയ്ക്കും അവിശ്വസനീയമായ പതനത്തിനും കേരളം സാക്ഷിയായി.
കാര്യക്ഷമത കൊണ്ട് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി മാറിയ ശിവശങ്കര്‍ ഭരണചക്രം ചലിപ്പിക്കുന്ന പ്രധാനിയായി. മുഖ്യമന്ത്രിക്കു വേണ്ടി എല്ലാ വകുപ്പുകളിലും ഇടപെടലുകള്‍ നടത്തി. വിവരസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ അതീവതല്പരനായിരുന്ന ശിവശങ്കറിന് പിണറായി ഐ.ടി സെക്രട്ടറി പദം കൈമാറി. പിന്നീട് കൊവിഡ് കാലത്തെ വ്യക്തിഗത ഡേറ്റാശേഖരണത്തിന് സ്പ്രിന്‍ക്ലര്‍ കമ്പനിക്ക് കരാര്‍ നല്‍കിയതു മുതല്‍ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. സ്വര്‍ണക്കടത്ത് പ്രതി സ്വപ്നയുമായുള്ള ബന്ധം തെളിഞ്ഞതിനെത്തുടര്‍ന്ന് ജൂലായ് ഏഴിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. ജൂലായ് 17ന് സസ്‌പെന്‍ഡ് ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉദ്യോഗസ്ഥ ലോബി കൈപ്പിടിയിലാക്കിയെന്ന വിമര്‍ശനമുയര്‍ന്നപ്പോഴാണ് െ്രെപവറ്റ് സെക്രട്ടറിയായി മുന്‍ എം.എല്‍.എ കൂടിയായ എം.വി. ജയരാജനെത്തിയത്. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്നു ശിവശങ്കര്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ജയരാജന്‍ മാറിപ്പോയി. ആര്‍. മോഹന്‍ പുതിയ െ്രെപവറ്റ് സെക്രട്ടറിയായി എത്തിയപ്പോഴും ശിവശങ്കര്‍ തത് സ്ഥാനത്ത് തുടര്‍ന്നു. സെക്രട്ടറിയെ പൂര്‍ണമായി വിശ്വസിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന് അനുവദിച്ചുകൊടുത്തത് സര്‍വ്വ സ്വാതന്ത്ര്യമായിരുന്നു. ഇത്രയും വിശ്വസിച്ച ഒരുദ്യോഗസ്ഥന്‍ ഉണ്ടാക്കിയ വിവാദത്തിന് കണക്കില്ല. സംസ്ഥാന സര്‍ക്കാരിനേയും പാര്‍ട്ടിയേയും വെള്ളം കുടുപ്പിക്കുകയാണ്.
ഇങ്ങനെ സര്‍വ പ്രതാപിയായിരുന്ന ശിവശങ്കര്‍ സ്വപ്നയില്‍ തട്ടിയാണ് വീണത്. ഒരുപക്ഷെ സ്വപ്നയെ കണ്ടില്ലായിരുന്നെങ്കില്‍ പരിചയപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ശിവശങ്കര്‍ ഇപ്പോഴും രാജ പദവിയില്‍ തുടര്‍ന്നേനെ. അതെങ്ങനെ ജാതക ദോഷം മാറ്റാനാകുമോ?
രാജയോഗവും മാനഹാനിയും പേരുദോഷവുമെല്ലാം ശിവശങ്കറിന്റെ ജാതകത്തിലുമുണ്ടായിരുന്നു. കണ്ടകശനി കൊണ്ടേ പോകുമെന്ന് അറിഞ്ഞിട്ടും പ്രതാപകാലത്ത് മറന്ന് പോയ പ്രാര്‍ത്ഥനയും വഴിപാടുകളുമെല്ലാം സസ്‌പെന്‍ഷന്‍ സമയത്ത് നടത്തി. പക്ഷെ അപ്പോഴേക്കും വൈകിപ്പോയിരുന്നു.
https://www.facebook.com/Malayalivartha





















