ഒരു വർഷമായിട്ടും മുഖ്യമന്ത്രിക്ക് വാക്ക് പാലിക്കാൻ സാധിച്ചിട്ടില്ല; വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ഇടപെടൽവേണമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി, കേസിലെ പ്രതികളെ പോക്സോ കോടതി വിട്ടയച്ചതിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ ആരംഭിച്ച സമരം 31ന് അവസാനിക്കുമ്പോൾ

വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ഇനിയും ആവശ്യമായ ഇടപെടലുകൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു '' ഇതേ അവസരത്തിൽ തന്നെ വാളയാർ പെൺകുട്ടികളുടെ അമ്മ നീതി തേടി വീട്ടുമുറ്റത്തു സത്യഗ്രഹവും ഇരിക്കുകയാണ്. പ്രതികൾ രക്ഷപ്പെടാൻ അനുവദിക്കരുതെന്നു മുഖ്യമന്ത്രിയുടെ കാൽക്കൽ വീണ് അപേക്ഷിച്ച ആ അമ്മ ഒരു വർഷത്തിനു ശേഷമാണ് നീതി തേടി സ്വന്തം വീട്ടുമുറ്റത്ത് സത്യഗ്രഹം തുടങ്ങിയത്. കേസിലെ പ്രതികളെ പോക്സോ കോടതി വിട്ടയച്ചതിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ ആരംഭിച്ചു സമരം മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചതിൻ്റെ വാർഷികമായ 31 ന് സമാപിക്കും. അപ്പോൾ ഒരു വർഷമായിട്ടും മുഖ്യമന്ത്രിക്ക് വാക്ക് പാലിക്കാൻ സാധിച്ചിട്ടില്ല അത് കൊണ്ട് തന്നെയാണ് ആ അമ്മ പറഞ്ഞത് പറഞ്ഞ കാര്യം പ്രവൃത്തിയിൽ കൊണ്ടു വന്നാലേ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ കഴിയൂ എന്ന്. മുഖ്യമന്ത്രിയുടെ വാക്കിന് അത്ര വിലയുണ്ട്.
'കേസ് അട്ടിമറിച്ചു ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്താൽ മാത്രമേ മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വസിക്കൂ എന്നാണ് ആ കുട്ടികളുടെ അമ്മ പറയുന്നത്. നമ്മൾ കണ്ടതാണ് കേസ് അട്ടിമറിച്ച ആ പോലീസ് നരാധമന് സർവ്വീസിൽ പ്രമോഷനാണ് കിട്ടിയത്. നീതി വാങ്ങി തരാമെന്ന പേരിലാണല്ലോ ഒരു നവോത്ഥാന നായകൻ -പുന്നല ശ്രീകുമാർ ഇവരെ തിരുവനന്തപുരത്തേക്ക് കൂട്ടികൊണ്ടുപോയത്.'' തി രു വ ന ന്തപുരത്തേക്ക് കൂട്ടികൊണ്ടു പോയതിനു പിന്നിൽ ദേശീയ ബാലാവകാശ കമ്മീഷനെ കാണാതിരിക്കാനുള്ള തന്ത്രമായിരുന്നു.തിരുവനന്തപുരത്തു യോഗമുണ്ടെന്നും അപേക്ഷ നൽകണമെന്നും തെറ്റിദ്ധരിപ്പിച്ചു. പിറ്റെന്നും കമ്മീഷനെ കാണാൻ അവസരമുണ്ടായിട്ടും പുന്നല അത് മുടക്കി.ഇതാണ് പുന്നലയുടെ നവോത്ഥാനം. ഒരമ്മയുടെ നിലവിളി മനസ്സിലാകാത്ത നവോത്ഥ നം എന്ത് നവോത്ഥാനമാണ് പുന്നലേ? ശബരിമലയിൽ സ്ത്രീകളെ എത്തിക്കന്നതിലാണോ താങ്കളുടെ നവോത്ഥാനം.നവോത്ഥാന നായകന്മാരുടെ ഫോട്ടോയുടെ കൂടെ പുന്നല ശ്രീകുമാറിൻ്റെ ഫോട്ടോ കൂടി വെയ്ക്കുന്നത് നല്ലതായിരിക്കും. നരാധമൻ ആയ ഡിവൈഎസ്പിയുടെ ഉദ്യോഗകയറ്റത്തിൽ പുന്നലയക്ക് ഇടപെടമായിരുന്നല്ലോ. മുഖ്യമന്ത്രിയെ കാണാൻ പോയപ്പോൾ സി ബി ഐ അന്വേഷണത്തെക്കുറിച്ചാണ് സംസാരിച്ചത്.
സർക്കാർ സിബിഐയെ സംസ്ഥാനത്ത് നിന്ന് എങ്ങനെ ഓടിക്കാം എന്നുള്ള കുതന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരിക്കുകയാണ്. സർക്കാരിൻ്റെ മേൽ തൂങ്ങുന്ന ഒരു വാൾ ആണല്ലോ സി ബി ഐ .ഇതിനിടയ്ക്ക് നമ്മുടെ നിയമമന്ത്രി എ.കെ.ബാലൻ പറഞ്ഞത് കേട്ടില്ലേ?- എന്തിനാണ് സമരമെന്ന് അറിയില്ലെന്ന് .. കഷ്ടം തന്നെ 'ബാലൻ ഇക്കാര്യത്തിൽ ബാലൻ തന്നെയാണ്. ദളിതരുടെയും സ്ത്രീകളുടെയും സംരക്ഷണം അല്ലേ നവോത്ഥാനം.നീതി തേടി നടക്കുന്ന ഒരമ്മയെ തെരുവിലൂടെ വലിച്ചിഴച്ച് വീണ്ടും അപമാനിക്കുന്നതാണോ നിങ്ങളുടെ നവോത്ഥാനം.
യുപിയിലെ ഹ ത്രാസിലെ പെൺകുട്ടിയെപ്പറ്റി വിലപിക്കാൻ നമ്മുടെ കവി പുംഗവന്മാർ ഉണർന്നു.പുതിയ ലക്കം മാതൃഭൂമി വാരികയിൽ കെ.ജി.ശങ്കരപ്പിള്ളയുടെ ഒരു വിലാപകാവ്യമുണ്ട്. ഹ ത്രാസ് എന്നാണ് ആ വിലാപകാവ്യത്തിൻ്റെ പേര്. അതിലെ ചില വരികൾ - രാമ, നിൻ തട്ടകത്തിലെ ഒരു മകൾ, രാമദാസ രു ടെ പൊന്നുമോൾ, ഞാൻ " - ഇതാണ് ആ കവിതയുടെ തുടക്കം. കെ.ജി.ശങ്കരപ്പിള്ള മലയാളത്തിലെ നല്ല ഒരു കവി തന്നെയാണ്. ഹ ത്രാസ് സംഭവത്തിൽ പ്രതികരിക്കരുത് എന്നല്ല ഈ പറയുന്നത്. സ്വന്തം മുറ്റത്ത് നടന്ന സംഭവ o- ഒരമ്മ നീതി തേടി തെരുവിലൂടെ അലയുന്ന ചിത്രം ഇതൊന്നും അല്ലയോ കെ ജി എസ്സ് നിങ്ങൾ കാണുന്നില്ലേ? തൃശൂരിൽ നിന്നും വാളയാറിലേക്ക് എത്രയുണ്ട് ദൂരം?
ഇനി ഹത്രാസിന് പകരം വാളയാർ എന്നു പറഞ്ഞു നമ്മുടെ കവി പുംഗവന്മാർ കവിത എഴുതിയാൽ ഈ അമ്മയക്ക് നീതി കിട്ടുമോ. കേരളത്തിലെ ജ്ഞാനപീഠം അവാർഡ് വാങ്ങിയ ഏഴകളുടെ കവി ഉണ്ടല്ലോ എന്താണ് ഒന്നും മിണ്ടാത്തത്? അയ്യപ്പപണിക്കർ എഴുതിയത് പോലെ എവിടെയൊരു യുദ്ധമുണ്ട്, എവിടെയൊരു ക്ഷാമമുണ്ട് അതെല്ലാം.കവിതയെഴുതി കാശാക്കി മാറ്റുന്നവരാണ് നമ്മുടെ ഈ കവികൾ എല്ലാം 'ഉത്തരേന്ത്യയിലെ സംഭവങ്ങളിൽ എല്ലാം വാ തുറക്കുന്ന നമ്മുടെ മറ്റു ചില മഹാകവികൾ ഉണ്ടല്ലോ.? ഇപ്പോൾ എന്താണ് അവരുടെ വായിൽ നാവില്ലേ? അതോ ഏ കെ ജി സെൻററിലെ മാളത്തിൽ കയറി ഇരിക്കുകയാണോ?
https://www.facebook.com/Malayalivartha





















