അനീഷ് രാജന്‍ എന്ന അഴിമതി വിരുദ്ധ പോരാട്ട നായകനെതിരെ നരേന്ദ്ര മോദി പ്രതികാര നടപടി എടുത്തേ എന്നായിരുന്നല്ലോ ആര്‍ത്തു വിളിച്ചിരുന്നത് ; അനീഷ് രാജന്‍ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോള്‍ എന്തു പറയുന്നു ? വിമർശനവുമായി സന്ദീപ് വാര്യർ

അനീഷ് രാജന്‍ എന്ന കംസ്റ്റസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ ആപ്പീസില്‍ നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ശിവശങ്കർ അറസ്റ്റിലായതോടെ ആ വാദം തകർന്നടിയുകയാണ്. ആ വിഷയത്തിൽ അന്ന് ആഘോഷിച്ചവരെയൊക്കെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ.
സന്ദീപ് വാര്യറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ് ;
അനീഷ് രാജന്‍ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോള്‍ എന്തു പറയുന്നു ? അനീഷ് രാജന്‍ എന്ന അഴിമതി വിരുദ്ധ പോരാട്ട നായകനെതിരെ നരേന്ദ്ര മോദി പ്രതികാര നടപടി എടുത്തേ എന്നായിരുന്നല്ലോ ആര്‍ത്തു വിളിച്ചിരുന്നത് . മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരും തന്റെ തിരുവനന്തപുരത്തുള്ള ഓഫീസിലെ സഹപ്രവര്‍ത്തകരെ വിളിച്ചിട്ടില്ലെന്ന് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനീഷ് രാജന്‍ 48 മണിക്കൂര്‍ കൊണ്ട് എങ്ങനെ ഉറപ്പു വരുത്തി ? മുഖ്യമന്ത്രിയുടെ ഓഫിസിലെ എല്ലാവരെയും , അവരുടെ ഫോണ്‍ നമ്ബറുകളും തിരുവനന്തപുരം കസ്റ്റംസിലെ സഹപ്രവര്‍ത്തകരുടെ കാള്‍ ഡീറ്റയില്‍സും ഈ പ്രസ്താവന നടത്തുമ്ബോള്‍ അനിഷ് രാജന് അറിയാമായിരുന്നോ ?
രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു കേസില്‍ തുടക്കത്തിലേ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അനീഷ് രാജനെ പോലുള്ള കീടങ്ങളെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്.
കുറിപ്പ് അവിടെ അവസാനിക്കുന്നു.കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ അനീഷ് രാജനെ നാഗ്പുരിലേക്ക് സ്ഥലം മാറ്റിയിരുന്നു . സ്വര്‍ണക്കടത്തുകേസില്‍ സിപിഎം ബന്ധം വെച്ച് അനീഷ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ നടപടി സ്വീകരിച്ചത് .
സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ കസ്റ്റംസ് ഓഫീസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍കോള്‍ വന്നിരുന്നോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് അനീഷ് രാജ് പറഞ്ഞിരുന്നു . ഇതോടെ ഇദ്ദേഹത്തിന് രാഷ്ട്രീയ ബന്ധമുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രതികരണം നടത്തിയത് എന്ന് ആരോപണമുണ്ടാകുകയായിരുന്നു .
അനീഷ് രാജിന്റെ ജ്യേഷ്ഠന്‍ സിപിഎം കൗണ്‍സിലറായിരുന്നു. അനീഷ് രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ പരസ്യമായി ഫെയ്‌സ്ബുക്ക് പോസ്റ്റിടാന്‍ പാടില്ലാത്തതാണ്. എന്നാല്‍ നേരത്തേയും അനീഷ് ഇപ്രകാരം ചെയ്തിട്ടുണ്ട്. ഇതില്‍നിന്നെല്ലാം ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധം വ്യക്തമാണ് എന്ന തരത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്രം അന്വേഷണം നടത്തുകയും ഇദ്ദേഹത്തിനെതിരെ നടപടി എടുക്കുകയുമായിരുന്നു. ഇദ്ദേഹത്തെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റിയതായും ഗുവാഹത്തിയിലേക്ക് സ്ഥലം മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന അനീഷ് രാജിന്റെ പരാമര്‍ശം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിരോധത്തിനായി ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അനീഷ് രാജന്റെ പ്രതികരണം ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇന്നലയോടെ ആ വാദങ്ങളും പൊളിഞ്ഞ് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha





















