വിജയനു മുന്‍പേ വീഴുമോ കോടിയേരി; എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎം പാര്‍ട്ടിക്കും വരാനിരിക്കുന്നത് ചങ്കിടിപ്പിന്റെ മണിക്കൂറുകള്‍, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ രണ്ടാം തവണയും ബാംഗളൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍

മുഖ്യമന്ത്രി പിണറായി വിജയനു മുന്‍പേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലംപൊത്തുമോ. എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎം പാര്‍ട്ടിക്കും വരാനിരിക്കുന്നത് ചങ്കിടിപ്പിന്റെ മണിക്കൂറുകള്‍.സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ രണ്ടാം തവണയും ബാംഗളൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്തുവരികയാണ്. മയക്കുമരുന്നു കള്ളക്കടത്ത് കേസില്‍ ഇഡി മുന്നില്‍ വയ്ക്കുന്ന തെളിവുകള്‍ക്ക് വ്യക്തമായ ഉത്തരം പറയാനില്ലാതെ കുരുക്കിലാണ് ബിനീഷ് കോടിയേരി.നിരവധി പ്രമുഖര്‍ അറസ്റ്റിലായി ബംഗളുരു മയക്കമരുന്നു കേസില്‍ ബിനീഷ് കോടിയേരിക്ക് പങ്കാളത്തമുണ്ടോ, മുതല്‍ മുടക്കുണ്ടോ എന്നതാണ് ഇനി പുറത്തറിയേണ്ടത്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമി മാത്രമാണെന്നും ബിനീഷാണ് മയക്കുമരുന്നിലെ പ്രധാന കണ്ണിയെന്നും ഇഡി സംശയിക്കുന്നു..
മയക്കുമരുന്നു കള്ളക്കടത്തില്‍ പങ്കാളിത്തമുള്ളതായി തെളിഞ്ഞാല്‍ ഇനി ഏതു നിമിഷവും ബിനീഷ് കോടിയേരി അറസ്റ്റിലാകാം. അങ്ങനെയെങ്കില്‍ ഒരു നിമിഷം വൈകാതെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ നിര്‍ബന്ധിതനാകും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും കോടിയേരി ബാലകൃഷ്ണനുമായി കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ സംസാരിച്ചതായാണ് സൂചന. ശിവശങ്കന്‍ അറസ്റ്റിലായതോടെ തലയില്‍ മുണ്ടിട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ മാളത്തില്‍ ഒളിച്ചതുപോലെ കോടിയേരി ബാലകൃഷ്ണനും വീട്ടില്‍ കഴിയുകയാണ്. എകെജി സെന്ററില്‍പോലും എത്താതെ കോടിയേരി കുടുംബബന്ധുക്കളായ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയതായും അറിയുന്നു.
കേരളത്തില്‍ നിന്നും ഒരുഗതിയുമില്ലാതെ ബനിയന്‍ കച്ചവടത്തിനു പോയ അനീഷ് മുഹമ്മദിന് ബാഗളൂരില്‍ ഹോട്ടല്‍ തുടങ്ങാന്‍ ആറു ലക്ഷം രൂപ കടം കൊടുത്തു സഹായിച്ചതേയുള്ളു എന്ന ബിനീഷിന്റെ മൊഴി ഇഡി വിശ്വസിക്കുന്നില്ല.ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് എത്തിയത്. ഒക്ടോബര്‍ ആറിനാണ് ബിനീഷിനെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പശേം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. പരപ്പന ജയിലില്‍ നിന്നും അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തപ്പോള്‍ ബിനീഷിന്റെ പങ്കാളിത്തം മയക്കുമരുന്നു കേസില്‍ ഉള്ളതായി മൊഴി നല്‍കിയതായാണ് സൂചന. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരിക്കുന്നത്. ഗോവയിലും കൊച്ചിയിലും കുമരകത്തും നടന്ന മയക്കുമരുന്ന പാര്‍ട്ടിയെപ്പറ്റിയും ഗോവ കേന്ദ്രമായി നടന്ന വിതരണത്തെപ്പറ്റിയുമൊക്കെ അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. കുമരകത്ത് ഉള്‍പ്പെടെ നടന്ന പാര്‍ട്ടികളില്‍ ബിനീഷ് കോടിയേരി പങ്കെടുത്തിരുന്നതായാണ് ഇഡി സംശയിക്കുന്നത്.
അനൂപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് കഴിഞ്ഞയാഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. പനിയും ജലദോഷവും ബാധിച്ചതിനാല്‍ ബിനീന് ഈ ചോദ്യം ചെയ്യലിലിന് എത്താനായിരുന്നില്ല. . കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവാണെന്നു സ്ഥിരീകരിച്ചതോടെയാണ് ഇന്ന് ചോദ്യം ചെയ്യിലിനു വിളിച്ചുവരുത്തിയത്. ഇന്നലെ വൈകുന്നേരം അഭിഭാഷകനെ സന്ദര്‍ശിച്ചതിനുശേഷം ഒച്ചപ്പാടിലാതെ ബിനീഷ് സുഹൃത്തിനൊപ്പമാണ് ബാംഗളൂരിലെത്തിയത്.ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി.അന്വേഷിക്കുന്നത്. ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി.കണ്ടെത്തേണ്ടിയിരിക്കുന്നത്. 50 ലക്ഷം രൂപ തിരുവനന്തപുരത്തെ 20 അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ ലഹരി കേസ് പ്രതിയെ വിളിച്ചത് 78 തവണയാണെന്നു വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വര്‍ണം പിടിച്ച ദിവസവും സ്വപ്‌ന ബാംഗളൂരിലേക്ക് മുങ്ങിയ ദിവസവുമൊക്കെ ഇവര്‍ തമ്മില്‍ ഫോണ്‍വിളികളുണ്ടായതും സംശയള്‍ക്കിടയാക്കുന്നു.
https://www.facebook.com/Malayalivartha





















