ചോര കൊടുത്ത് പാർട്ടിയെ പെരുവഴിയിലാക്കി .... സി പി എമ്മിലെ കുടുംബ മാടമ്പി ഗുണ്ടാ മാഫിയാ സംഘം .. ചിറ്റപ്പൻ ചിറ്റമ്മ കഥ ചീഞ്ഞു നാറുന്നു

അരിവാള്‍ ചുറ്റിക നക്ഷത്രം തിരുനെറ്റിയില്‍ ഒട്ടിച്ചു നടക്കുന്ന പാര്‍ട്ടി അടിമകളേ നിങ്ങള്‍ക്ക് എന്നു മാറ്റമുണ്ടാകും. സ്വതന്ത്രമായി ചിന്തിക്കാന്‍ എന്നു വിവരമുണ്ടാകും. കമ്യൂണിസത്തിന്റെ ചങ്ങല പൊട്ടിച്ച് എന്നു നിങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കും. അക്ഷരാര്‍ഥത്തില്‍ ജീവനും ജീവിതവും സിപിഎം പ്രസ്ഥാനത്തിനായി പണയപ്പെടുത്തിയ അടിമ അണികളേ ഇനി നിങ്ങള്‍ ഇന്നും ഇന്നലെകളിലും ഈ നാട്ടില്‍ നടക്കുന്ന മാഹാസംഭവങ്ങളൊന്നും അറിയുന്നില്ലേ.
നിങ്ങളെയൊക്കെ വിറ്റും പണയപ്പെടുത്തിയുമാണ് ഇത്തരം പിണാറായികളും ഇത്തരം കോടിയേരികളുമൊക്കെ പാര്‍ട്ടിയെ വിലയ്ക്കെടുത്ത് കോടീശ്വരന്‍മാരായി മാറിയതെന്നും ഓരോ നിമിഷവും പ്രസ്ഥാനം നിങ്ങളെ പാര്‍ട്ടി ചൂഷണം ചെയ്യുകയാണെന്നും നിങ്ങളെന്തേ തിരിച്ചറിയുന്നില്ല.
ചോര കൊടുത്തും നീരു കൊടുത്തും പടുത്തുയര്‍ത്തിയ പ്രസ്ഥാനം തുടങ്ങി എത്രയെത്ര നിര്‍വചനങ്ങളായിരുന്നു പാര്‍ട്ടിക്ക്. കോടിയേരി പിണറായി തുടങ്ങിയ ഒരു നിര നേതാക്കളെ ദൈവതുല്യം ആരാധിക്കുന്ന സഖാക്കള്‍ ഇപ്പോഴും ബിനീഷ്, ശിവശങ്കരന്‍, സ്വപ്ന കഥകളൊക്കെ ഇഡിയും കസ്റ്റംസും കേന്ദ്ര സര്‍ക്കാരുമൊക്കെയുണ്ടാക്കിയ കള്ളകഥകളാണെന്ന് വിശ്വസിക്കുന്നുണ്ടാവും. ഇവരുടെ മക്കളും മരുമക്കളുമൊക്കെ റേഷനരിയും സൗജന്യ കിറ്റും വാങ്ങി ബിപിഎല്‍ റേഷന്‍ കാര്‍ഡില്‍ ആനുകൂല്യം പറ്റുന്ന ലളിത ജീവികളാണെന്നു ധരിച്ചിരിക്കുന്നരും കണ്ടേക്കാം.
തൊഴിലാളികളും പാവപ്പെട്ട കര്‍ഷകരും ദരിദ്രകോടികളും പിന്നോക്ക വിഭാഗങ്ങളുമൊക്കെയാണ് പാര്‍ട്ടിയുടെ അടിത്തറയെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനം പാവങ്ങളുടെ രക്ഷാകവചമാണെന്നുമൊക്കെ നേതാക്കള്‍ പറഞ്ഞുപറ്റിക്കുന്നു. പതിനെട്ടാം വയസു മുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള രണ്ടു മക്കള്‍ അച്ഛന്‍ കോടിയേരിയുടെ തണലില്‍ ബിസിനസ് എന്ന പേരില്‍ ചെയ്തുകൂട്ടി കൊള്ളയും തട്ടിപ്പുകളുമൊന്നും ചോദ്യം ചെയ്യാന്‍ ഒരാള്‍ക്കും ധൈര്യമില്ല.
ലളിതജീവിതം, ലഹരിമുക്ത ജീവിതം, സത്യസന്ധത, സന്‍മാര്‍ഗം തുടങ്ങിയ സാരോപദേശങ്ങള്‍ എത്രയോ തവണ സിപിഎം വിവിധ പ്ലീനങ്ങളിലും സമ്മളനങ്ങളിലും എഴുതിവെച്ചു. സഖാക്കള്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ സഖാവ് എത്രയോ തവണ ദേശാഭിമാനിയില്‍ കുറിച്ചുവെച്ചു. ഇരുപതോളം വെട്ടുകുത്ത് അടിപിടി അടാപിടി ക്രിമനല്‍ കേസുകളില്‍ പ്രതിയായിരുന്നുബിനീഷ് കോടിയേരി. അച്ഛന്‍ കോടിയേരിയുടെ അധികാരത്തണലില്‍ അവയൊക്കെ എഴുതിത്തള്ളി ആവിയാക്കി. പിന്നീട് സിനിമ, കള്ളക്കടത്ത്, മയക്കുമരുന്ന്, റിയല്‍ എസ്റ്റേറ്റ്, പെണ്‍വാണിഭം, ചതി,തട്ടിപ്പ് തുടങ്ങി എണ്ണമറ്റ കേസുകള്‍. ബിനോയി കോടിയേരി പെണ്ണു കേസു മുതല്‍ തട്ടിപ്പുകേസുകള്‍ ഏറെയേറെയുണ്ട്.
മുംബൈയില്‍ പാര്‍പ്പിച്ചിരിക്കുന്ന നര്‍ത്തകിയും മകനും ഈ സമയത്ത് കേരളത്തിലേക്ക് സ്വത്തിന്റെ അവകാശം പറഞ്ഞു വരിക കൂടി ചെയ്താല്‍ കോടിയേരി ബാലകൃഷ്ണനു കലികാലം എന്നു പറഞ്ഞാല്‍ മതി. ഈ കേസ് അവിടെ കോടികള്‍ കൊടുത്ത് ഒതുക്കിക്കൊണ്ടിരിക്കെയാണ് ഇവിടെ ബിനീഷ് കോടിയേരിയുടെ എണ്ണമറ്റ കേസുകെട്ടികളും അറസ്റ്റുമൊക്കെ. മക്കള്‍ പിഴച്ചാല്‍ അച്ഛനെന്തു പിഴച്ചു എന്നതാണ് പാര്‍ട്ടിയുടെ പുതിയ ന്യായീകരണം. മക്കള്‍ പിഴപെട്ട പണി നടത്തിക്കൂട്ടുന്നതും തടികേടാകാതെ ഊരിപ്പോരുന്നതും ഇതേ പാര്‍ട്ടിയുടെയും ഇതേ അച്ഛന്റെയും അധികാര സ്ഥാന സ്വാധീനത്തിലല്ലേ എന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. കൂലിപ്പണിയും കൂലിത്തലും നടത്തിയ കാലങ്ങളില്‍ സിപിഎമ്മില്‍ കയറിപ്പറ്റി കേരളത്തോളം വളര്‍ന്നവരാണ് ഇന്നത്തെ സിപിഎം സംസ്ഥാന നേതാക്കളില്‍ ഒരു നിരയെന്നത് പകല്‍പോലെ രഹസ്യമാണ്.
നെയ്ത്തും തുന്നലും പനചെത്തും ബിഡിതൊറുപ്പുമായി ജീവിതം തുടങ്ങി ഏറെ വൈകാതെ പാര്‍ട്ടിയിലെത്തി ഗുണ്ടാപ്പണി തുടങ്ങിയവരൊക്കെ പിന്നീട് വലിയ നേതാക്കളായി. ഇവരെ മഹത്വവര്‍ക്കരിക്കാന്‍ കുറെ കൂലി അണികളും നുണ ക്വട്ടേഷനെടുത്ത കുറെ മാധ്യമങ്ങളും സംഘടനകളും യൂണിയനുകളുമുണ്ടായി.
കൊന്നും വെട്ടിയും കൊലവിളിച്ചും നേതാവാകാന്‍ ഇവരൊക്കെ ഒരു നിര ഏഴാംകൂലി അണികളെ ചാവേറുകളായി വളര്‍ത്തിയെടുത്തു. കൊന്നവന്‍ വീരനും കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയും എന്ന പേരില്‍ വീരപരിവേഷം നല്‍കിയപ്പോള്‍ സിപിഎമ്മിന് സ്വന്തമായി കണ്ണൂരിലും മറ്റും കൊലയാളി സംഘങ്ങളുണ്ടായി. പാര്‍ട്ടി ആധിപത്യം അടിച്ചുറപ്പിക്കാന്‍ പാര്‍ട്ടി ഗ്രാമങ്ങളും പടുത്തുയര്‍ത്തി. കണ്ണൂരിലെയും മറ്റും ഗ്രാമങ്ങളില്‍ എത്രയുണ്ട് രക്തസാക്ഷിമണ്ഡപങ്ങള്‍. നേതാക്കള്‍ ആജ്ഞാപിക്കുമ്പോള്‍ നിരപരാധിയെ വഴിയിട്ടും വീട്ടിലും വെട്ടിനുറുക്കുന്ന ഭ്രാന്തന്‍ കൂലി അണികള്‍. അരുംകൊലകള്‍ നടത്തുന്ന കുറ്റവാളികള്‍ പിന്നീട് ജയിലില്‍ ജീവപര്യന്തം.ഇവരുടെ വീട്ടിലെ ചെലവ് പാര്‍ട്ടി കൊടുക്കുന്നു.പക്ഷെ ഇവരൊക്കെ കൊന്നൊടുക്കിയ പ്രതിയോഗിയുടെ വീട്ടില്‍ നരകിച്ചുജീവിക്കുന്ന അച്ഛനമ്മമാരും ഭാര്യമാരും മക്കളുമൊക്കെയുണ്ടെന്ന വസ്തുത ഒരിക്കലും പാര്‍ട്ടി പുറത്തു പറയുന്നില്ല.
കേരളം ഇന്ന് അടക്കിവാഴുന്ന സിപിഎമ്മിലെ പതിനഞ്ചോളം ആണ്‍ പെണ്‍ സഖാക്കള്‍ കണ്ണൂരിലെ ഒരു കുടുംബത്തിലെ ഉറ്റബന്ധുക്കളാണെന്നും ഇതൊരു കുടുംബമാടമ്പി ഗുണ്ടാ സംഘമാണെന്നും ഇവരുടെ ചിറ്റപ്പന്‍ ചിറ്റമ്മ ബന്ധം അറിയാത്ത പാര്‍ട്ടി അണികള്‍ എന്നു തിരിച്ചറിയുമോ ആവുമോ. ഓരോ ദിവസവും പാര്‍ട്ടിയെ ന്യായീകരിക്കുന്ന കോടിയേരി, ജയരാജന്‍, ഗോവിന്ദന്‍, ശ്രീമതി ബന്ധങ്ങളുടെ കണ്ണികളെ കൃത്യമായി
അടയാളപ്പെടുത്തിയാല്‍ അണികള്‍ ഞെട്ടും. ഇവരുടെയൊക്കെ മക്കള്‍ പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ ഇന്ന് സ്വദേശത്തും വിദേശത്തുമായി കോടിപ്രഭുക്കളായി ലക്ഷം ശംബളം പറ്റിയും ശതകോടി നിക്ഷേമുള്ള ബിസിനസ് പങ്കാളിയായും ബിനാമിയായും സുഖിച്ചുസുരക്ഷിതരായി ജീവിക്കുകയാണെന്ന് പാവം അണികളേ നിങ്ങള്‍ എന്തേ തിരിച്ചറിയുന്നില്ല. മൈക്കിനു മുന്നിലെത്തിയാല്‍ അമേരിക്കയെയും ബഹുരാഷ്ട്ര കുത്തകളെയും കോര്‍പറേറ്റുകളെയും മുതലാളിത്തത്തെയും തെറിപറയുന്ന ഇവരില്‍ പലരുടെയും മക്കള്‍ സുഖവാസ ജീവിതം നയിക്കുന്നതോ ഇതേ അമേരിക്കയിലും ബ്രിട്ടണിലും കാനഡയിലുമൊക്കെത്തന്നെ.
മണ്ണു വെട്ടാനും മരം കയറാനും പാടം നികത്താനും കെട്ടിപ്പൊക്കാനും മാത്രം വിധിക്കപ്പെട്ട കൂലി അണികളുടെ മക്കളൊന്നും രക്ഷപ്പെടരുതെന്നതാണ് പാര്‍ട്ടിയുടെ നയം. കാരണം അണികളുടെ മക്കള്‍ പഠിച്ചും ചിന്തിച്ചും പദവികളിലും ഉദ്യോഗത്തിലുമെത്തിയാല്‍ പാര്‍ട്ടിക്ക് അടുത്ത തലമുറയില്‍ ആള്‍ബലം കുറഞ്ഞുപോകുമല്ലോ.
താടിയും മുടിയും നീട്ടി ഐസക് മോഡല്‍ ജൂബ്ബായും ധരിച്ചു കക്ഷത്തില്‍ ഒരു പത്രവും തിരുകി നടക്കുന്ന അര്‍ധബുദ്ധിജീവികളായി അഭിനയിക്കുന്നവരും ധരിച്ചിരിക്കുന്നു പാര്‍ട്ടിയാണ് ശരിയെന്നും കമ്യൂണിസത്തില്‍ കവിഞ്ഞൊരു സിദ്ധാന്തവുമില്ലെന്ന്. അക്ഷരാര്‍ഥത്തില്‍ തലയും തലച്ചോറും ചിന്തയും പാര്‍ട്ടിയുടെ വീക്ഷണകോണുകളില്‍ മാത്രം കാണുന്ന ഉള്‍ക്കാഴ്ച കുറഞ്ഞവരാണ് ഇവരൊക്കെയും.
കിട്ടുന്ന വേദികളിലും മാധ്യമങ്ങളിലും സ്റ്റഡി ക്ലാസുകളിലും, എന്നു വേണ്ട നാലു പേര്‍ കലുങ്കിലോ പെരുവഴിയിലോ ഒരുമിച്ചു കൂടിയാല്‍ ഇവരൊക്കെ പാര്‍ട്ടിയെ ന്യായീകരിക്കും, കാലഹരണപ്പെട്ട സിദ്ധാന്തത്തെ മഹത്വവല്‍കരിക്കും.
ഉദ്യോഗസ്ഥരും യൂണിയനുകളും സിപിഎം അണികളായി മാറിയപ്പോള്‍ ചിലരെങ്കിലും ധരിച്ചുപോയി സിപിഎമ്മാണ് ശരിയെന്ന്. എന്നാല്‍ നേതാക്കളുടെ തണലില്‍ അഴിമതിയും കൈക്കൂലിയും ക്രമക്കേടും തൊഴിലുഴപ്പും കാണിക്കാനുള്ള ഒരു സുരക്ഷാ വലയം മാത്രമാണ് ഒരു നിര ഉദ്യോഗസ്ഥര്‍ക്കെങ്കിലും ഈ പാര്‍ട്ടിയുടെ യൂണിയന്‍ തണല്‍. ഏറെ വൈകില്ല കോടിയേരി മക്കളും ഒരു നിര മന്ത്രിമാരുമൊക്കെ വൈകാതെ തടവിലാകും. അപ്പോഴും ഇതൊക്കെ കള്ളക്കേസും കള്ളക്കഥകളുമാണെന്നു നേതാക്കള്‍ പറഞ്ഞു പറ്റിക്കുമ്പോള്‍ അതു വിശ്വസിക്കാനും ഏറ്റു പറയാനും കാണും കുറെ അണികള്‍.
https://www.facebook.com/Malayalivartha





















