Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

കാണണം കേട്ടോ... യു ഡി എഫ് നേതാക്കള്‍ക്കെതിരെ കൂട്ടത്തോടെ കേസെടുക്കുന്നു എന്ന പരാതി ചൂട് പിടിക്കുന്നു; ചെന്നിത്തലയുടെ ഭിഷണിക്ക് പിന്നാലെ ലോക്‌നാഥ് ബഹ്‌റയെ സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ നീക്കം

03 NOVEMBER 2020 02:10 PM IST
മലയാളി വാര്‍ത്ത

2021 ല്‍ ഡി.ജി.പി.സ്ഥാനത്ത് നിന്ന് വിരമിക്കുന്ന  ലോക്‌നാഥ് ബഹ്‌റയെ സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ നീക്കം. യു ഡി എഫ് നേതാക്കള്‍ക്കെതിരെ കൂട്ടത്തോടെ കേസെടുക്കുന്നു എന്നതാണ് ബഹ്‌റക്ക് നേരെയുള്ള ചാര്‍ജ്.

ഏതാനും മാസങ്ങള്‍ക്കകത്ത് വിരമിക്കുന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സെന്റ് എം പോളിന്റെ ഒഴിവിലാണ് നിയമനം.

ബഹ്‌റയെ നിയമിച്ചാല്‍ ഹൈക്കോടതിയില്‍ കേസിന് പോകുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. എന്നാല്‍ 2021 ല്‍ അധികാരത്തിലെത്തുന്ന യു ഡി എഫ് സര്‍ക്കാര്‍ തന്നെ ഉപദ്രവിക്കുമെന്ന് മനസ്സിലാക്കിയാണ് ബഹ്‌റ രക്ഷപ്പെടാന്‍ ഒരുങ്ങുന്നത്.പ്രതിപക്ഷ നേതാവിനെ അവഗണിച്ച് നിയമിച്ചാല്‍ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ബഹ്‌റയെ തെറിപ്പിക്കുമെന്ന് ചെന്നിത്തല ആണയിടുന്നു.

ആദ്യം നെടുമ്പാശേരി വിമാനത്താവളത്തിന്റെ മേധാവിയായി ബഹ്‌റയെ നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സര്‍ക്കാര്‍ മാറിവന്നാല്‍ മാറ്റുമെന്ന് മനസിലാക്കിയാണ് ബെഹ്‌റ അതില്‍ നിന്ന് പിന്‍മാറിയത്. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാന്‍ കഴിയില്ല. അത് ഭരണഘടനാ പദവിയാണ്.

എന്നാല്‍ ലോക്‌നാഥ് ബെഹ്‌റയുടെ ഇടപാടുകളെല്ലാം യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ കമ്മിഷനെ നിയോഗിച്ച് അന്വേഷിപ്പിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. പോലീസ് മോഡണൈസേഷന്‍ ഫണ്ട് വിനിയോഗത്തില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതില്‍ ഡി.ജി.പി.ക്ക് പങ്കുണ്ടെന്നും നേരത്തേ സി.എ.ജി. കണ്ടെത്തിയിരുന്നു. ഇതൊക്ക ഭരണമാറ്റത്തോടെ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ചെന്നിത്തല നല്‍കിയത്. സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യത്തിന് പോലീസിനെ ഉപയോഗിക്കാതിരിക്കാനുള്ള 'മനശാസ്ത്രപരമായ നീക്ക'മാണ് ഡി.ജി.പി.യെ മുള്‍മുനയില്‍നിര്‍ത്തുന്നതിലൂടെ ചെന്നിത്തല നടത്തിയത്.

തിരഞ്ഞെടുപ്പടുത്തതോടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ വര്‍ധിച്ചത്. സോളര്‍ കേസിന്റെ പുനരന്വേഷണമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഇടത്മുന്നണി. സ്വര്‍ണക്കടത്ത് കേസിന് പിറകെ, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ വലയംചെയ്തു പറക്കുന്നത് യു.ഡി.എഫിനും ബി.ജെ.പി.ക്കുമുണ്ടാക്കിയ ആത്മവിശ്വാസവും ആശ്വാസവും ചെറുതായിരുന്നില്ല. സ്വര്‍ണ്ണക്കേസ് മൂത്ത് വന്നപ്പോഴാണ് സോളാര്‍ കേസുമായി പിണറായി രംഗത്തെത്തിയത്.

എന്നാല്‍, യു.ഡി.എഫ്. എം.എല്‍.എ.മാര്‍ക്കെതിരേയുള്ള കേസുകളും പഴയ സോളാര്‍ കേസും ആവര്‍ത്തിക്കുന്നത് എല്‍.ഡി.എഫിന് പിടിവള്ളിയാവുകയാണ്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സര്‍ക്കാരിനെയും ഇടതുമുന്നണിയെയും ഇനി അങ്ങോട്ടുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വേട്ടയാടുമെന്നാണ് വിലയിരുത്തല്‍. പഞ്ചായത്ത്‌നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എതിരാളികളുടെ പ്രചാരണായുധം ഇതുതന്നെയാകും. അന്വേഷണത്തിലും അതിന്റെ ഭാഗമായി പുറത്തുവരുന്ന വാര്‍ത്തകളിലും രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ആരോപിച്ചുമാത്രം ഇതിനെ മറികടക്കാന്‍ എല്‍.ഡി.എഫിന് എളുപ്പമാകില്ല. യു.ഡി.എഫ്. നേതാക്കള്‍ക്കെതിരേയുള്ള കേസുകളിലും സര്‍ക്കാര്‍ അന്വേഷണം കടുപ്പിക്കുന്നതോടെ കേസുകളുടെ ഏറ്റുമുട്ടലിലേക്ക് മുന്നണിരാഷ്ട്രീയം മാറുകയാണ്. ഇതിനുപുറമേയാണ് പഴയ സോളാര്‍ കേസിലെ പ്രതി വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തുന്നത്.

സോളാര്‍ കേസ് കുത്തിപൊക്കി കൊണ്ടു വരുന്നത് ബഹ്‌റയാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് കേസില്‍ നടപടി പുരോഗമിക്കുന്നത്. പിണറായി വിജയന്റെ വലം കൈയാണ് ബഹ്‌റ.പിണറായി പറയുന്നതെല്ലാം അദ്ദേഹം അനുസരിക്കും.

എം.എല്‍.എ.മാരായ കെ.എം. ഷാജി, എം.സി. ഖമറുദ്ദീന്‍, പി.ടി. തോമസ് എന്നിവര്‍ക്കെതിരേയുള്ള കേസുകളാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും പരിഗണനയിലുള്ളത്. ഭൂമിയിടപാടിലെ കള്ളപ്പണ ആരോപണത്തില്‍ പി.ടി. തോമസ് എം.എല്‍.എ.യ്‌ക്കെതിരേ വിജിലന്‍സും അന്വേഷണം തുടങ്ങാനൊരുങ്ങുകയാണ്. ഇതിനു പിന്നിലും ബഹ്‌റയാണ്.

സോളാര്‍ കേസിലെ പ്രതിക്കെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമായി മാറിയതോടെ അവിടെയും കേസിന് വഴിയൊരുങ്ങി. അതിലും ചുക്കാന്‍ ബഹ്‌റയുടെ കൈയിലാണ്.

മുല്ലപ്പള്ളിയുടെ പരാമര്‍ശം വിവാദമായ ഘട്ടത്തില്‍തന്നെ അദ്ദേഹത്തിനെതിരേ വനിതാ കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ, സേളാര്‍ പ്രതിതന്നെ കമ്മിഷനുമുമ്പില്‍ പരാതിയുമായെത്തി. ഇതോടെ അവിടെയും കേസിന് വഴിയൊരുങ്ങി. ഇതേ പരാതിക്കാരി കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായ കെ.പി. അനില്‍കുമാറിനെതിരേ ലൈംഗീകാതിക്രമത്തിന് മറ്റൊരു പരാതി പോലീസിനും നല്‍കിയിട്ടുണ്ട്. ഇതില്‍ ഇതിനകംതന്നെ മൊഴിയെടുത്തുകഴിഞ്ഞു.

കേസും അന്വേഷണവും യു.ഡി.എഫിനെതിരേ രാഷ്ട്രീയ ആയുധമായി സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ ഡി.ജി.പി.ക്കുനേരെ വിരല്‍ചൂണ്ടി പ്രതിപക്ഷനേതാവ് രംഗത്തെത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (5 minutes ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (23 minutes ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (35 minutes ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (44 minutes ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (1 hour ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (10 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (11 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (11 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (11 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (12 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (12 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (12 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (12 hours ago)

ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല  (13 hours ago)

Malayali Vartha Recommends