സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നു ഒരു ഐ ഫോൺ കൊണ്ടുവന്നു; എന്നാൽ അത് കോൺസൽ ജനറലിന് ഇഷ്ടമായില്ല; പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഐ ഫോൺ വാങ്ങി നൽകി; കാര്യങ്ങൾ മണിമണിയയായി പുറത്തേക്ക്

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ കഴിഞ്ഞ് ദിവസം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. സ്വപ്ന എൻ ഐ എ കസ്റ്റഡിയിലായതോടെ നിരവധി തട്ടിപ്പുകളുടെ പുറം ലോകം അറിഞ്ഞിരുന്നു. . ഈ തട്ടിപ്പിലൂടെ സർക്കാരിന്റെ വീഴ്ചകളെയും അറിയുവാൻ സാധിച്ചു . ഇടത് സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന ലൈഫ് പാർപ്പിട പദ്ധതിയിലും സ്വപ്നയുടെ ഇടപെടലുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾക്ക് പിന്നാലെ വിജിലൻസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം വിജിലൻസ് സംഘം അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്നയെ എട്ടു മണിക്കൂറോളം ചോദ്യംചെയ്തത് . ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചോദ്യംചെയ്യൽ രാവിലെ പത്തു മുതൽ വൈകിട്ട് 5.50 വരെ ഉണ്ടായിരുന്നു. . പ്രധാനമായും ഇ ഡി അന്വേഷിച്ചത് ലൈഫ് പദ്ധതിക്കായി എമറേറ്റ്സ് റെഡ്ക്രസന്റുമായുണ്ടാക്കിയ ധാരണാപത്രം, യൂണിടാകിന് കരാർ ലഭിച്ചത്, കോഴപ്പണം ആർക്കൊക്കെ കൈമാറി, നിർമ്മാണക്കമ്പനിയിൽ നിന്ന് ഐഫോൺ ലഭിച്ചത് ആർക്കൊക്കെ എന്ന വിവരമായിരുന്നു.
കോൺസുലേറ്റിൽ നിന്ന് ശിവശങ്കറിന് സമ്മാനമായി ഐ ഫോൺ നൽകിയെന്ന് സ്വപ്ന സമ്മതിക്കുകയും ചെയ്‌തു . നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണ്. എയർ അറേബ്യ കമ്പനി ഉദ്യോഗസ്ഥൻ പത്മനാഭ ശർമ്മ, കോൺസുലേറ്റിലെ ജോലികൾ ചെയ്തിരുന്ന പ്രവീൺ എന്നിവർക്ക് നറുക്കെടുപ്പിലൂടെ ഫോൺ ലഭിക്കുകയായിരുന്നു . പ്രട്ടോക്കോൾ ഓഫീസർക്ക് കോൺസൽ ജനറലാണ് ഫോൺ നൽകിയത്. ഇനി കണ്ടെത്താനുള്ള ഫോണും കോൺസൽ ജനറലിന്റെ കൈവശമായിരുന്നു. അത് ആർക്കാണ് നൽകിയതെന്ന് തനിക്കറിയില്ല എന്ന് സ്വപ്ന പറഞ്ഞു . സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നു ഒരു ഐ ഫോൺ കൊണ്ടുവന്നിരുന്നു. എന്നാൽ അത് കോൺസൽ ജനറലിന് ഇഷ്ടമായില്ല. പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഐ ഫോൺ വാങ്ങി നൽകുകയായിരുന്നു . കരാറുണ്ടാക്കിയതിന്റെ തൊട്ടടുത്ത ദിവസം കോൺസുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യൂണിടാക്കിന്റെ അക്കൗണ്ടലേക്ക് 7.5 കോടി രൂപ കൈമാറിയെന്നും തുടർന്ന് യൂണിടാക്കിന്റെ അക്കൗണ്ടിൽ നിന്ന് സന്ദീപ് നായരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളലേക്ക് 4.20 കോടി രൂപ നൽകിയെന്നും സ്വപ്ന സമ്മതിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
ഇതിൽ നിന്ന് 3.60 കോടി രൂപ പിൻവലിക്കുകയും ചെയ്തു . ഈ തുക ഡോളറായും രൂപയായും കോൺസലേറ്റ് ജീവനക്കാരനും ഈജിപ്ത് സ്വദേശിയുമായ ഖാലിദിന് കൈമാറുകയും ചെയ്തു . യൂണിടാക്ക് നൽകിയ തുകയിൽ 60 ലക്ഷം രൂപ സന്ദീപ്, സരിത്, സ്വപ്ന എന്നിവർ വീതിച്ചെടുത്തു. യൂണിടാക്കിലെ മുൻ ജീവനക്കാരൻ യദു സുരേന്ദ്രന് ആറ് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും നൽകിയില്ല.
https://www.facebook.com/Malayalivartha