Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...

സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നു ഒരു ഐ ഫോൺ കൊണ്ടുവന്നു; എന്നാൽ അത് കോൺസൽ ജനറലിന് ഇഷ്ടമായില്ല; പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഐ ഫോൺ വാങ്ങി നൽകി; കാര്യങ്ങൾ മണിമണിയയായി പുറത്തേക്ക്

03 NOVEMBER 2020 01:52 PM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ കഴിഞ്ഞ് ദിവസം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. സ്വപ്ന എൻ ഐ എ കസ്റ്റഡിയിലായതോടെ നിരവധി തട്ടിപ്പുകളുടെ പുറം ലോകം അറിഞ്ഞിരുന്നു. . ഈ തട്ടിപ്പിലൂടെ സർക്കാരിന്റെ വീഴ്ചകളെയും അറിയുവാൻ സാധിച്ചു . ഇടത് സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന ലൈഫ് പാർപ്പിട പദ്ധതിയിലും സ്വപ്നയുടെ ഇടപെടലുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾക്ക് പിന്നാലെ വിജിലൻസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം വിജിലൻസ് സംഘം അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്നയെ എട്ടു മണിക്കൂറോളം ചോദ്യംചെയ്തത് . ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചോദ്യംചെയ്യൽ രാവിലെ പത്തു മുതൽ വൈകിട്ട് 5.50 വരെ ഉണ്ടായിരുന്നു. . പ്രധാനമായും ഇ ഡി അന്വേഷിച്ചത് ലൈഫ് പദ്ധതിക്കായി എമറേറ്റ്സ് റെഡ്ക്രസന്റുമായുണ്ടാക്കിയ ധാരണാപത്രം, യൂണിടാകിന് കരാർ ലഭിച്ചത്, കോഴപ്പണം ആർക്കൊക്കെ കൈമാറി, നിർമ്മാണക്കമ്പനിയിൽ നിന്ന് ഐഫോൺ ലഭിച്ചത് ആർക്കൊക്കെ എന്ന വിവരമായിരുന്നു.

കോൺസുലേറ്റിൽ നിന്ന് ശിവശങ്കറിന് സമ്മാനമായി ഐ ഫോൺ നൽകിയെന്ന് സ്വപ്ന സമ്മതിക്കുകയും ചെയ്‌തു . നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണ്. എയർ അറേബ്യ കമ്പനി ഉദ്യോഗസ്ഥൻ പത്മനാഭ ശർമ്മ, കോൺസുലേറ്റിലെ ജോലികൾ ചെയ്തിരുന്ന പ്രവീൺ എന്നിവർക്ക് നറുക്കെടുപ്പിലൂടെ ഫോൺ ലഭിക്കുകയായിരുന്നു . പ്രട്ടോക്കോൾ ഓഫീസർക്ക് കോൺസൽ ജനറലാണ് ഫോൺ നൽകിയത്. ഇനി കണ്ടെത്താനുള്ള ഫോണും കോൺസൽ ജനറലിന്റെ കൈവശമായിരുന്നു. അത് ആർക്കാണ് നൽകിയതെന്ന് തനിക്കറിയില്ല എന്ന് സ്വപ്ന പറഞ്ഞു . സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നു ഒരു ഐ ഫോൺ കൊണ്ടുവന്നിരുന്നു. എന്നാൽ അത് കോൺസൽ ജനറലിന് ഇഷ്ടമായില്ല. പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഐ ഫോൺ വാങ്ങി നൽകുകയായിരുന്നു . കരാറുണ്ടാക്കിയതിന്റെ തൊട്ടടുത്ത ദിവസം കോൺസുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യൂണിടാക്കിന്റെ അക്കൗണ്ടലേക്ക് 7.5 കോടി രൂപ കൈമാറിയെന്നും തുടർന്ന് യൂണിടാക്കിന്റെ അക്കൗണ്ടിൽ നിന്ന് സന്ദീപ് നായരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളലേക്ക് 4.20 കോടി രൂപ നൽകിയെന്നും സ്വപ്ന സമ്മതിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

ഇതിൽ നിന്ന് 3.60 കോടി രൂപ പിൻവലിക്കുകയും ചെയ്തു . ഈ തുക ഡോളറായും രൂപയായും കോൺസലേറ്റ് ജീവനക്കാരനും ഈജിപ്ത് സ്വദേശിയുമായ ഖാലിദിന് കൈമാറുകയും ചെയ്തു . യൂണിടാക്ക് നൽകിയ തുകയിൽ 60 ലക്ഷം രൂപ സന്ദീപ്, സരിത്, സ്വപ്ന എന്നിവർ വീതിച്ചെടുത്തു. യൂണിടാക്കിലെ മുൻ ജീവനക്കാരൻ യദു സുരേന്ദ്രന് ആറ് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും നൽകിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (18 minutes ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (1 hour ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (1 hour ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (1 hour ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (1 hour ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (2 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (2 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (2 hours ago)

ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല  (3 hours ago)

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം  (3 hours ago)

വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച  (4 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍  (4 hours ago)

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...  (4 hours ago)

ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്  (4 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...  (5 hours ago)

Malayali Vartha Recommends