ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ ഡി സംഘം; ബിനീഷ് കോടിയേരിയുടെ വീട്ടിൽ മാത്രമല്ല പങ്കാളി അബ്‌ദുൾ ലത്തീഫിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ ഇന്നും അനുവദിച്ചില്ല
ബംഗളൂരുവിൽ നിന്നുള്ള ഇ ഡി സംഘം തലസ്ഥാനത്ത്. ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ ഡി സംഘം പരിശോധന നടത്തും എന്ന സുപ്രധന വാർത്ത പുറത്തു വരുന്നു .ഒപ്പം ആദായ നികുതി സംഘവും ഉണ്ട് എന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട് .ബിനീഷ് കോടിയേരിയുടെ വീട്ടിൽ മാത്രമല്ല പങ്കാളി അബ്‌ദുൾ ലത്തീഫിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും എന്ന സുപ്രധാന വാർത്തയാണ് പുറത്തു വരുന്നത് .ഇതിൽ നിന്നും ബിനീഷിനെതിരെയുള്ള കൂടുതൽ തെളിവ് ശേഖരിക്കാൻ ആണ് ഇ ഡിയുടെ ശ്രമം എന്ന് പകൽപോലെ വ്യക്തമാണ് .ഇത് സി പി ഐ എം സംസ്ഥാസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സി പി എമ്മിനെയും കാര്യമായി ബാധിക്കും എന്ന കാര്യത്തിലും യാതൊരു സംശയവും ഇല്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ ഇന്നും അനുവദിച്ചില്ല..
കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ കാണാൻ അനുമതി നൽകില്ലെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞതായി ബിനീഷിന്‍റെ അഭിഭാഷകർ മാധ്യമങ്ങളോട് പ്രതികരിച്ചു.അഭിഭാഷകർക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നൽകിയിരുന്നു. എന്നാൽ കോടതി നിർദേശത്തിന് എതിരായി ഇ.ഡി പ്രവർത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകർ വ്യക്തമാക്കി.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയായിരുന്നു ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ ബംഗളൂരുവിലെ ഇ.ഡി.ആസ്ഥാനത്തെത്തിയത്.ബന്ധുക്കളേയും അഭിഭാഷകരേയും കാണാന്‍ അനുവദിക്കുന്നില്ലെന്ന് തിങ്കളാഴ്ച ബിനീഷ് കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ അഭിഭാഷകരെ കാണാമെന്ന് കോടതി അറിയിച്ചു. ഒരാള്‍ക്ക് മാത്രം ബിനീഷുമായി സംസാരിക്കാനും അനുമതി നൽകി. എന്നാല്‍ അഭിഭാഷകര്‍ കോവിഡ് പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ മാത്രമേ കാണാന്‍ അനുവദിക്കൂ എന്ന് നിലപാടെടുക്കുകയായിരുന്നു ഇ.ഡി.ബിനീഷിനെ കാണാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ബിനീഷിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് ഇ.ഡി ഇന്നലെ കോടതിയെ അറിയിച്ചത്. ഏഴ് വര്‍ഷത്തിനിടെ ബിനീഷ് അനൂപിന് നല്‍കിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്ബാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷിന് നിക്ഷേപമുള്ള കമ്ബനികളെ കുറിച്ച് അന്വേഷണം നടത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അറിയിച്ചു.
ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ബിനീഷിന്റെ അപേക്ഷ കോടതി തള്ളി. ബിനീഷിനെ അഞ്ച് ദിവസത്തേക്കാണ് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടത്.എന്നാൽ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ബിനോയി കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് നവംമ്പര്‍ അഞ്ചിലേക്ക് മാറ്റി. കര്‍ണാടക ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിക്കും. തനിക്ക് ശാരീരിക അവശതയും ഛര്‍ദിയുമുണ്ടെന്ന് ഇഡി ഓഫീസിലേക്ക് കൊണ്ട് വരുന്നതിനിടെ ബിനീഷ് പറഞ്ഞു.അതേസമയം, താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയാന്‍ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നുവെന്ന് ബിനീഷ് കൊടിയേരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ബിനീഷ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha