സമ്മർദ്ദം ചെലുത്തുന്നു; നിർബന്ധിച്ച് ഒപ്പിടാൻ ശ്രമിക്കുന്നു; തല പോയാലും ഒപ്പിടില്ല; വീടിനുള്ളിൽ ഭയന്ന് വിറച്ച് കുഞ്ഞ് ; ബാലാവകാശ കമ്മീഷന്റെ ഒന്നൊന്നര ഇടപെടൽ; ബിനീഷിന്റെ വീട്ടിൽ ഇന്ന് സംഭവിച്ചത് !

ഇ ഡി ക്കെതിരെ ആഞ്ഞടിച്ച് ബിനീഷിന്റെ കുടുംബം . ഇ ഡി സമ്മർദ്ദം ചെലുത്തുന്നുവെന്നും ഇവർ പറഞ്ഞു വീട്ടിൽ നിന്ന് കണ്ടെടുത്ത വസ്തുക്കൾ കാണിച്ചില്ല തുടങ്ങിയ ആരോപണങ്ങൾ ഇവർ ഉയർത്തി . അതീവ നാടകീയമായ രംഗങ്ങളാണ് രാവിലെ മുതൽ ബിനീഷിന്റെ വീട്ടിൽ നടക്കുന്നത്. ബന്ധുക്കളുടെ പ്രതിഷേധത്തിന് പിന്നാലെ ഇപ്പോൾ ബാലവകാശ കമ്മിഷൻ സ്ഥലത്ത് എത്തിയിരിക്കുകയാണ്. ഇഡി ഇന്നലെ രാത്രി മുതൽ അവരുടെ വീട്ടിൽ ഉണ്ടായിരുന്നു. ചില രേഖകളിൽ നിർബന്ധിച്ച് ഒപ്പിടിക്കാൻ ശ്രമിച്ചുവെന്ന് ഭാര്യയും മാതാവും അടക്കമുള്ളവർ പറഞ്ഞു.ഈ നടപടികളിൽ ഭയന്ന് ബിനീഷിന്റെ കുഞ്ഞ് വീടിനുള്ളിൽ ഭയന്ന് ഇരിക്കുകയായിരുന്നുവെന്ന് അറിയിച്ചിരുന്നു .ഇതിനെ തുടർന്നാണ് ബാലവകാശ കമ്മിഷൻ സ്ഥലത്ത് എത്തിയത്. കുട്ടികളേയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് നോട്ടീസ് നല്‍കിയിരുന്നു കമ്മീഷന്‍. ഒടുവില്‍ കമ്മീഷനെ കാണാന്‍ ബിനീഷിന്റെ ഭാര്യ പുറത്തെത്തുകയും ചെയ്തു. ഇ ഡി സമ്മർദ്ദം ചെലുത്തിയെന്നു ആരോപണം . ചില രേഖകളിൽ ഒപ്പിടിക്കാൻ ശ്രമിച്ചു.തല പോയാലും ഒപ്പിടില്ലെന്നാണ് കുടുംബം അറിയിക്കുന്നത് ബിനീഷിന്റെ ഭാര്യയേയും കുട്ടികളേയും അമ്മായിയേയും പുറത്തേക്ക് വന്ന് കമ്മീഷനെ കാണാന്‍ അനുവദിക്കുകയായിരുന്നു. പരിശോധനയ്ക്കായി ഇന്നലെ രാവിലെയാണ് ബിനീഷിന്റെ കോടിയേരി എന്ന വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചു
.പക്ഷേ മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുന്നത്. ബിനിഷിന്റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടില്‍ ഉള്ളത്. അതിനിടയിൽ വീടിന് മുന്നിലെത്തിയ ബന്ധുക്കള്‍ പ്രതിഷേധം നടത്തിയിരുന്നു.ഇഡിക്കെതിരെ പരാതി കൊടുത്തിരുന്നു, ബിനീഷിന്റെ ഭാര്യക്കും കുട്ടികള്‍ക്കും ഭക്ഷണം കൊടുത്തു വിട്ടു. ബന്ധുക്കളെ വീട്ടില്‍ കടക്കുന്നതിന് നിന്ന് തടഞ്ഞു. പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബിനീഷിന്റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ഇതോടെയാണ് ബലാവകാശ കമ്മീഷന്‍ എത്തിയത്.ഗേറ്റിന് മുന്നില്‍ ബന്ധുക്കള്‍ കുത്തിയിരിക്കുകയാണ്. അതേസമയം, വീടിന് ഉള്ളില്‍ ഉള്ളവര്‍ മറ്റുള്ളവരെ കാണാന്‍ താല്‍പര്യം ഇല്ലെന്ന് അറിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തുകയാണ്. ഇതിനിടെയാണ് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ എത്തിയത്. ബാലാവകാശ കമ്മീഷനെ കടത്തി വിടാന്‍ കഴിയില്ലെന്ന് ഇഡി നിലപാട് എടു ക്കുകയും ചെയ്തു .
ഇതോടെ ബാലാവകാശ കമ്മീഷന് നോട്ടീസ് നല്‍കി. അങ്ങനെ തീര്‍ത്തും അസാധാരണമായ സംഭവങ്ങള്‍ ആണ് അരങ്ങേറുന്നത് . ഇതോടെയാണ് അമ്മായിയേയും ഭാര്യയേയും കുട്ടിയേയും പുറത്തിറക്കി വിട്ടത്. രേഖകളില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്റെ ഭാര്യയും അമ്മായിയും കട്ടായം പറഞ്ഞിരിക്കുകയാണ്. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് അടക്കം കണ്ടെത്തിയ വസ്തുക്കള്‍ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിന്റെ കുടുംബം ആരോപിക്കുന്നുണ്ട് . അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. രാത്രി 11 30 ഓടെ അസ്വ മുരുകുമ്ബുഴ വിജയകുമാര്‍ ഇ ഡിക്കെതിരെ രംഗത്തെത്തി. പ്രതിയല്ലാതിരുന്നിട്ടും ബിനീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ചു. ഇന്ന് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ഇതിനിടെയാണ് ബാലാവകാശ കമ്മീഷന്‍ എത്തിയത്.ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താന്‍ കേരളത്തിലെ ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്‍കി. ബിനീഷിന്റെ ബിനാമികള്‍ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. അതില്‍ ചിലര്‍ ഇന്ന് ഹാജരാകും.
https://www.facebook.com/Malayalivartha