നീണ്ട 25 മണിക്കൂർ ബിനീഷിന്റെ വീട്ടിൽ; ഇന്നലെ രാത്രി 7 മണിയോടെ പരിശോധന അവസാനിച്ചു; എന്നാൽ മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകാത്തതിനാൽ വീട്ടിൽ തുടർന്നു; നാടകീയമായ രംഗങ്ങൾക്കൊടുവിൽ ഇഡി മടങ്ങി; ഇനി കോടതിയിലേക്ക്

നീണ്ട 25 മണിക്കൂർ ബിനീഷിന്റെ വീട്ടിൽ. ഇന്നലെ രാത്രി 7 മണിയോടെ പരിശോധന അവസാനിച്ചു. എന്നാൽ മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകാത്തതിനാൽ വീട്ടിൽ തുടർന്നു . രാവിലെ അതിനാടകീയമായ രംഗങ്ങൾ. ഒടുവിൽ നിർണ്ണായക തീരുമാനവുമായി ഇ ഡി ഉദ്യോഗസ്ഥർ. ബിനീഷിന്റെ വീട്ടിലെ റൈയിഡ് അവസാനിപ്പിച്ച് ഇടി മടങ്ങി . ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ആരോപിച്ചു. നടപടി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നു ഇഡി പൊലീസിനെ വിവരമറിച്ചു. വിവരം കോടതിയില്‍ അറിയിക്കുമെന്നും ഇഡി വ്യക്തമാക്കി.എന്നാൽ ഇഡിയുടെ വാഹനത്തെ പോലീസ് തടഞ്ഞിരുന്നു. വിശാദംശങ്ങൾ തേടിയെന്ന് എസിപി അറിയിച്ചു,അതേ സമയം ഇഡി ക്കെതിരെ ഗുരുതര ആരോപങ്ങളാണ് ബിനീഷിന്റെ കുടുംബം ഉന്നയിക്കുന്നത് . ഇ ഡി സമ്മർദ്ദം ചെലുത്തുന്നുവെന്നും ഇവർ പറഞ്ഞു ....വീട്ടിൽ നിന്ന് കണ്ടെടുത്ത വസ്തുക്കൾ കാണിച്ചില്ല തുടങ്ങിയ ആരോപണങ്ങൾ ഇവർ ഉയർത്തി . ക്രെഡിറ്റ് കാർഡ് ബിനീഷിന്റെ മുറിയിൽ നിന്ന് കിട്ടിയതാണെന്ന് ഉദ്യോഗസ്ഥർ കളളം പറയുകയായിരുന്നുവെന്ന് ബിനീഷിന്റെ ഭാര്യ മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കാർഡ് കണ്ടപ്പോൾ ആ സമയം എന്തുകൊണ്ട് വിളിച്ചില്ല. എന്റെ ഫോൺ പിടിച്ചെടുത്തു. അറസ്റ്ര് ചെയ്യുമെന്ന് ഉൾപ്പടെ ഭീഷണിപ്പെടുത്തി. മാനസികമായി തകർക്കാൻ നോക്കി. മോളെ ജയിലിലേക്ക് കൊണ്ടുപോയാലും ഒപ്പിടില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും ഭാര്യാ മാതാവ് പറഞ്ഞു.
അതീവ നാടകീയമായ രംഗങ്ങളാണ് രാവിലെ മുതൽ ബിനീഷിന്റെ വീട്ടിൽ നടന്നത്. ബന്ധുക്കളുടെ പ്രതിഷേധത്തിന് പിന്നാലെ ഇപ്പോൾ ബാലവകാശ കമ്മിഷൻ സ്ഥലത്ത് എത്തിയിരുന്നു. ഇഡി ഇന്നലെ രാത്രി മുതൽ അവരുടെ വീട്ടിൽ ഉണ്ടായിരുന്നു. ചില രേഖകളിൽ നിർബന്ധിച്ച് ഒപ്പിടിക്കാൻ ശ്രമിച്ചുവെന്ന് ഭാര്യയും മാതാവും അടക്കമുള്ളവർ പറഞ്ഞു.ഈ നടപടികളിൽ ഭയന്ന് ബിനീഷിന്റെ കുഞ്ഞ് വീടിനുള്ളിൽ ഭയന്ന് ഇരിക്കുകയായിരുന്നുവെന്ന് അറിയിച്ചിരുന്നു .ഇതിനെ തുടർന്നാണ് ബാലവകാശ കമ്മിഷൻ സ്ഥലത്ത് എത്തിയത്. 24 മണിക്കൂറായി ബിനീഷിന്റെ കുഞ്ഞ് വീട്ടുതടങ്കലില്‍ എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങങ്ങള്‍ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും ഏത് ഏജന്‍സിയായാലും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.കമ്മീഷനെത്തി അല്‍പസമയത്തിനകം തന്നെ കുഞ്ഞുമായി ബന്ധു പുറത്തുവന്നു. ഗേറ്റിന്റെ പുറത്ത് നിന്ന് ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടോ, എന്തെങ്കിലും തരത്തിലുള്ള വൈദ്യസഹായം വേണ്ടതുണ്ടോ എന്നീ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കമ്മീഷനെ അകത്തേക്ക് കടത്തിവിടാന്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പുറത്ത് നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha
























