Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

കളിയിറക്കി കണ്ണുതള്ളി... ശിവശങ്കറിനെ പോലെ അഭിനയിച്ച് ആശുപത്രിയില്‍ തങ്ങാമെന്നുള്ള രവീന്ദ്രന്റെ മോഹം മുളയിലേ നുള്ളി എന്‍ഫോഴ്‌സ്‌മെന്റ്; റെയ്ഡുമായി ഇ.ഡി. വടകര വളഞ്ഞതോടെ അതിന്റെ പ്രകമ്പനം കണ്ണൂരിലും എ.കെ.ജി. സെന്ററിലുമുണ്ടായി; ഇനിയും വൈകിയാല്‍ അടപടലം ഇളകും; രവീന്ദ്രന്‍ ഐ.സി.യുവില്‍ നിന്ന് താനെ പുറത്തേക്ക്; ചോദ്യം ചെയ്യാന്‍ റെഡി

28 NOVEMBER 2020 07:46 AM IST
മലയാളി വാര്‍ത്ത

കളിയിറക്കി കണ്ണുതള്ളി... ശിവശങ്കറിനെ പോലെ അഭിനയിച്ച് ആശുപത്രിയില്‍ തങ്ങാമെന്നുള്ള രവീന്ദ്രന്റെ മോഹം മുളയിലേ നുള്ളി എന്‍ഫോഴ്‌സ്‌മെന്റ്; റെയ്ഡുമായി ഇ.ഡി. വടകര വളഞ്ഞതോടെ അതിന്റെ പ്രകമ്പനം കണ്ണൂരിലും എ.കെ.ജി. സെന്ററിലുമുണ്ടായി; ഇനിയും വൈകിയാല്‍ അടപടലം ഇളകും; രവീന്ദ്രന്‍ ഐ.സി.യുവില്‍ നിന്ന് താനെ പുറത്തേക്ക്; ചോദ്യം ചെയ്യാന്‍ റെഡി

കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറ്റം പറഞ്ഞ് സമരം നടത്തുന്ന സഖാക്കള്‍ക്ക് ഇഡിയുടെ പവര്‍ എന്താണെന്ന് മനസിലായ ദിവസമാണ് ഇന്നലെ. പെരിച്ചാഴിയെ പുകച്ച് പുറത്ത് ചാടിക്കുന്നത് പോലെയാണ് ഇഡി മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്നും പുകച്ച് പുറത്ത് ചാടിച്ചത്. വടകരയില്‍ റെയ്ഡ് ആരംഭിച്ചതോടെ അതിന്റെ പ്രതിഫലനം കണ്ണൂരിലും എ.കെ.ജി. സെന്ററിലുമുണ്ടായി. ഇനിയും കളിച്ചാല്‍ ഇ.ഡി. കളി പഠിപ്പിക്കും. റെയ്ഡ് കണ്ണൂരിലേക്ക് നീങ്ങും. ഇതോടെ അന്വേഷണത്തിന് എത്രയും വേഗം ഹാജരാകാനും എകെജി സെന്റര്‍ നിര്‍ദേശം നല്‍കി.

ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ രണ്ടാം വട്ടവും നോട്ടീസ് ലഭിച്ചതിനു പിന്നാലെ, കോവിഡാനന്തര ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജാശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട സി.എം. രവീന്ദ്രന്‍ ഇന്നലെ ഡിസ്ചാര്‍ജ് നേടി പുറത്തിറങ്ങി. രവീന്ദ്രന്റെ ബിനാമി സ്വത്തുക്കളെന്ന് സംശയിക്കുന്ന വടകരയിലെ വ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതോടെയാണ് എല്ലാം പെട്ടന്ന് മാറി മറിഞ്ഞത്. നവംബര്‍ ആറിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന്, അഞ്ചിനാണ് കൊവിഡ് ബാധിതനായി രവീന്ദ്രനെ ആദ്യം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തനായ ശേഷം ശ്വാസതടസമടക്കമുള്ള അസ്വസ്ഥതകളുണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിലാക്കി.

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും , ആശുപത്രിയില്‍ കിടത്തി വിദഗ്ദ്ധചികിത്സകളും പരിശോധനകളും വേണമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വെള്ളിയാഴ്ച ഹാജരാകാനാവില്ലെന്ന് രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു. ഉച്ചയോടെ, രവീന്ദ്രന്റെ ബിനാമി സ്വത്തുക്കളെന്ന് കരുതുന്ന വടകരയിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ ഇ.ഡി, ബിനാമികളെന്ന് സംശയിക്കുന്ന ബന്ധുക്കളെ ചോദ്യം ചെയ്തു. വ്യാപാരസമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം വിഷയം എകെജി സെന്റര്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ, രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. വീട്ടില്‍ വിശ്രമിച്ച് ഫിസിയോതെറാപ്പി നടത്തിയാല്‍ മതിയെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ആയുര്‍വേദ ചികിത്സയുമാവാം. വൈകിട്ടോടെ അദ്ദേഹം ആശുപത്രിവിട്ടു.

സ്വര്‍ണക്കടത്ത്, സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളിലെ ബിനാമികള്ളപ്പണ ഇടപാടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയത്. നയതന്ത്രബാഗിന്റെ മറവില്‍ സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തുന്ന വിവരം എം.ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയതാണ് രവീന്ദ്രന് കുരുക്കായത്.

ശ്വാസകോശം കുഴപ്പത്തിലെന്ന് കോവിഡിനു ശേഷം രവീന്ദ്രന്റെ ശ്വാസകോശം ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ കോളേജാശുപത്രി വ്യക്തമാക്കി. സ്‌കാനിംഗില്‍ സിവിയറിറ്റി റിസ്‌ക് സ്‌കോര്‍ 15വരെയായിരുന്നു. സ്‌കോര്‍ 5ആണെങ്കിലും നടക്കുമ്പോള്‍ കിതപ്പുണ്ടാവും. സ്‌കോര്‍ 25ആവുമ്പോള്‍ ശ്വാസകോശം പ്രവര്‍ത്തനരഹിതമായി വെന്റിലേറ്ററിലാവും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം,രവീന്ദ്രന്റെ ആരോഗ്യനിലയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെടാന്‍ ഇ.ഡി നീക്കം തുടങ്ങിയിരുന്നു. ഗുരുതരരോഗമില്ലാതെ ഐ.സി.യുവിലാക്കി അന്വേഷണം തടഞ്ഞാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, അന്വേഷണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാവും. സിവില്‍ കോടതിയുടെ അധികാരമുള്ള ഇ.ഡിയുടെ നോട്ടീസ് സമന്‍സാണ്. തടയാന്‍ കൂട്ടുനിന്നാല്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാവുമെന്ന് ഭയന്നാണ് തിടുക്കത്തിലുള്ള ഡിസ്ചാര്‍ജെന്നാണ് വിവരം. ഇതോടൊപ്പം എകെജി സെന്ററില്‍ നിന്നും അറിയിപ്പും വന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് എത്രയും വേഗം ഹാജരാകുക. അതോടെ രവീന്ദ്രന്‍ തീര്‍ന്നു. ഐസിയുവില്‍ നിന്നും പുറത്തേക്ക്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (3 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (3 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (3 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (3 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (5 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (6 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (6 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (7 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (7 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (7 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (8 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (8 hours ago)

Malayali Vartha Recommends