Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കളിയിറക്കി കണ്ണുതള്ളി... ശിവശങ്കറിനെ പോലെ അഭിനയിച്ച് ആശുപത്രിയില്‍ തങ്ങാമെന്നുള്ള രവീന്ദ്രന്റെ മോഹം മുളയിലേ നുള്ളി എന്‍ഫോഴ്‌സ്‌മെന്റ്; റെയ്ഡുമായി ഇ.ഡി. വടകര വളഞ്ഞതോടെ അതിന്റെ പ്രകമ്പനം കണ്ണൂരിലും എ.കെ.ജി. സെന്ററിലുമുണ്ടായി; ഇനിയും വൈകിയാല്‍ അടപടലം ഇളകും; രവീന്ദ്രന്‍ ഐ.സി.യുവില്‍ നിന്ന് താനെ പുറത്തേക്ക്; ചോദ്യം ചെയ്യാന്‍ റെഡി

28 NOVEMBER 2020 07:46 AM IST
മലയാളി വാര്‍ത്ത

കളിയിറക്കി കണ്ണുതള്ളി... ശിവശങ്കറിനെ പോലെ അഭിനയിച്ച് ആശുപത്രിയില്‍ തങ്ങാമെന്നുള്ള രവീന്ദ്രന്റെ മോഹം മുളയിലേ നുള്ളി എന്‍ഫോഴ്‌സ്‌മെന്റ്; റെയ്ഡുമായി ഇ.ഡി. വടകര വളഞ്ഞതോടെ അതിന്റെ പ്രകമ്പനം കണ്ണൂരിലും എ.കെ.ജി. സെന്ററിലുമുണ്ടായി; ഇനിയും വൈകിയാല്‍ അടപടലം ഇളകും; രവീന്ദ്രന്‍ ഐ.സി.യുവില്‍ നിന്ന് താനെ പുറത്തേക്ക്; ചോദ്യം ചെയ്യാന്‍ റെഡി

കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറ്റം പറഞ്ഞ് സമരം നടത്തുന്ന സഖാക്കള്‍ക്ക് ഇഡിയുടെ പവര്‍ എന്താണെന്ന് മനസിലായ ദിവസമാണ് ഇന്നലെ. പെരിച്ചാഴിയെ പുകച്ച് പുറത്ത് ചാടിക്കുന്നത് പോലെയാണ് ഇഡി മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്നും പുകച്ച് പുറത്ത് ചാടിച്ചത്. വടകരയില്‍ റെയ്ഡ് ആരംഭിച്ചതോടെ അതിന്റെ പ്രതിഫലനം കണ്ണൂരിലും എ.കെ.ജി. സെന്ററിലുമുണ്ടായി. ഇനിയും കളിച്ചാല്‍ ഇ.ഡി. കളി പഠിപ്പിക്കും. റെയ്ഡ് കണ്ണൂരിലേക്ക് നീങ്ങും. ഇതോടെ അന്വേഷണത്തിന് എത്രയും വേഗം ഹാജരാകാനും എകെജി സെന്റര്‍ നിര്‍ദേശം നല്‍കി.

ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ രണ്ടാം വട്ടവും നോട്ടീസ് ലഭിച്ചതിനു പിന്നാലെ, കോവിഡാനന്തര ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജാശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട സി.എം. രവീന്ദ്രന്‍ ഇന്നലെ ഡിസ്ചാര്‍ജ് നേടി പുറത്തിറങ്ങി. രവീന്ദ്രന്റെ ബിനാമി സ്വത്തുക്കളെന്ന് സംശയിക്കുന്ന വടകരയിലെ വ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതോടെയാണ് എല്ലാം പെട്ടന്ന് മാറി മറിഞ്ഞത്. നവംബര്‍ ആറിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന്, അഞ്ചിനാണ് കൊവിഡ് ബാധിതനായി രവീന്ദ്രനെ ആദ്യം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തനായ ശേഷം ശ്വാസതടസമടക്കമുള്ള അസ്വസ്ഥതകളുണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിലാക്കി.

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും , ആശുപത്രിയില്‍ കിടത്തി വിദഗ്ദ്ധചികിത്സകളും പരിശോധനകളും വേണമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വെള്ളിയാഴ്ച ഹാജരാകാനാവില്ലെന്ന് രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു. ഉച്ചയോടെ, രവീന്ദ്രന്റെ ബിനാമി സ്വത്തുക്കളെന്ന് കരുതുന്ന വടകരയിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ ഇ.ഡി, ബിനാമികളെന്ന് സംശയിക്കുന്ന ബന്ധുക്കളെ ചോദ്യം ചെയ്തു. വ്യാപാരസമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം വിഷയം എകെജി സെന്റര്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ, രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. വീട്ടില്‍ വിശ്രമിച്ച് ഫിസിയോതെറാപ്പി നടത്തിയാല്‍ മതിയെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ആയുര്‍വേദ ചികിത്സയുമാവാം. വൈകിട്ടോടെ അദ്ദേഹം ആശുപത്രിവിട്ടു.

സ്വര്‍ണക്കടത്ത്, സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളിലെ ബിനാമികള്ളപ്പണ ഇടപാടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയത്. നയതന്ത്രബാഗിന്റെ മറവില്‍ സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തുന്ന വിവരം എം.ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയതാണ് രവീന്ദ്രന് കുരുക്കായത്.

ശ്വാസകോശം കുഴപ്പത്തിലെന്ന് കോവിഡിനു ശേഷം രവീന്ദ്രന്റെ ശ്വാസകോശം ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ കോളേജാശുപത്രി വ്യക്തമാക്കി. സ്‌കാനിംഗില്‍ സിവിയറിറ്റി റിസ്‌ക് സ്‌കോര്‍ 15വരെയായിരുന്നു. സ്‌കോര്‍ 5ആണെങ്കിലും നടക്കുമ്പോള്‍ കിതപ്പുണ്ടാവും. സ്‌കോര്‍ 25ആവുമ്പോള്‍ ശ്വാസകോശം പ്രവര്‍ത്തനരഹിതമായി വെന്റിലേറ്ററിലാവും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം,രവീന്ദ്രന്റെ ആരോഗ്യനിലയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെടാന്‍ ഇ.ഡി നീക്കം തുടങ്ങിയിരുന്നു. ഗുരുതരരോഗമില്ലാതെ ഐ.സി.യുവിലാക്കി അന്വേഷണം തടഞ്ഞാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, അന്വേഷണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാവും. സിവില്‍ കോടതിയുടെ അധികാരമുള്ള ഇ.ഡിയുടെ നോട്ടീസ് സമന്‍സാണ്. തടയാന്‍ കൂട്ടുനിന്നാല്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാവുമെന്ന് ഭയന്നാണ് തിടുക്കത്തിലുള്ള ഡിസ്ചാര്‍ജെന്നാണ് വിവരം. ഇതോടൊപ്പം എകെജി സെന്ററില്‍ നിന്നും അറിയിപ്പും വന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് എത്രയും വേഗം ഹാജരാകുക. അതോടെ രവീന്ദ്രന്‍ തീര്‍ന്നു. ഐസിയുവില്‍ നിന്നും പുറത്തേക്ക്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (10 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends