Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! അറസ്റ്റ് ചെയ്യാൻ മുട്ടുവിറച്ച് സിറ്റി പേട്ട , കൻ്റോൺമെൻ്റ് പോലീസ്: ഡിവൈഎഫ് നേതാക്കളടക്കം 5 പ്രതികളെ ഡിസംബർ 29 ന് ഹാജരാാക്കാൻ കോടതി ഉത്തരവ്

03 DECEMBER 2020 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി സെക്രട്ടറി മുടിയനെന്നും ഋഷ്യ ശ്രംഖനെന്നും അറിയപ്പെടുന്ന വേലായുധൻ നായർ മകൻ ദിനീത്. വി. നായരെയും ഷൈജു എന്ന ബിജു കുമാറിനെയും അറസ്റ്റ് ചെയ്യാനാണുത്തരവ്. അതേ സമയം ഭരണകക്ഷിയുടെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കുന്ന തലസ്ഥാനത്തെ പേട്ട പോലീസ് കോടതിയുത്തരവ് നടപ്പിലാക്കാനാവാതെ പ്രതികൾക്ക് മുന്നിൽ മുട്ടുവിറച്ചു നിൽക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഹോട്ടലാക്രമണക്കേസിൽ ഡി വൈ എഫ് ഐ നേതാക്കളടക്കം അഞ്ചു പ്രതികളെ ഡിസംബർ 29 ന് ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയും ഉത്തരവിട്ടു.
2013 ലാണ് ദിനീതിന്റെ നേതൃത്വത്തിൽ സംഘടിതരായ ഡിവൈഎഫ്ഐ പ്രവർത്തകർ പേട്ട സ്റ്റേഷൻ പരിധിയിൽ വഴി തടയലും പോലീസാക്രമണവും നടത്തിയത്. ദിനീത്. വി. നായർ , ഷിജു എന്ന ബിജുകുമാർ , സന്തോഷ് , ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ. ദിനീതും ബിജു കുമാറും സ്ഥിരമായി കോടതിയിൽ ഹാജരാകാതെ മുങ്ങിയതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. പോലീസാക്രമണക്കേസിൽ പരിക്കേറ്റ ഒന്നു മുതൽ മൂന്നു വരെ സാക്ഷികളായ പോലീസുദ്യോഗസ്ഥരെ വിചാരണക്കായി ജനുവരി 25 ന് ഹാജരാക്കാൻ കോടതി പേട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു.
2019 ജനുവരിയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടൽ ഉടമയെ ദേഹോദപ്രവം ഏൽപ്പിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ ദിനീത് , ഗജൻ മനോജ് എന്ന മനോജ് എന്നിവർ പ്രതികളാണ്. കന്റോൺമെന്റ് പോലീസ് 2019 ആഗസ്റ്റ് 22 ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും സമൻസുത്തരവ് നടപ്പിലാക്കാതെ സാവകാശം തേടി കന്റോൺമെന്റ് മടക്കി. 2019 നവംബർ 21ന് പ്രതികളെ ഹാജരാക്കാനായിരുന്നു തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കി പ്രതികളെ ഹാജരാക്കാനായി ഫെബ്രുവരി 25 , മെയ് 22 , സെപ്റ്റംബർ 25 എന്നീ തീയതികളിൽ കേസ് കോടതി പരിഗണിച്ചിട്ടും ആഭ്യന്തര വകുപ്പിൽ പ്രതികൾക്കുള്ള ഉന്നത സ്വാധീനത്താൽ പ്രതികളെ ഹാജരാക്കാതെ കൻ്റോൺമെൻ്റ് പോലീസ് പ്രതികളുമായി ഒത്തുകളിച്ച് കോടതിയിൽ സാവകാശം തേടുകയായിരുന്നു. തുടർന്ന് 2021ജനുവരി 28 നകം പ്രതികളെ ഹാജരാക്കാൻ മജിസ്ട്രേട്ട് എ.അനീസ കന്റോൺമെന്റ് പോലീസിനോട് ഉത്തരവിട്ടു.
2019 ക്രിസ്മസ് ദിവസം രാത്രി 8 മണിക്കാണ് ദിനീതും സംഘവും കൈതമുക്കിന് സമീപത്തെ ' ഹോമ് ലി മീൽസ് ' ഹോട്ടൽ സവാളക്ക് വേണ്ടി അടിച്ചു തകർത്തത്. മദ്യപിച്ചെത്തിയ സംഘം പൊറോട്ടയും ബീഫും കഴിക്കവേ മൂന്നു തവണ സവാള ആവശ്യപ്പെടുകയും സപ്ലയർ നൽകുകയും ചെയ്തു. നാലാം തവണ ആവശ്യപ്പെട്ടപ്പോൾ നൽകാൻ വൈകിയതാണ് ഇവരെ പ്രകോപിച്ചത്. ചീനച്ചട്ടിയും വാട്ടർ ജഗ്ഗുമെടുത്ത് സംഘം സപ്ലെയർ ബീഹാർ സ്വദേശി പീരു മുഹമ്മദിൻ്റെ തലക്കടിച്ചു. തലയിൽ നിന്നു രക്തം വാർന്ന സപ്ലെയറെ രക്ഷിക്കാനെത്തിയ കടയുടമ ശങ്കർ , ഭാര്യ ദിവ്യ , റിസപ്ഷനിസ്റ്റ് സന്തോഷ് കുമാർ എന്നിവരെയും മർദ്ദിച്ചു. ക്യാഷ് കൗണ്ടറടക്കം ഹോട്ടലിലെ സാധന സാമഗ്രികൾ അടിച്ചു തകർത്തു. മാരകമായ പരിക്കു പറ്റിയ സപ്ലയറുടെ തലയിൽ ഏഴോളം തുന്നൽ ഉണ്ടായിട്ടും വഞ്ചിയൂർ പോലീസ് പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനായി നിസ്സാര വകുപ്പിട്ടാണ് കേസെടുത്തത്. ഡി വൈ എഫ് ഐ സെക്രട്ടറി ദിനീത് , പ്രസിഡന്റ് രഞ്ജിത് , ഡിവൈഎഫ്ഐ പ്രവർത്തകരായ കൃഷ്ണപിള്ള മകൻ അനിൽകുമാർ , മാഹീൻ മകൻ അൽ സനീർ , സന്തോഷ് മകൻ അരുൺ എന്നിവരാണ് ഹോട്ടൽ അടിച്ചു തകർത്ത കേസിലെ അഞ്ചു പ്രതികൾ. പോലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെ സംഭവം നടന്നതറിഞ്ഞിട്ടും കടയുടമ അറിയിച്ചിട്ടും വഞ്ചിയൂർ പോലീസ് ഉടൻ സംഭവസ്ഥലത്ത് വരുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാതെ ഹോട്ടലുടമ പ്രതികളുമായി ഒത്തുതീർപ്പിന് വഴങ്ങാനായി പ്രവർത്തിച്ചത് പൊതു സമൂത്തിനിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ കേസിൽ അഞ്ചു പ്രതികളെയും ഡിസംബർ 29 ന് ഹാജരാക്കാൻ വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടറോട് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. അതേ സമയം ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി ട്രഷറർ അജിത്തിനെ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും വഞ്ചിയൂർ പോലീസ് കുറവ് ചെയ്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന ആരോപണമുയർന്നിട്ടുണ്ട്.
തലസ്ഥാനത്ത് സി പി എമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പല ഗുണ്ടാപ്രവർത്തനങ്ങളും ഗുണ്ടാ പിരിവും നിയന്ത്രിക്കുന്നത് ദിനീതിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്. മണക്കാട് ചിറമുക്കിന് സമീപമാണ് വീടെങ്കിലും മുഴുവൻ സമയവും കൈതമുക്ക് കേന്ദ്രീകരിച്ചാണ് ദിനീതിൻ്റെ ഗുണ്ടാ പ്രവർത്തനം. ദിനീതിനെയും സംഘത്തെയും പോലീസ് കേസുകളിൽ പിടികൂടുമ്പോൾ തന്നെ വിട്ടയക്കാൻ സി പി എം ജില്ലാ കമ്മിറ്റിയിൽ നിന്ന് പോലീസിന് നിർദ്ദേശം ലഭിക്കും. തുടർന്ന് പലപ്പോഴും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി വിട്ടയക്കാറാണ് പതിവ്. ഇയാൾക്കെതിരെ നിരവധി തവണ കാപ്പ ചുമത്താൻ ശ്രമിച്ചെങ്കിലും ബന്ധപ്പെട്ട സമിതിക്ക് മുന്നിൽ എത്തുമ്പോൾ വേണ്ടത്ര കാരണങ്ങളില്ലെന്ന് പറഞ്ഞ് ഒഴിവാക്കാറാണ് പതിവ്. 2019 ഡിസംബർ 19 ന് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ രജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന് നേരെ കല്ലെറിഞ്ഞ് അക്രമം അഴിച്ചു വിട്ടതും ദിനീതിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (2 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (3 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (4 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (4 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (5 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (5 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (5 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (10 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (10 hours ago)

ആസ്തി ഇങ്ങനെ  (10 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (10 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (10 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (10 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (11 hours ago)

Malayali Vartha Recommends