Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...

ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! അറസ്റ്റ് ചെയ്യാൻ മുട്ടുവിറച്ച് സിറ്റി പേട്ട , കൻ്റോൺമെൻ്റ് പോലീസ്: ഡിവൈഎഫ് നേതാക്കളടക്കം 5 പ്രതികളെ ഡിസംബർ 29 ന് ഹാജരാാക്കാൻ കോടതി ഉത്തരവ്

03 DECEMBER 2020 03:12 PM IST
മലയാളി വാര്‍ത്ത

ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി സെക്രട്ടറി മുടിയനെന്നും ഋഷ്യ ശ്രംഖനെന്നും അറിയപ്പെടുന്ന വേലായുധൻ നായർ മകൻ ദിനീത്. വി. നായരെയും ഷൈജു എന്ന ബിജു കുമാറിനെയും അറസ്റ്റ് ചെയ്യാനാണുത്തരവ്. അതേ സമയം ഭരണകക്ഷിയുടെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കുന്ന തലസ്ഥാനത്തെ പേട്ട പോലീസ് കോടതിയുത്തരവ് നടപ്പിലാക്കാനാവാതെ പ്രതികൾക്ക് മുന്നിൽ മുട്ടുവിറച്ചു നിൽക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഹോട്ടലാക്രമണക്കേസിൽ ഡി വൈ എഫ് ഐ നേതാക്കളടക്കം അഞ്ചു പ്രതികളെ ഡിസംബർ 29 ന് ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയും ഉത്തരവിട്ടു.
2013 ലാണ് ദിനീതിന്റെ നേതൃത്വത്തിൽ സംഘടിതരായ ഡിവൈഎഫ്ഐ പ്രവർത്തകർ പേട്ട സ്റ്റേഷൻ പരിധിയിൽ വഴി തടയലും പോലീസാക്രമണവും നടത്തിയത്. ദിനീത്. വി. നായർ , ഷിജു എന്ന ബിജുകുമാർ , സന്തോഷ് , ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ. ദിനീതും ബിജു കുമാറും സ്ഥിരമായി കോടതിയിൽ ഹാജരാകാതെ മുങ്ങിയതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. പോലീസാക്രമണക്കേസിൽ പരിക്കേറ്റ ഒന്നു മുതൽ മൂന്നു വരെ സാക്ഷികളായ പോലീസുദ്യോഗസ്ഥരെ വിചാരണക്കായി ജനുവരി 25 ന് ഹാജരാക്കാൻ കോടതി പേട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു.
2019 ജനുവരിയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടൽ ഉടമയെ ദേഹോദപ്രവം ഏൽപ്പിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ ദിനീത് , ഗജൻ മനോജ് എന്ന മനോജ് എന്നിവർ പ്രതികളാണ്. കന്റോൺമെന്റ് പോലീസ് 2019 ആഗസ്റ്റ് 22 ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും സമൻസുത്തരവ് നടപ്പിലാക്കാതെ സാവകാശം തേടി കന്റോൺമെന്റ് മടക്കി. 2019 നവംബർ 21ന് പ്രതികളെ ഹാജരാക്കാനായിരുന്നു തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കി പ്രതികളെ ഹാജരാക്കാനായി ഫെബ്രുവരി 25 , മെയ് 22 , സെപ്റ്റംബർ 25 എന്നീ തീയതികളിൽ കേസ് കോടതി പരിഗണിച്ചിട്ടും ആഭ്യന്തര വകുപ്പിൽ പ്രതികൾക്കുള്ള ഉന്നത സ്വാധീനത്താൽ പ്രതികളെ ഹാജരാക്കാതെ കൻ്റോൺമെൻ്റ് പോലീസ് പ്രതികളുമായി ഒത്തുകളിച്ച് കോടതിയിൽ സാവകാശം തേടുകയായിരുന്നു. തുടർന്ന് 2021ജനുവരി 28 നകം പ്രതികളെ ഹാജരാക്കാൻ മജിസ്ട്രേട്ട് എ.അനീസ കന്റോൺമെന്റ് പോലീസിനോട് ഉത്തരവിട്ടു.
2019 ക്രിസ്മസ് ദിവസം രാത്രി 8 മണിക്കാണ് ദിനീതും സംഘവും കൈതമുക്കിന് സമീപത്തെ ' ഹോമ് ലി മീൽസ് ' ഹോട്ടൽ സവാളക്ക് വേണ്ടി അടിച്ചു തകർത്തത്. മദ്യപിച്ചെത്തിയ സംഘം പൊറോട്ടയും ബീഫും കഴിക്കവേ മൂന്നു തവണ സവാള ആവശ്യപ്പെടുകയും സപ്ലയർ നൽകുകയും ചെയ്തു. നാലാം തവണ ആവശ്യപ്പെട്ടപ്പോൾ നൽകാൻ വൈകിയതാണ് ഇവരെ പ്രകോപിച്ചത്. ചീനച്ചട്ടിയും വാട്ടർ ജഗ്ഗുമെടുത്ത് സംഘം സപ്ലെയർ ബീഹാർ സ്വദേശി പീരു മുഹമ്മദിൻ്റെ തലക്കടിച്ചു. തലയിൽ നിന്നു രക്തം വാർന്ന സപ്ലെയറെ രക്ഷിക്കാനെത്തിയ കടയുടമ ശങ്കർ , ഭാര്യ ദിവ്യ , റിസപ്ഷനിസ്റ്റ് സന്തോഷ് കുമാർ എന്നിവരെയും മർദ്ദിച്ചു. ക്യാഷ് കൗണ്ടറടക്കം ഹോട്ടലിലെ സാധന സാമഗ്രികൾ അടിച്ചു തകർത്തു. മാരകമായ പരിക്കു പറ്റിയ സപ്ലയറുടെ തലയിൽ ഏഴോളം തുന്നൽ ഉണ്ടായിട്ടും വഞ്ചിയൂർ പോലീസ് പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനായി നിസ്സാര വകുപ്പിട്ടാണ് കേസെടുത്തത്. ഡി വൈ എഫ് ഐ സെക്രട്ടറി ദിനീത് , പ്രസിഡന്റ് രഞ്ജിത് , ഡിവൈഎഫ്ഐ പ്രവർത്തകരായ കൃഷ്ണപിള്ള മകൻ അനിൽകുമാർ , മാഹീൻ മകൻ അൽ സനീർ , സന്തോഷ് മകൻ അരുൺ എന്നിവരാണ് ഹോട്ടൽ അടിച്ചു തകർത്ത കേസിലെ അഞ്ചു പ്രതികൾ. പോലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെ സംഭവം നടന്നതറിഞ്ഞിട്ടും കടയുടമ അറിയിച്ചിട്ടും വഞ്ചിയൂർ പോലീസ് ഉടൻ സംഭവസ്ഥലത്ത് വരുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാതെ ഹോട്ടലുടമ പ്രതികളുമായി ഒത്തുതീർപ്പിന് വഴങ്ങാനായി പ്രവർത്തിച്ചത് പൊതു സമൂത്തിനിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ കേസിൽ അഞ്ചു പ്രതികളെയും ഡിസംബർ 29 ന് ഹാജരാക്കാൻ വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടറോട് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. അതേ സമയം ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി ട്രഷറർ അജിത്തിനെ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും വഞ്ചിയൂർ പോലീസ് കുറവ് ചെയ്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന ആരോപണമുയർന്നിട്ടുണ്ട്.
തലസ്ഥാനത്ത് സി പി എമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പല ഗുണ്ടാപ്രവർത്തനങ്ങളും ഗുണ്ടാ പിരിവും നിയന്ത്രിക്കുന്നത് ദിനീതിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്. മണക്കാട് ചിറമുക്കിന് സമീപമാണ് വീടെങ്കിലും മുഴുവൻ സമയവും കൈതമുക്ക് കേന്ദ്രീകരിച്ചാണ് ദിനീതിൻ്റെ ഗുണ്ടാ പ്രവർത്തനം. ദിനീതിനെയും സംഘത്തെയും പോലീസ് കേസുകളിൽ പിടികൂടുമ്പോൾ തന്നെ വിട്ടയക്കാൻ സി പി എം ജില്ലാ കമ്മിറ്റിയിൽ നിന്ന് പോലീസിന് നിർദ്ദേശം ലഭിക്കും. തുടർന്ന് പലപ്പോഴും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി വിട്ടയക്കാറാണ് പതിവ്. ഇയാൾക്കെതിരെ നിരവധി തവണ കാപ്പ ചുമത്താൻ ശ്രമിച്ചെങ്കിലും ബന്ധപ്പെട്ട സമിതിക്ക് മുന്നിൽ എത്തുമ്പോൾ വേണ്ടത്ര കാരണങ്ങളില്ലെന്ന് പറഞ്ഞ് ഒഴിവാക്കാറാണ് പതിവ്. 2019 ഡിസംബർ 19 ന് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ രജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന് നേരെ കല്ലെറിഞ്ഞ് അക്രമം അഴിച്ചു വിട്ടതും ദിനീതിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (15 minutes ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (24 minutes ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (36 minutes ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (44 minutes ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (54 minutes ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (1 hour ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (1 hour ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (2 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (2 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (2 hours ago)

കാറിടിച്ച് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (2 hours ago)

ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്... INS കൽപ്പേനിയും ഹെലികോപ്ടറുമെത്തി, തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

രാത്രിക്ക് രാത്രി വീട് വളഞ്ഞ് T G-യെ തൂക്കി..!പോലീസിനെ തടഞ്ഞ് BJP...!തിരുവനന്തപുരം എത്തിച്ചു..! പേടിപ്പിക്കാൻ നോക്കണ്ടെന്ന്...  (2 hours ago)

കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ചെറുവയൽ രാമന്....  (2 hours ago)

Malayali Vartha Recommends