Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! അറസ്റ്റ് ചെയ്യാൻ മുട്ടുവിറച്ച് സിറ്റി പേട്ട , കൻ്റോൺമെൻ്റ് പോലീസ്: ഡിവൈഎഫ് നേതാക്കളടക്കം 5 പ്രതികളെ ഡിസംബർ 29 ന് ഹാജരാാക്കാൻ കോടതി ഉത്തരവ്

03 DECEMBER 2020 03:12 PM IST
മലയാളി വാര്‍ത്ത

ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി സെക്രട്ടറി മുടിയനെന്നും ഋഷ്യ ശ്രംഖനെന്നും അറിയപ്പെടുന്ന വേലായുധൻ നായർ മകൻ ദിനീത്. വി. നായരെയും ഷൈജു എന്ന ബിജു കുമാറിനെയും അറസ്റ്റ് ചെയ്യാനാണുത്തരവ്. അതേ സമയം ഭരണകക്ഷിയുടെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കുന്ന തലസ്ഥാനത്തെ പേട്ട പോലീസ് കോടതിയുത്തരവ് നടപ്പിലാക്കാനാവാതെ പ്രതികൾക്ക് മുന്നിൽ മുട്ടുവിറച്ചു നിൽക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഹോട്ടലാക്രമണക്കേസിൽ ഡി വൈ എഫ് ഐ നേതാക്കളടക്കം അഞ്ചു പ്രതികളെ ഡിസംബർ 29 ന് ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയും ഉത്തരവിട്ടു.
2013 ലാണ് ദിനീതിന്റെ നേതൃത്വത്തിൽ സംഘടിതരായ ഡിവൈഎഫ്ഐ പ്രവർത്തകർ പേട്ട സ്റ്റേഷൻ പരിധിയിൽ വഴി തടയലും പോലീസാക്രമണവും നടത്തിയത്. ദിനീത്. വി. നായർ , ഷിജു എന്ന ബിജുകുമാർ , സന്തോഷ് , ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ. ദിനീതും ബിജു കുമാറും സ്ഥിരമായി കോടതിയിൽ ഹാജരാകാതെ മുങ്ങിയതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. പോലീസാക്രമണക്കേസിൽ പരിക്കേറ്റ ഒന്നു മുതൽ മൂന്നു വരെ സാക്ഷികളായ പോലീസുദ്യോഗസ്ഥരെ വിചാരണക്കായി ജനുവരി 25 ന് ഹാജരാക്കാൻ കോടതി പേട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു.
2019 ജനുവരിയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടൽ ഉടമയെ ദേഹോദപ്രവം ഏൽപ്പിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ ദിനീത് , ഗജൻ മനോജ് എന്ന മനോജ് എന്നിവർ പ്രതികളാണ്. കന്റോൺമെന്റ് പോലീസ് 2019 ആഗസ്റ്റ് 22 ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും സമൻസുത്തരവ് നടപ്പിലാക്കാതെ സാവകാശം തേടി കന്റോൺമെന്റ് മടക്കി. 2019 നവംബർ 21ന് പ്രതികളെ ഹാജരാക്കാനായിരുന്നു തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കി പ്രതികളെ ഹാജരാക്കാനായി ഫെബ്രുവരി 25 , മെയ് 22 , സെപ്റ്റംബർ 25 എന്നീ തീയതികളിൽ കേസ് കോടതി പരിഗണിച്ചിട്ടും ആഭ്യന്തര വകുപ്പിൽ പ്രതികൾക്കുള്ള ഉന്നത സ്വാധീനത്താൽ പ്രതികളെ ഹാജരാക്കാതെ കൻ്റോൺമെൻ്റ് പോലീസ് പ്രതികളുമായി ഒത്തുകളിച്ച് കോടതിയിൽ സാവകാശം തേടുകയായിരുന്നു. തുടർന്ന് 2021ജനുവരി 28 നകം പ്രതികളെ ഹാജരാക്കാൻ മജിസ്ട്രേട്ട് എ.അനീസ കന്റോൺമെന്റ് പോലീസിനോട് ഉത്തരവിട്ടു.
2019 ക്രിസ്മസ് ദിവസം രാത്രി 8 മണിക്കാണ് ദിനീതും സംഘവും കൈതമുക്കിന് സമീപത്തെ ' ഹോമ് ലി മീൽസ് ' ഹോട്ടൽ സവാളക്ക് വേണ്ടി അടിച്ചു തകർത്തത്. മദ്യപിച്ചെത്തിയ സംഘം പൊറോട്ടയും ബീഫും കഴിക്കവേ മൂന്നു തവണ സവാള ആവശ്യപ്പെടുകയും സപ്ലയർ നൽകുകയും ചെയ്തു. നാലാം തവണ ആവശ്യപ്പെട്ടപ്പോൾ നൽകാൻ വൈകിയതാണ് ഇവരെ പ്രകോപിച്ചത്. ചീനച്ചട്ടിയും വാട്ടർ ജഗ്ഗുമെടുത്ത് സംഘം സപ്ലെയർ ബീഹാർ സ്വദേശി പീരു മുഹമ്മദിൻ്റെ തലക്കടിച്ചു. തലയിൽ നിന്നു രക്തം വാർന്ന സപ്ലെയറെ രക്ഷിക്കാനെത്തിയ കടയുടമ ശങ്കർ , ഭാര്യ ദിവ്യ , റിസപ്ഷനിസ്റ്റ് സന്തോഷ് കുമാർ എന്നിവരെയും മർദ്ദിച്ചു. ക്യാഷ് കൗണ്ടറടക്കം ഹോട്ടലിലെ സാധന സാമഗ്രികൾ അടിച്ചു തകർത്തു. മാരകമായ പരിക്കു പറ്റിയ സപ്ലയറുടെ തലയിൽ ഏഴോളം തുന്നൽ ഉണ്ടായിട്ടും വഞ്ചിയൂർ പോലീസ് പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനായി നിസ്സാര വകുപ്പിട്ടാണ് കേസെടുത്തത്. ഡി വൈ എഫ് ഐ സെക്രട്ടറി ദിനീത് , പ്രസിഡന്റ് രഞ്ജിത് , ഡിവൈഎഫ്ഐ പ്രവർത്തകരായ കൃഷ്ണപിള്ള മകൻ അനിൽകുമാർ , മാഹീൻ മകൻ അൽ സനീർ , സന്തോഷ് മകൻ അരുൺ എന്നിവരാണ് ഹോട്ടൽ അടിച്ചു തകർത്ത കേസിലെ അഞ്ചു പ്രതികൾ. പോലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെ സംഭവം നടന്നതറിഞ്ഞിട്ടും കടയുടമ അറിയിച്ചിട്ടും വഞ്ചിയൂർ പോലീസ് ഉടൻ സംഭവസ്ഥലത്ത് വരുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാതെ ഹോട്ടലുടമ പ്രതികളുമായി ഒത്തുതീർപ്പിന് വഴങ്ങാനായി പ്രവർത്തിച്ചത് പൊതു സമൂത്തിനിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ കേസിൽ അഞ്ചു പ്രതികളെയും ഡിസംബർ 29 ന് ഹാജരാക്കാൻ വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടറോട് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. അതേ സമയം ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി ട്രഷറർ അജിത്തിനെ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും വഞ്ചിയൂർ പോലീസ് കുറവ് ചെയ്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന ആരോപണമുയർന്നിട്ടുണ്ട്.
തലസ്ഥാനത്ത് സി പി എമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പല ഗുണ്ടാപ്രവർത്തനങ്ങളും ഗുണ്ടാ പിരിവും നിയന്ത്രിക്കുന്നത് ദിനീതിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്. മണക്കാട് ചിറമുക്കിന് സമീപമാണ് വീടെങ്കിലും മുഴുവൻ സമയവും കൈതമുക്ക് കേന്ദ്രീകരിച്ചാണ് ദിനീതിൻ്റെ ഗുണ്ടാ പ്രവർത്തനം. ദിനീതിനെയും സംഘത്തെയും പോലീസ് കേസുകളിൽ പിടികൂടുമ്പോൾ തന്നെ വിട്ടയക്കാൻ സി പി എം ജില്ലാ കമ്മിറ്റിയിൽ നിന്ന് പോലീസിന് നിർദ്ദേശം ലഭിക്കും. തുടർന്ന് പലപ്പോഴും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി വിട്ടയക്കാറാണ് പതിവ്. ഇയാൾക്കെതിരെ നിരവധി തവണ കാപ്പ ചുമത്താൻ ശ്രമിച്ചെങ്കിലും ബന്ധപ്പെട്ട സമിതിക്ക് മുന്നിൽ എത്തുമ്പോൾ വേണ്ടത്ര കാരണങ്ങളില്ലെന്ന് പറഞ്ഞ് ഒഴിവാക്കാറാണ് പതിവ്. 2019 ഡിസംബർ 19 ന് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ രജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന് നേരെ കല്ലെറിഞ്ഞ് അക്രമം അഴിച്ചു വിട്ടതും ദിനീതിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (2 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (2 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (3 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (3 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (3 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (3 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (5 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (5 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (8 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (9 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (9 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (9 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (9 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (11 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (11 hours ago)

Malayali Vartha Recommends