Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ശിവശങ്കറിന് ഐ.ബിയിലും സ്വാധീനമോ? കേരള ഹൈക്കോടതിയില്‍ നടക്കുന്ന സുപ്രധാനമായ നടപടിക്രമങ്ങള്‍ ചോര്‍ന്നോ എന്നറിയാന്‍ പ്രത്യേക ടീമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഐ.ബി. തീരുമാനിക്കാന്‍ സാധ്യത.. തനിക്ക് താത്പര്യമുള്ളവരെ കേരള ഹൈക്കോടതിയില്‍ എന്തിനാണ് ശിവശങ്കര്‍ നിയമിച്ചതെന്ന സംശയത്തില്‍ കേന്ദ്ര സര്‍ക്കാര്‍

08 DECEMBER 2020 11:18 AM IST
മലയാളി വാര്‍ത്ത

ശിവശങ്കറിന് ഐ.ബിയിലും സ്വാധീനമോ? കേന്ദ്ര ഏജന്‍സിയായ എന്‍ ഐ സിയെ മാറ്റി നിര്‍ത്തി കേരള ഹൈക്കോടതിയില്‍ 2019 ജനുവരിയില്‍ എം. ശിവശങ്കര്‍ നടത്തിയ അഞ്ച് നിയമനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് അന്നു തന്നെ കിട്ടിയിട്ടും ഐ. ബി. അന്വേഷിച്ചില്ലെന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നതായി റിപ്പോര്‍ട്ട്. കൃത്യസമയത്ത് ഐ.ബി. ഇടപെട്ടിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ നിന്ന് വിവരം ചോരുന്നതു പോലെയുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

കേരള ഹൈക്കേടതിയില്‍ നടക്കുന്ന തികച്ചും സുപ്രധാനമായ നടപടിക്രമങ്ങള്‍ ചോര്‍ന്നോ എന്നറിയാന്‍ പ്രത്യേക ടീമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഐ.ബി. തീരുമാനിച്ചേക്കും. തനിക്ക് താത്പര്യമുള്ളവരെ കേരള ഹൈക്കോടതിയില്‍ എന്തിനാണ് ശിവശങ്കര്‍ നിയമിച്ചതെന്ന സംശയത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.ഹൈക്കോടതിയില്‍ നിന്നും വിവരചോര്‍ച്ചയുണ്ടായാല്‍ ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ തങ്ങളെ വെറുതെ വിടില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഭയക്കുന്നു. ശിവശങ്കര്‍ എന്തിനായിരിക്കും ഹൈക്കോടതിയില്‍ ജീവനക്കാരെ നിയമിച്ചത്? അതും അരലക്ഷം മുതല്‍ ഒരു ലക്ഷം വരെ ശമ്പളം നല്‍കി. ആരെയാണ് നിയമിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

ഹൈക്കോടതിയുടെ പ്രധാന നടപടിക്രമങ്ങളെല്ലാം ഇപ്പോള്‍ വെബ് വഴിയാണ് നടത്തുന്നത്. തീര്‍ത്തും ഹൈടെക്കായാണ് ഹൈക്കോടതി പ്രവര്‍ത്തിക്കുന്നത്. ഹൈ ലെവല്‍ ഐ. ടി. ടീം എന്നാണ് ഇവിടെത്തെ ഐ.ടി ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്. ഇവര്‍ക്ക് ജുഡീഷ്യറിയിലെ പ്രധാനികളുമായി അടുത്ത ബന്ധം ഉണ്ടാക്കാന്‍ അവസരങ്ങള്‍ നിരവധിയാണ്. ഹൈക്കോടതിയെ സംബന്ധിച്ചടത്തോളം ഇതെല്ലാം അതീവ രഹസ്യാത്മകമായാണ് നടത്തുന്നത്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ ഐസിയെ ഇത്തരം കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നത്. രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും എന്‍ ഐസിയാണ് ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഹൈക്കോടതിയിലെ കമ്പ്യൂട്ടര്‍വത്കരണം മറ്റ് സ്ഥാപനങ്ങള്‍ പോലെ നിസാരമല്ല.

ഹൈക്കോടതിയിലുള്ള ഐ. ടി നിയമനത്തിലെ ഓരോ ഘട്ടത്തിലും ശിവശങ്കര്‍ ഇടപെട്ടതിന്റെ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതായി അറിയുന്നു. ഇത് എന്തിന് വേണ്ടിയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ശിവശങ്കര്‍ സ്വമേധയാ ഇതില്‍ ഇടപെട്ടതാണോ അതോ മറ്റാര്‍ക്കെങ്കിലും വേണ്ടി ഇടപെട്ടതാണോ എന്ന സംശയവും ഇ ഡി ക്കുണ്ട്. ഉദ്യോഗസ്ഥരെ തിരഞ്ഞടുത്ത മൂന്നംഗ ബോര്‍ഡിലും ശിവശങ്കര്‍ ഇടപെട്ടിരുന്നതായി ഏജന്‍സികള്‍ കരുതുന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സര്‍ക്കാര്‍ ഐ. ടി. പാര്‍ക്കിലെ സിഇഒ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം വഴി ശിവശങ്കര്‍ ഇടപെട്ടതായി ഏജന്‍സികള്‍ സംശയിക്കുന്നു. 2018 ഫെബ്രുവരി 22, മേയ് 11 എന്നീ തീയതികളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ഐ. ടി. സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കര്‍ പങ്കെടുത്തിരുന്നു ഇതും സംശയ നിഴലിലാണ്. 2019 ജനുവരി 14നാണ് ശിവശങ്കര്‍ നിയമനം നടത്തിയത്. 2019 മാര്‍ച്ച് 14 ന് പുതുതായി തെരഞ്ഞടുത്ത ജീവനക്കാര്‍ക്ക് ഓഫീസ് നിശ്ചയിക്കാനും ശിവശങ്കര്‍ ഹൈക്കോടതി സന്ദര്‍ശിച്ചിരുന്നു.

നേരത്തെ, സ്പേസ് പാര്‍ക്കില്‍ ശിവശങ്കര്‍ ഇടപെട്ട് സ്വപ്നയെ നിയമിച്ചത് വന്‍ വിവാദമായിരുന്നു. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കി. ശിവശങ്കറിനെ സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകളാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയത്. തെളിവുകള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

കളളക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ കള്ളക്കടത്തില്‍ മാത്രമല്ല, വിദേശത്തേക്ക് ഡോളര്‍ കടത്തിയതിലും ശിവശങ്കര്‍ക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് പറയുന്നു. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധിയും ഇന്നവസാനിക്കുകയാണ്. ഈ കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് മജിസ്ട്രേറ്റ് കോടതിയില്‍ തുടരുന്നു.

ഐ.ബി യുടെ കാര്യത്തില്‍ സംഭവിച്ചതെന്താണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദമായി പരിരോധിക്കുമെന്നാണ് മനസിലാക്കുന്നത്. കാരണം അട്ടിമറി സംഭവിച്ചിരിക്കുന്നത് ഹൈക്കോടതിയിലാണ്. അത് കൈയും കെട്ടി നോക്കിയിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends