Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടതിമുറ്റത്ത് നിന്ന് നേരെ പ്രസവമുറിയിലേക്ക് പൊലീസുകാരി!... ശരീരത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ മൊഴി നൽകാൻ ശ്രീലക്ഷ്മി എത്തിയത് സഹപ്രവര്‍ത്തകന് നീതി ലഭിക്കാൻ...


ഒരു മണിക്കൂറിനിടെ റഷ്യയിൽ അഞ്ച് ഭൂചലനങ്ങൾ; സുനാമി മുന്നറിയിപ്പ്


അച്ഛനും അമ്മയും പിരിഞ്ഞതിൽ മനംനൊന്ത്... പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു...


സതീഷിനെ ഷാര്‍ജാ പോലീസ് അറസ്റ്റു ചെയ്‌തേയ്ക്കും.. ഷാര്‍ജയിലെ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടു.. സതീഷിന്റെ പാസ്‌പോര്‍ട്ടും ഷാര്‍ജ പോലീസ് കസ്റ്റഡിയില്‍ എടുത്തു..


പിണറായി വന്നുകണ്ട് 24 മണിക്കൂർ തികയുന്നതിന് മുൻപ്.. സർക്കാരിന് പണി കിട്ടി..കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന് ഗവർണർ കത്തയച്ചു..കൊട്ടി ഘോഷിക്കുമ്പോഴാണ് ഗവർണർ മർമ്മത്തിൽ കുത്തിയത്..

അന്വേഷണം വഴിത്തിരിവില്‍... സ്വപ്‌ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് അന്വേഷണം വഴിത്തിരിവില്‍; വ്യാജ സര്‍ട്ടിഫിക്കറ്റ് നേടാന്‍ സ്വപ്‌നയെ സഹായിച്ച സ്ഥാപനം നിരവധി ഉന്നതര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു കൊടുത്തിരുന്നതായി പോലീസിന് സൂചന

04 JANUARY 2021 08:28 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ട് ദിവസങ്ങളായി. അതിന് പിന്നാലെ പൊടിപിടിച്ചിരുന്ന സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പൊടിതട്ടിയെടുക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് അന്വേഷണം വഴിത്തിരിവിലായിരിക്കുകയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് നേടാന്‍ സ്വപ്‌നയെ സഹായിച്ച സ്ഥാപനം നിരവധി ഉന്നതര്‍ക്ക് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു കൊടുത്തിരുന്നതായി പോലീസിനു സൂചന ലഭിച്ചു. സ്വപ്‌ന സുരേഷിനെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെയും വിഷന്‍ ടെക്കിനെയും മാത്രമാണ് വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളതെങ്കിലും അന്വേഷണം കൂടുതല്‍ പേരിലേക്കു നീങ്ങുമെന്നാണു സൂചന.

തിരുവന്തപുരം തൈക്കാടുള്ള എഡ്യൂക്കേഷണല്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനത്തിലെ ചിലര്‍ വഴിയാണ് പഞ്ചാബില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സ്വപ്‌നയ്ക്കു ലഭിച്ചത്. എയര്‍ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്തിരുപ്പോള്‍ ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തു മുഖേനയാണ് സ്വപ്‌ന എഡ്യൂക്കേഷണല്‍ ഗൈഡന്‍സ് സെന്ററിനെ സമീപിക്കുന്നത്. സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഈ സ്ഥാപനം വഴി തിരുവനന്തപുരത്തുള്ള നിരവധിപേര്‍ ഉന്നത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയതായാണു സൂചന. ഇതില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരുമുണ്ട്.

അതേസമയം സ്വപ്‌ന സുരേഷ് സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍നിന്നാണെന്ന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ പോലീസിന് മൊഴി നല്‍കി. സര്‍ട്ടിഫിക്കറ്റിനായി ഒരു ലക്ഷത്തിലധികം രൂപ സ്വപ്‌ന നല്‍കി. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്ക്കര്‍ ടെക്‌നോളജില്‍ക്കല്‍ യൂണിവേഴ്‌സിറ്റില്‍നിന്നു ബികോം ബിരുദം നേടിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സ്വപ്‌ന സുരേഷ് സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമനം നേടിയത്.

എന്നാല്‍ സ്വപ്‌ന ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സര്‍വകലശാലാല കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണെന്നു പോലീസ് കണ്ടെത്തിയത്. കേസില്‍ തമിഴ്‌നാട്ടിലും പഞ്ചാബിലും അന്വേഷണം നടത്തേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്‌നയെ വീണ്ടും ജയിലില്‍ ചോദ്യം ചെയ്യും.

അതിനിടെ സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അട്ടക്കുളങ്ങര ജയിലില്‍വച്ച് തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പരിശോധനകള്‍ പൂര്‍ത്തിയായാല്‍ ജയിലിലേക്ക് തിരിച്ചെത്തിക്കും.

ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വകാര്യ കണ്‍സല്‍ട്ടന്‍സിയായ പിഡബ്ല്യുസി വഴി ജോലി നേടിയപ്പോള്‍ സ്വപ്ന പറഞ്ഞത് ബികോം ബിരുദധാരിയെന്നായിരുന്നു. മുംബൈയിലെ ബാബാ സാഹിബ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. ഇത് വ്യാജമെന്നുള്ള കണ്ടെത്തലിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തതും ഉറവിടം കണ്ടെത്തിയതും.

2017ലാണ് സ്വപ്ന സര്‍ട്ടിഫിക്കറ്റ് നേടുന്നത്. പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. ഇടനിലക്കാരായത് തൈക്കാട് പ്രവര്‍ത്തിച്ചിരുന്ന എഡ്യൂക്കേഷന്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനവും. ഈ സ്ഥാപനത്തില്‍ ബന്ധപ്പെട്ടാണ് സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഒരു ലക്ഷത്തോളം രൂപയും നല്‍കി. ഇവരാണ് പഞ്ചാബിലെ സ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിനല്‍കിയത്.വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി 20 ലക്ഷത്തോളം രൂപ ശമ്പളമായി സ്വപ്ന കൈപ്പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനപ്പുറം അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. അതാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവന നിര്‍മ്മാണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയ മെമ്പര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്  (13 minutes ago)

അഖില ഫോണ്‍ വിളിച്ചാണ് മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും  (35 minutes ago)

കോടതിമുറ്റത്ത് നിന്ന് നേരെ പ്രസവമുറിയിലേക്ക് പൊലീസുകാരി!... ശരീരത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ മൊഴി നൽകാൻ ശ്രീലക്ഷ്മി എത്തിയത് സഹപ്രവര്‍ത്തകന് നീതി ലഭിക്കാൻ...  (3 hours ago)

ഒരു മണിക്കൂറിനിടെ റഷ്യയിൽ അഞ്ച് ഭൂചലനങ്ങൾ; സുനാമി മുന്നറിയിപ്പ്  (4 hours ago)

അച്ഛനും അമ്മയും പിരിഞ്ഞതിൽ മനംനൊന്ത്... പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു...  (4 hours ago)

വി എസിനെ അധിക്ഷേപിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

പലപ്പോഴും കാണാൻ ശ്രമിച്ചു പക്ഷെ നടന്നില്ല; മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (4 hours ago)

ATHULYA 24 മണിക്കൂറും നിരീക്ഷത്തില്‍;  (4 hours ago)

ഗവർണർ മർമ്മത്തിൽ കുത്തി  (7 hours ago)

VS Achuthanandan- ആയിരങ്ങൾ ഒഴുകിയെത്തുന്നു  (7 hours ago)

പിഎസ്‌സി പരീക്ഷകള്‍ മാറ്റി  (8 hours ago)

ഒന്നാമത് പാലക്കാട്... തിരുവനന്തപുരം മൂന്നാമത്  (8 hours ago)

കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവര്‍ത്തനത്തിനുമായി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് വി.എസ്...  (8 hours ago)

യുദ്ധവിമാനം ധാക്കയിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിലേക്ക്  (9 hours ago)

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുന്ന കാലത്തിലേക്ക്...  (9 hours ago)

Malayali Vartha Recommends