കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ധൂർത്തിന് പുതുവഴികൾ കണ്ടെത്തി ഇടതു സർക്കാർ; സൗജന്യ കിറ്റുകള്‍ക്കായുള്ള കോട്ടണ്‍ ബാഗില്‍ സര്‍ക്കാരിന്റെയും സപ്ലൈകോയുടെയും മുദ്ര പതിപ്പിക്കാനുള്ള ചിലവ് 8 കോടി രൂപ; പുതിയ തീരുമാനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് വിമർശനം
സപ്ലൈകോ വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ കിറ്റുകള്‍ക്കായുള്ള കോട്ടണ്‍ ബാഗില്‍ സര്‍ക്കാരിന്റെയും സപ്ലൈകോയുടെയും മുദ്ര പതിപ്പിക്കാനുള്ള ചിലവ് കുറഞ്ഞത് 8 കോടി രൂപ. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് എന്ന് ധനമന്ത്രിയും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നതിനിടയിലാണ് എട്ടു കോടി രൂപ ചെലവഴിച്ച് കിറ്റിനു പുറത്ത് സര്‍ക്കാര്‍ മുദ്ര പതിപ്പിക്കാനുള്ള തീരുമാനം.
മാസങ്ങളായി നല്‍കി വരുന്ന സൗജന്യ കിറ്റില്‍ കിറ്റില്‍ ഇതുവരെ വിധം സര്‍ക്കാര്‍ മുദ്ര ഇല്ലായിരുന്നു.അതിജീവനക്കിറ്റിനു വേണ്ടിയുള്ള 1.61 കോടി കോട്ടണ്‍ ബാഗിനായി ക്ഷണിച്ച ടെന്‍ഡറിലാണ് സര്‍ക്കാര്‍ മുദ്ര നിര്‍ബന്ധമാണെന്നു പുതിയ തീരുമാനവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിറിക്കുന്നത്. ഇത് തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടുള്ള തീരുമാനമാണ് എന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.
സപ്ലൈകോ നല്‍കുന്ന മാതൃകയില്‍ സര്‍ക്കാര്‍ മുദ്ര പ്രിന്റ് ചെയ്താണ് വിതരണക്കാര്‍ ബാഗുകള്‍ നല്‍കേണ്ടത്.ബാഗിന്റെ ഇരുപുറത്തും സര്‍ക്കാര്‍ മുദ്രയും സപ്ലൈകോ മുദ്രയും ഉണ്ടായിരിക്കണം. കേരള സര്‍ക്കാര്‍ എന്ന് മലയാളത്തില്‍ എഴുതണം. സപ്ലൈകോയുടെ ടാഗ്‌ലൈനായ 'എന്നെന്നും നിങ്ങളോടൊപ്പം' എന്ന വാചകവും ബാഗിനു പുറത്തു പ്രിന്റ് ചെയ്യണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഇത്തരത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ബാഗിന്റെ ഇരു പുറങ്ങളിലും എംബ്ലം പതിക്കുന്നതിനായി ഏകദേശം 6 രൂപയാണു ചെലവു വരിക. ഒറ്റ തവണ കൂടുതല്‍ പ്രിന്‍്റ് ചെയ്യുന്നതിന്‍്റെ ആനുകൂല്യം ഉള്‍പ്പെടെ 1.61 കോടി കോട്ടണ്‍ ബാഗുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോഗോ പതിപ്പിക്കാന്‍ ഏകദേശം 8 കോടി രൂപ ചെലവാകും. സംസ്ഥാനം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ കാലത്താണ് സര്‍ക്കാറിന്‍്റെ ഈ അധികച്ചെലവ്. എന്നാല്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്ന വിതരണക്കാര്‍ക്ക് സപ്ലൈകോ കോടികളാണ് ഇനിയും നല്‍കാനുള്ളത്. 600 കോടി രൂപയിലേറെ സര്‍ക്കാര്‍ ഇനിയും നല്‍കാനുണ്ട്. ഭക്ഷ്യക്കിറ്റ് വരും മാസങ്ങളിലും തുടരുമെന്ന് ബജറ്റില്‍ പ്രഖ്യാപനവുമുണ്ടായിരുന്നു.എന്നാല്‍ എട്ടു മാസമായി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് പണം നല്‍കിയിട്ട്. അതിനിടയിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച ബാഗില്‍ കിറ്റ് നല്‍കാനുള്ള തീരുമാനമെടുക്കുന്നത്.
https://www.facebook.com/Malayalivartha